tag:blogger.com,1999:blog-295593812024-03-08T13:00:56.263-08:00പണിക്കന്പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.comBlogger23125tag:blogger.com,1999:blog-29559381.post-27907703393002412922018-10-20T06:43:00.001-07:002018-11-28T02:07:51.375-08:00ജി.ബി.എസ് - ഒരു അനുഭവ കഥ<div align="left"><p dir="ltr">" റെസ്റ്റ് എന്നു പറഞ്ഞാൽ കമ്പ്ലീറ്റ് റെസ്റ്റ്. യാതൊരു വിധ സ്ട്രെയിനും പാടില്ല എന്നല്ലേ ഡോക്ടർ പറഞ്ഞേ? ഇങ്ങനെ ഇരുപത്തിനാല് മണിക്കൂറും പുസ്തകം വായിച്ചാൽ കണ്ണിനാണ് സ്ട്രെയിൻ. പിന്നെ ഇതുപോലത്തെ മനസ്സിലാവാത്ത പുസ്തകങ്ങളാവുമ്പോ തലച്ചോറിനും. അങ്ങനെ കിടന്ന് ബോർ അടിക്കുമ്പോ വല്ല ബാലരമയോ ബാലഭൂമിയോ എടുത്ത് മറിച്ച് നോക്കിക്കോളൂ. അതും മാക്സിമം അര മണിക്കൂർ."<br>
</p>
</div><p dir="ltr"></p>
<p dir="ltr">ഉപദേശങ്ങളോട് സാധാരണ കാണിക്കുന്ന വിമുഖത ഭാര്യയുടെ ആ വാക്കുകളോട് കാണിക്കാൻ അവന് തോന്നിയില്ല. കുറച്ചധികം നേരം ശ്രദ്ധയോടെയുള്ള പുസ്തക വായന അവൻ്റെ കണ്ണുകളേയും മനസ്സിനേയും തളർത്തിയിരുന്നു.<br></p>
<p dir="ltr">ഏതോ വയറസ്സുകളാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം എന്ന് സംശയിക്കുന്നു എന്നാണ് ഡോക്ടറുമാർ പറഞ്ഞിരിക്കുന്നത്. ' വാണാക്രൈ റാൻസംവെയർ ' വയറസ്സുകൾ മൊബൈൽ ഇടപാടുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന പത്രവാർത്ത കണ്ടത് മുതൽ മൊബൈൽ ഉപയോഗം വഴി അതേ വയറസ്സുകളാണ് അവൻ്റെ ദേഹത്തു കയറിക്കൂടിയത് എന്ന് ഉറപ്പിച്ച അമ്മ രാവിലെ തന്നെ മൊബൈൽ ഫോൺ അവൻ്റെ കയ്യിൽ നിന്ന് വാങ്ങി മാറ്റി വെച്ചിരുന്നു. അതോടൊപ്പം പുസ്തകങ്ങളും കട്ടിലിന്റെ ഒരറ്റത്തേക്ക് നീക്കി വെച്ച് അയാൾ കുറച്ചു നേരം കണ്ണുകളടച്ചു കിടന്നു.<br></p>
<p dir="ltr">സുഖമില്ലാത്ത ഈ അവസ്ഥയിൽ ഇത്തിരി കഷ്ടപെട്ടിട്ടാണെങ്കിലും ഇക്കാര്യങ്ങൾ അവനെ കൊണ്ട് അനുസരിപ്പിക്കാൻ പറ്റിയ സന്തോഷത്തിൽ അമ്മയും ഭാര്യയും പരസ്പരം അഭിമാനത്തോടെ നോക്കിയപ്പോഴാണ് പുറത്തു ആരോ ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.<br></p>
<p dir="ltr">"ആ മനു... വാ..."<br></p>
<p dir="ltr">"ജയൻചേട്ടന് ഇപ്പൊ എങ്ങനെയുണ്ട് ചേച്ചി? ഞാനിന്ന് അമ്മ പറഞ്ഞപ്പോഴാ അറിഞ്ഞേ..."<br></p>
<p dir="ltr">എന്ന് പറഞ്ഞുകൊണ്ട് അവൻ്റെ സുഹൃത്തും അയൽവാസിയുമായ മനു അവൻ കിടന്ന മുറിയിലേക്ക് നടന്നു.<br></p>
<p dir="ltr">"രണ്ട് ദിവസമായി തൊണ്ട വേദന തുടങ്ങിയിട്ട്. ശബ്ദം കുറഞ്ഞപ്പോൾ അതിന്റെ ആവും എന്നാണ് വിചാരിച്ചത്. ഉപ്പുവെള്ളം ഗാർഗിൾ ചെയ്യാൻ നോക്കിയപ്പോൾ പറ്റുന്നില്ല, തൊണ്ട അനങ്ങുന്നില്ല. പിന്നെ ശബ്ദം വായിൽ കൂടി ഒട്ടും വരാതെയായി. സംസാരിക്കാൻ ശ്രമിക്കുമ്പോൾ മൂക്കിൽ കൂടെ എന്തോ ഒച്ച വരും. ഒന്നും മനസ്സിലാവില്ല. വെള്ളം കുടിക്കുമ്പോൾ അതും മൂക്കിൽ കൂടെ വരും. പോരാത്തതിന് ദേഹമാകെ ഒരു മരവിപ്പും."<br></p>
<p dir="ltr">അവൻ്റെ മുറിയിലേക്ക് നടക്കുമ്പോൾ ഭാര്യ പറഞ്ഞു കൊണ്ടിരുന്നു.<br></p>
<p dir="ltr">"ഇവിടെ ഇ.എൻ.ടി. ഡോ .വർമ്മയെ കാണിച്ചപ്പോൾ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ പോയി ന്യൂറോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞ് എഴുത്ത് തന്നു. അവിടത്തെ ഡോക്ടർ ആണ് പറഞ്ഞത് ചെറുനാക്ക് തളർന്നു പോയെന്ന്. ചിലപ്പോൾ ഏതെങ്കിലും വൈറസ് കാരണമാവാം. ദേഹത്തെ മരവിപ്പും കൈ കാൽ തരിപ്പും കാണുമ്പോൾ ജി.ബി.എസ്സിൻറെ തുടക്കമാണോ എന്നും സംശയമുണ്ടെന്ന്. എന്തായാലും നാല് ദിവസം റെസ്റ്റ് എടുത്ത് വരാൻ പറഞ്ഞു."<br></p>
<p dir="ltr">അപ്പോഴേക്കും അവർ അവൻ്റെ അടുത്ത് എത്തിയിരുന്നു.<br></p>
<p dir="ltr">" റെസ്റ്റ് എന്നു പറഞ്ഞാൽ കമ്പ്ലീറ്റ് റെസ്റ്റ്." അവൾ കൂട്ടിച്ചേർത്തു.<br></p>
<p dir="ltr">എല്ലാം മനസ്സിലായ പോലെ മനു തലയാട്ടി. എന്നിട്ടവനെ നോക്കി പറഞ്ഞു.<br></p>
<p dir="ltr">" എൻ്റെ ജയേട്ടാ... നിങ്ങളിങ്ങനെ എപ്പോഴും കിടക്കാതെ ഒന്നുഷാറായി എഴുന്നേറ്റ് ഇരിക്ക്. ഡോക്ടറുമാര് പലതും പറയും, അതൊക്കെ കേട്ട് നമ്മള് കിടന്നാ ഓരോന്ന് ആലോചിച്ച് അസുഖം കൂടുകയേ ഉള്ളൂ. ആശുപത്രിക്കാർക്ക് കാശ് ഉണ്ടാക്കാൻ വേണ്ടി ആ ടെസ്റ്റ് ഈ ടെസ്റ്റ് നാല് ദിവസം കഴിഞ്ഞു വാ എന്നൊക്കെ പറയും. ശരിക്കും ഒരു പ്രശ്നവും ഉണ്ടാവില്ല."<br></p>
<p dir="ltr">" തൊണ്ടക്ക് ഇൻഫെക്ഷൻ വരുമ്പോൾ ചിലപ്പോൾ ശബ്ദമൊക്കെ ഒന്നടയും. അത് ശരിയായിക്കോളും. എനിക്കും ഉണ്ടാവാറുണ്ട്." എന്ന് പറഞ്ഞ് മനു തൊണ്ടയിൽ പിടിച്ച് ഒന്നനക്കി ശബ്ദമുണ്ടാക്കി.<br></p>
<p dir="ltr">മനുവിന്റെ സംസാരം കേട്ട് ജയൻ തൻ്റെ ഭാര്യയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. അയാളുടെ ഇടതു കൈ കട്ടിലിൻ്റെ അറ്റത്ത് മാറ്റി വെച്ചിരുന്ന പുസ്തകത്തിലേക്ക് നീങ്ങി.<br></p>
<p dir="ltr">" എന്നാ ജയേട്ടാ ഞാനിറങ്ങട്ടെ... ചേച്ചീ ഒന്നിങ്ങു വന്നേ..."<br></p>
<p dir="ltr">തൻ്റേയും അമ്മയുടേയും ഒരു ദിവസത്തെ ഉപദേശവും അധ്വാനവും വെറുതെ ആയല്ലോ എന്നോർത്ത് നിൽക്കുകയായിരുന്നു അവൾ.<br></p>
<p dir="ltr">വീടിനു പുറത്തിറങ്ങി മനു അവളോടും അമ്മയോടുമായി പറഞ്ഞു.<br></p>
<p dir="ltr">" ഞാൻ ജയേട്ടനെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞു എന്നേ ഉള്ളൂ. ഞാൻ നെറ്റിൽ നോക്കിയിരുന്നു. ഡോക്ടർ പറഞ്ഞ അസുഖമാണെങ്കിൽ ഇത്തിരി പ്രശ്നം തന്നെയാണ്. ഡോക്ടർ റെസ്റ്റ് എടുക്കാൻ പറഞ്ഞെങ്കിൽ റെസ്റ്റ് എടുക്കണം. റെസ്റ്റ് എന്നു പറഞ്ഞാൽ കമ്പ്ലീറ്റ് റെസ്റ്റ്. മൊബൈലും ബുക്കും ഒന്നും വേണ്ട. ഒന്ന് ശ്രദ്ധിച്ചോളു."<br></p>
<p dir="ltr">എന്തൊക്കെയോ പറയാനുള്ള ദേഷ്യമുണ്ടായിരുന്നെങ്കിലും അവൾ മനുവിനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.<br></p>
<p dir="ltr">വീണ്ടും ഡോക്ടറെ കാണേണ്ട നാലാം ദിവസം ആയപ്പോഴേക്കും, ഇടതുകാലിൽ തളർച്ച, കൺപോളകളുടെ ബലക്കുറവ്, പേശിവേദന തുടങ്ങിയ കൂടുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനാൽ അവനെ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ നിർദേശിച്ചു.<br></p>
<p dir="ltr">പുറമേ നിന്ന് പല വഴിയേ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുകയും, പിന്നീട് പെറ്റു പെരുകി ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന വൈറസുകൾക്കും ബാക്റ്റീരിയകൾക്കും എതിരെ പൊരുതാൻ, ശരീരത്തിലെ പ്രതിരോധവകുപ്പ്, നിർമിച്ച അഴിച്ചു വിടുന്ന, ആൻ്റിബോഡികൾ എന്ന പടയാളികൾ, ലക്ഷ്യബോധം നഷ്ടപ്പെട്ട് നമ്മുടെ ഞരമ്പ് സമൂഹത്തെ ആക്രമിക്കുമ്പോൾ, ഞരമ്പുകളും പേശികളും തളരുന്നു. അതാണ് പ്രശനം. ജി.ബി.എസ് അധവാ ഗുയാൻ ബാരെ സിൻഡ്രം എന്ന ഒരു അപൂർവ്വ അവസ്ഥ.<br></p>
<p dir="ltr">ഇത് ഉണ്ടാവാൻ കൃത്യമായൊരു കാരണമില്ല എന്നതു പോലെ തന്നെ ഇതിന് പ്രത്യേകിച്ച് ഒരു മരുന്നുമില്ല. റെസ്റ്റ് ആണ് ഏറ്റവും വലിയ മരുന്ന്. പിന്നെ കൂടുതൽ വ്യാപിക്കാതെ ഇരിക്കാൻ പരിഹാരം രണ്ടു വിധം.<br></p>
<p dir="ltr">ഈ കുരുത്തംകെട്ടവരുടെ ഗതാഗത ചുമതലയുള്ള രക്തത്തെ പുറത്തെടുത്ത് ഇവരെ തലസ്ഥാനങ്ങളിൽ നിന്ന് നീക്കി, രക്തം തിരിച്ചു കേറ്റുക. അല്ലെങ്കിൽ കൂടുതൽ കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ളവരെ കുത്തിവെയ്പ്പിലൂടെ കയറ്റി വിട്ട് ഇവരെ നിർവീര്യരാക്കുക.<br></p>
<p dir="ltr">വേദനക്കുറവും സൗകര്യപ്രദവും രണ്ടാം മാർഗത്തിനായതിനാൽ അതുറപ്പിക്കുകയും, ദിനം പ്രതി കൂടി വരുന്ന രോഗലക്ഷണങ്ങൾ നിരീക്ഷിക്കാൻ ഐ.സി.യു വിലേക്ക് മാറ്റുകയും ചെയ്തു.<br></p>
<p dir="ltr">ഐ.സി.യു, നിശ്ചിത സമയങ്ങളിൽ രോഗിയെ ചില്ലുജാലകത്തിലൂടെ ഒരു നോക്ക് കാണാൻ ബന്ധുക്കൾ പുറത്തും, ദേഹമാസകലം ഘടിപ്പിച്ച വയറുകളിലൂടെ അക്കങ്ങളും വരകളുടെ ഏറ്റക്കുറച്ചിലും കാണിക്കുന്ന മോണിറ്ററുകൾ ചുറ്റും നിരത്തി അബോധാവസ്ഥയിലുള്ള രോഗി ഒറ്റക്ക് അകത്തും ഉള്ളൊരു മുറിയാണ് അവൻ്റെ മനസ്സിലുള്ള ഐ.സി.യു.<br></p>
<p dir="ltr">ന്യൂറോ ഒബ്സെർവഷൻ ഐ.സി.യു. ആകയാൽ ചുറ്റും കൂട്ടിനായി വേറെയും രോഗികൾ ഉണ്ടെന്നത് ഒഴിച്ചാൽ മനസ്സിൽ കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല അവിടം. അവനു കിട്ടിയ നാലാം നമ്പർ കട്ടിൽ ഉൾപ്പടെ ആകെ ഏഴു കട്ടിലുകൾ. അതിൽ ഒറ്റനോട്ടത്തിൽ അബോധാവസ്ഥ രണ്ട്, അർദ്ധബോധാവസ്ഥ രണ്ട്, പൂർണബോധാവസ്ഥ മൂന്ന് എന്ന കണക്കിൽ കിടക്കുന്ന രോഗികൾ. കോളേജിലെ സീനിയർ വിദ്യാർത്ഥികൾ നവാഗതരെ നോക്കുന്നതുപോലെ അടിമുടി ഒരു തുറിച്ചുനോട്ടം പൂർണബോധവസ്ഥകാരുടെ അടുത്തു നിന്ന് ഉണ്ടായെങ്കിലും, അവൻ അത് ശ്രദ്ധിക്കാതെ അവൻ്റെ കട്ടിലിൽ പോയി കിടന്നു.<br></p>
<p dir="ltr">കിടന്നതും ഒരു നഴ്സ് ഓടിവന്ന് ഒന്നും മിണ്ടാതെ നെഞ്ചിനു മുകളിൽ ഇരുവശവും, താഴെ ഇടതു വശത്തും ഓരോ സ്റ്റിക്കർ ഒട്ടിച്ച് അതിൽ മൂന്നു വയറുകൾ ഘടിപ്പിച്ച്, ചൂണ്ടുവിരലിൽ ഒരു ക്ലിപ്പും ഇട്ടു പോയി. അവൻ്റെ മോണിറ്ററിലും അക്കങ്ങൾ തെളിഞ്ഞു. അവൻ അവിടെ കിടന്ന് ചുറ്റുമൊന്ന് നോക്കി.<br></p>
<p dir="ltr">അർദ്ധബോധക്കാരുടെ ഞെരങ്ങലും മൂളലും കാരണം ഭയാനകമായ അന്തരീക്ഷം. നരകശിക്ഷകളെ ഓർമിപ്പിക്കും വിധമുള്ള കാഴ്ചകൾ.<br></p>
<p dir="ltr">ഇരുപത്തെട്ടു നരകങ്ങളിലെ <b>ആയ:പാന</b> നരകത്തിലെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുക്കിയ കാരിരുമ്പ് കുടിപ്പിക്കുന്നതു പോലെ നഴ്സുമാർ അബോധാവസ്ഥകാരുടെ മൂക്കിലേക്ക് ട്യൂബിലൂടെ വെള്ള ദ്രാവകം ഒഴിക്കുന്നു.<br></p>
<p dir="ltr"><b>അസി:പത്ര</b> നരകത്തിലെ യമകിങ്കരന്മാർ പാപികളെ അസിപത്ര ചമ്മട്ടി കൊണ്ട് മർദിക്കുന്നതു പോലെ, നഴ്സോ ഡോക്ടറോ എന്ന് തിരിച്ചറിയാനാവാത്ത ഒരാൾ ഇസ്തിരിപ്പെട്ടി പോലെ എന്തോ ഒന്ന് വെച്ച് അർദ്ധബോധാവസ്ഥക്കാരന്റെ നെഞ്ചത്ത് ഉരക്കുന്നു.<br></p>
<p dir="ltr"><b>ശൂലപ്രോത</b> നരകത്തിൽ കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുക്കുന്ന പോലെ, നഴ്സുമാർ രോഗികളുടെ മേൽ സൂചിമുനകൾ കുത്തുകയും എടുക്കുകയും ചെയ്യുന്നു.<br></p>
<p dir="ltr">പാപകർമ്മ ഫലം അനുഭവിക്കാതെ പറ്റില്ല. ഇതിൽ താനേതു നരകത്തിൽ എത്തിച്ചേരുമെന്ന് ആലോചിച്ച് ഒന്ന് ചരിഞ്ഞു കിടന്നപ്പോൾ പുറകിൽ അനവധി സൂചികൾ ഒന്നിച്ചു കുത്തിയ വേദന.<br></p>
<p dir="ltr"><b>പ്രാണനിരോധക</b> നരകം. ഉറവിടമില്ലാത്ത തരത്തിലുള്ള ശരവർഷത്തിനു പാത്രനാവുകയാണ് ഇവിടുത്തെ വിധി എന്നോർത്ത് പെട്ടെന്നു നേരെ കിടന്നപ്പോൾ മൂന്നു നാല് കൊതുകുകൾ ഒന്നിച്ചു പറന്നു പൊങ്ങി. അവന്റെ പെട്ടെന്നുള്ള തിരിച്ചിലും മറച്ചിലും കണ്ടിട്ടാവാം ഒരു നഴ്സ് വന്ന് ഗുഡ്നൈറ്റ് ലിക്വിഡ് ഓൺ ചെയ്ത് അവന് താൽകാലിക പാപമോചനം കൊടുത്ത് അവനെ നോക്കി കണ്ണിറുക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ അതുവരെ ഭയാനകമായിരുന്നു അന്തരീക്ഷം പാടെ മാറിയത് അവനറിഞ്ഞു.<br></p>
<p dir="ltr">അബോധാവസ്ഥയിൽ ആഹാരം കഴിക്കാനാവാതെ കിടക്കുന്നവരുടെ ആരോഗ്യം നിലനിർത്താൻ നഴ്സുമാർ സസൂക്ഷ്മം ട്യൂബുകളിലൂടെ ആഹാരവും വെള്ളവും മരുന്നും നൽകുന്നു.<br></p>
<p dir="ltr">കഫക്കെട്ടും ശ്വാസതടസ്സവും മൂലം ബുദ്ധിമുട്ടുന്ന അർദ്ധബോധാവസ്ഥകാർക്ക് ഫിസിയോതെറാപിസ്റ് ചെസ്റ് മസ്സാജ് ചെയ്തു കൊടുക്കുന്നു.<br></p>
<p dir="ltr">നിറപുഞ്ചിരിയോടെ നഴ്സുമാർ രോഗികൾക്ക് കുട്ടികളോടെന്നപോലെ ഒട്ടും വേദനിപ്പിക്കാതെ മരുന്നുകൾ കുത്തിവെയ്ക്കുന്നു.<br></p>
<p dir="ltr">ഇത് നരകമല്ല, സ്വർഗ്ഗമാണ്, മാലാഖമാർ കാവൽ നിൽക്കുന്ന സ്വർഗ്ഗം.<br></p>
<p dir="ltr">ഐ.സി.യു.വിൽ എത്തുന്നതിനു മുമ്പ് നടത്തിയ നെർവ് കണ്ടക്ഷൻ വെലോസിറ്റി, എം.ആർ.ഐ. സ്കാൻ, ബോൺമാരോ ടെസ്റ്റ് എന്നിവക്ക് പുറമെ ഐ.സി.യുവിൽ കിടക്കാനുള്ള മിനിമം യോഗ്യതക്കുള്ള ഇ.സി.ജി, എക്സ് റേ, ബ്ലഡ് ടെസ്റ്റ്, യൂറിൻ ടെസ്റ്റ് എന്നിവയും നടത്തി, നിശ്ചയിച്ച പോലെ ആ ഇഞ്ചക്ഷൻ കൊടുത്തു തുടങ്ങി. ഇനി ദിവസവും അഞ്ചു ഇഞ്ചക്ഷൻ വീതം എടുത്ത് അഞ്ചു ദിവസത്തേക്ക് ഇവിടെ കിടക്കാം.<br></p>
<p dir="ltr">ഇടക്കെപ്പോഴോ മാലാഖമാരുടെ അമ്മയെന്ന് തോന്നിക്കുന്ന ഒരു കന്യാസ്ത്രീ അവിടേക്ക് കടന്നു വന്നു. എല്ലാവരുടെ അടുത്തും ചെന്ന് ചിരിച്ചുകൊണ്ട് കുശലാന്വേഷണം നടത്തുന്നുണ്ട്. അബോധാവസ്ഥകാരും അർദ്ധബോധാവസ്ഥകാരും തിരിച്ചൊന്നും പറഞ്ഞില്ല. എന്നാലും അവരോടും വർത്തമാനം പറഞ്ഞു. അവൻ്റെ അടുത്തും വന്ന് ക്ഷേമാന്വേഷണം നടത്തി. ശബ്ദമില്ലാത്തതിനാൽ അവനെല്ലാം ആംഗ്യഭാഷയിൽ മറുപടി നൽകി. മറുപടി മനസ്സിലാവുന്നില്ലെങ്കിലും അവർ ക്ഷേമം അന്വേഷിച്ചുകൊണ്ടേ ഇരുന്നു.<br></p>
<p dir="ltr">"മദ്യപിക്കുമോ?"<br></p>
<p dir="ltr">ചിരിച്ചുകൊണ്ട് ഇപ്പൊ വേണ്ട എന്നവൻ ആംഗ്യം കാട്ടി.<br></p>
<p dir="ltr">"ഓ ഇല്ലേ? സാധാരണ മദ്യപാനികൾക്കാണ് ഈ പ്രായത്തിൽ സ്ട്രോക് വരാറ് . അതുകൊണ്ട് ചോദിച്ചതാ."<br></p>
<p dir="ltr">"സ്ട്രോക് അല്ല സിസ്റ്റർ, ജി.ബി.എസ് ആണ് ." ഒരു നഴ്സ് തിരുത്തി.<br></p>
<p dir="ltr">"ഓ..." എന്ന് പറഞ്ഞ് സഹതാപത്തോടെ അയാളെ നോക്കി ആ കന്യാസ്ത്രീ അടുത്ത കട്ടിലിലേക്ക് ചിരിച്ചുകൊണ്ട് നീങ്ങി.<br></p>
<p dir="ltr">അമ്പത് വയസ്സിനു മുകളിലുള്ളവർ നഴ്സുമാർക്ക് അച്ഛനാണ്, താഴെയുള്ളവർ ചേട്ടനും. അന്നവിടെ ചേട്ടനായി അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പരിചരണം സേവനമാണെന്നു കരുതി ആത്മാർത്ഥമായി ജോലി ചെയ്യുന്നവരും, തൻ്റെ വിധി ഇതായി പോയെന്ന് സ്വയം പഴിച്ച് യാന്ത്രികമായി ജോലി ചെയ്യുന്നവരുമായ നഴ്സുമാർ ഷിഫ്റ്റ് അനുസരിച്ച് മാറി മാറി വന്നു. വീട്ടിൽ നിന്ന് പോലും കിട്ടാത്ത പരിചരണം ഇവിടെ നിന്ന് കിട്ടുമ്പോൾ ചിലർക്ക് അവർ മാലാഖാമാരായും, അബോധാവസ്ഥയിൽ നിന്ന് തങ്ങളെ ശുശ്രുഷിച്ച് പൂർണബോധാവസ്ഥയിൽ എത്തിച്ചപ്പോൾ ചിലർക്ക് അവർ കാശു പിണുങ്ങാൻ വെമ്പുന്ന ആശുപത്രികാരുടെ കയ്യാളുമാരുമായും തോന്നി.<br></p>
<p dir="ltr">മുറിയിലെ ഓരോരുത്തരുടെയും മോണിറ്ററിലെ അക്കങ്ങളും വരകളും തമ്മിൽ താരതമ്യം ചെയ്തും, ആരും കാണാതെ മൂക്കിലെ ട്യൂബ് വലിച്ചൂരാൻ ശ്രമിക്കുന്ന അർദ്ധബോധാവസ്ഥകാരുടെ കള്ളത്തരങ്ങൾ നഴ്സുമാർക്ക് കാണിച്ചു കൊടുത്തും രണ്ടു മൂന്നു ദിവസങ്ങൾ കടന്നു പോയി. അതുവരെ അബോധ, അർദ്ധബോധ, പൂർണബോധകാരായിരുന്നവർ അവന് ശശിധരൻ അങ്കിളും, അഹമ്മദിക്കയും, ക്ളീറ്റസ് ഏട്ടനും ഒക്കെയായി.<br></p>
<p dir="ltr">നിശ്ചിത സമയങ്ങളിൽ ബന്ധുക്കൾ വരുമ്പോൾ അല്ലാതെ ബാക്കി സമയം എല്ലാം ഇവരെ നോക്കി ഇരിക്കാൻ രസമാണ്. കഴിഞ്ഞ നാലു മാസമായി ഇടയ്ക്കിടെ ഐ.സി.യു സന്ദർശിക്കയാൽ, ഇവിടുത്തെ കാര്യങ്ങൾ നഴ്സുമാരെക്കാൾ കൂടുതൽ തനിക്ക് അറിയാമെന്നു ഭാവിക്കുന്ന ക്ളീറ്റസ് ഏട്ടൻ... വയസ്സ് 80 കഴിഞ്ഞെങ്കിലും നടക്കാൻ വയ്യെങ്കിലും, പ്രാഥമിക ആവശ്യങ്ങൾക്ക് പാത്രം വെക്കാൻ നഴ്സുമാർ വരുമ്പോൾ നാണം കൊണ്ട് കണ്ണുകൾ ഇറുക്കി അടക്കുന്ന കുമാരേട്ടൻ... മനുഷ്യന്റെ നിസ്സാരതയും, ജീവിതത്തിന്റെ നിസ്സഹായതയും, ബന്ധങ്ങളുടെ ആവശ്യകതയും ആയി ഓരോ നിമിഷവും പഠിക്കുന്നത് ഓരോ പാഠങ്ങളാണ്.<br></p>
<p dir="ltr">ചായ...ചായ... എന്ന ശബ്ദം കേട്ട് അവൻ ഞെട്ടി ഉണർന്ന് ആദ്യം നോക്കിയത് അരികിൽ തൂക്കിയിട്ടിരിക്കുന്ന മരുന്ന് കുപ്പിയിലേക്കാണ്. നിശ്ചിത ഇടവേളകളിൽ വീഴുന്ന തുള്ളികളുടെ വേഗതയും, കുപ്പിയിൽ ബാക്കിയുള്ള മരുന്നിൻ്റെ അളവും കണക്കാക്കുമ്പോൾ, അത് മുഴുവൻ തൻ്റെ ശരീരത്തിൽ കയറാൻ ഇനിയും ഒരു മണിക്കൂർ എടുക്കും. പിന്നെ അയാൾ നോക്കിയത് ക്ലോക്കിലേക്കാണ്. സമയം രാത്രി ഒന്നേകാൽ. അപ്പോഴാണ് താൻ കേട്ട ചായ ശബ്ദത്തിന്റെ കാര്യം അയാൾ ആലോചിച്ചത്. നോക്കിയപ്പോൾ വൈകുന്നേരം റൂമിലേക്ക് മാറ്റിയ പാത്തുമ്മയുടെ കട്ടിലിലേക്ക് പകരക്കാരനായി വന്ന ക്യാപ്റ്റൻ കുട്ടി എന്ന അർദ്ധബോധാവസ്ഥകാരനാണ്.<br></p>
<p dir="ltr">" എനിക്ക് ചായ തരൂ... ഇത്തിരി ചായ തരൂ... കഷ്ടപ്പെടുത്താണേ... ചായ തരാതെ എന്നെ കഷ്ടപ്പെടുത്താണേ..."<br></p>
<p dir="ltr">അർദ്ധബോധാവസ്ഥയിൽ ആണെങ്കിലും, കാൽമുട്ടുകൾ വളച്ചു പൊക്കി വെച്ച് കിടന്ന് അയാൾ ഉച്ചത്തിൽ നിലവിളിച്ചു.<br></p>
<p dir="ltr">എന്തായാലും ഉറക്കം പോയി. മരുന്ന് തീർന്ന് കുപ്പി മാറ്റി വെക്കാൻ ഇനിയും ഒരു മണിക്കൂർ വേണം. അതുവരെ ക്യാപ്റ്റൻ കുട്ടിയെ ശ്രദ്ധിക്കാം എന്ന് അയാൾ തീരുമാനിച്ചു.<br></p>
<p dir="ltr">ഇടക്കൊരു ഇടവേള കിട്ടിയപ്പോൾ വിദേശ ജോലിക്കായി IELTS പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന ആൻസി എന്ന നഴ്സാണ് ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയത്.<br></p>
<p dir="ltr">"ഓഹ് ! ഗോഡ്... എന്താ കുട്ടി അങ്കിൾ? ഇത്ര ലൗഡ് ആയി കരയല്ലേ.എല്ലാവരും ഉറങ്ങിക്കോട്ടെ. അങ്കിളിനെന്താ പെയിൻ ഉണ്ടോ?"<br></p>
<p dir="ltr">ശബ്ദമൊന്ന് കുറച്ചെങ്കിലും പിന്നെ കരച്ചിൽ "ഓഹ് ! ഗോഡ്... ഓഹ്! ഗോഡ്..." എന്ന് പറഞ്ഞായി.<br></p>
<p dir="ltr">ശബ്ദം കുറഞ്ഞപ്പോൾ നഴ്സ് വീണ്ടും പഠിക്കാനുള്ള ബുക്കുമായി തന്റെ കസേരയിലേക്ക് മടങ്ങി.<br></p>
<p dir="ltr">ഒരേ താളത്തിൽ " ഗോഡ്.... ഗോഡ്...." എന്ന് പറഞ്ഞു കിടക്കുന്ന ആ മനുഷ്യനെ നോക്കി അവൻ കിടന്നു. ഇടക്കെപ്പോഴോ തല തിരിച്ചപ്പോഴാണ് ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന വിവിധ മതസ്ഥരായ ദൈവങ്ങളുടെ ചിത്രങ്ങൾ അയാൾ ശ്രദ്ധിച്ചത്.<br></p>
<p dir="ltr">എല്ലാവരുടെ മുഖത്തും ഒരു അനിശ്ചിത ഭാവം കാണുന്നില്ലേ?<br></p>
<p dir="ltr">ശരിയാണ്... 'ഗോഡ്' എന്ന വിളിയിൽ നിന്നും 'കുട്ടി' എന്ന പേരിൽ നിന്നും അയാൾ ഏതു മതസ്ഥനാണെന്നു മനസ്സിലാവാത്തതിനാൽ താൻ ഇതിൽ ഏതു രൂപത്തിൽ പ്രത്യക്ഷപ്പെടണം എന്ന അനിശ്ചിതത്ത്വത്തിൽ ആണ് ദൈവം.<br></p>
<p dir="ltr">അപ്പോഴേക്കും ക്യാപ്റ്റൻ കുട്ടി താളം മാറ്റാതെ തൻ്റെ വിളിക്ക് ഒരു സ്പഷ്ടത വരുത്തി.<br></p>
<p dir="ltr">"ഈശ്വരാ രക്ഷിക്കണേ... ഈശ്വരാ...."<br></p>
<p dir="ltr">അപ്പോൾ ഇയാൾ ശങ്കരൻകുട്ടിയോ രാമൻകുട്ടിയോ ആയിരിക്കും എന്ന് മനസ്സിലായ ചിത്രത്തിലെ ചില ദൈവരൂപങ്ങൾ പഴയ ഭാവത്തിലേക്ക് തിരിച്ചു പോയി. സങ്കീർണത അവസാനിക്കുന്നില്ല. ഇനിയുമുണ്ട് കുറെ രൂപങ്ങൾ.<br></p>
<p dir="ltr">പാതിരാത്രി ഭക്തൻ്റെ അടുത്തേക്ക് പുറപ്പെടുമ്പോൾ, എങ്ങോട്ടു പോവുന്നു എന്ന് ചോദിയ്ക്കാൻ ആരും ഇല്ലാത്ത നിത്യ ബ്രഹ്മചാരി ആയതിനാൽ, അയ്യപ്പൻ വരാനാണ് സാധ്യത കൂടുതൽ... അവൻ ചിന്തിച്ചു.<br></p>
<p dir="ltr">"ആവൂ ...അയ്യോ... ഈശ്വരാ... ആവൂ..." ശ്രദ്ധിച്ചാൽ മാത്രം കേൾക്കാവുന്ന രീതിയിലേക്ക് ശബ്ദം കുറഞ്ഞിരുന്നു.<br></p>
<p dir="ltr">ആവോ... ആയിയെ...ഈശ്വരാ... നോർത്ത് ഇന്ത്യയിൽ അയ്യപ്പ സങ്കൽപ്പത്തിന് ഭക്തർ കുറവാണ്. അപ്പൊ സാക്ഷാൽ കൃഷ്ണൻ തന്നെയാണ് വരുന്നുണ്ടാവുക എന്നുറപ്പിച്ച് അവൻ ആ ഫോട്ടോകളിലേക്ക് ഒന്ന് കൂടി നോക്കി.<br></p>
<p dir="ltr">അപ്പോൾ മതഭേദമന്യേ ഒരോ ദൈവരൂപത്തിൽ നിന്നും ഓരോ വെളിച്ചം ഉയരുന്നതായ് അവൻ കണ്ടു. അടുത്ത നിമിഷം അവയെല്ലാം കൂടി ഒന്നായി ആ മുറിയാകെ പരന്നു. അവനു തലചുറ്റുന്നത് പോലെ തോന്നി. ആകെ ഒരു കുളിര്. കാഴ്ച മങ്ങുന്നതവൻ അറിഞ്ഞു.<br></p>
<p dir="ltr">അവൻ ക്യാപ്റ്റൻ കുട്ടിയുടെ കട്ടിലിലേക്ക് ഒന്ന് നോക്കി. മങ്ങിയ കാഴ്ച്ചയിൽ ഒരു അവ്യക്ത രൂപം അവിടെ നില്കുന്നതവൻ കണ്ടു. എന്തോ അന്വേഷിക്കുന്നുണ്ട്. വിളിച്ചതിന്റെ കാരണം അന്വേഷിക്കുന്നതാവും.<br></p>
<p dir="ltr">" എനിക്ക് ചായ തരൂ ... ഇത്തിരി ചായ തരൂ ... ഒരു ബിസ്ക്കറ്റ് തരൂ ...ഈശ്വരാ...ആവൂ ..."<br></p>
<p dir="ltr">മനുഷ്യന്റെ മോഹങ്ങൾ ഇങ്ങനെയാണ്. അവൻ ആലോചിച്ചു. ഒന്ന് കിട്ടുമെന്നാവുമ്പോഴേക്കും അടുത്തത് മോഹിച്ചു തുടങ്ങും.<br></p>
<p dir="ltr">അവനാ അവ്യക്ത രൂപത്തിലേക്ക് ഒന്ന് കൂടി നോക്കി. അത് തന്നെ നോക്കി ചിരിക്കുന്നുണ്ടോ? അത് തന്റെ അടുത്തേക്കാണോ വരുന്നത്?<br></p>
<p dir="ltr">ആ വെളിച്ചത്തിന്റെ കാഠിന്യം നോക്കാവുന്നതിലും അപ്പുറമായപ്പോൾ അവൻ കണ്ണുകളടച്ചു.<br></p>
<p dir="ltr">ആരോ തട്ടി വിളിച്ചപ്പോഴാണ് അവൻ കണ്ണുതുറന്നത്. നഴ്സാണ്.<br></p>
<p dir="ltr">"ചേട്ടൻ ഇന്നലെ നന്നായി ഉറങ്ങി അല്ലെ? ഞങ്ങൾ വന്ന് പുതിയ മരുന്ന് കുപ്പി വച്ചതൊന്നും അറിഞ്ഞില്ല. അപ്പൊ നോക്കിയപ്പോ കുറച്ച് പനിയും ഉണ്ടായിരുന്നു. ഉറക്കമല്ലേ എന്ന് വിചാരിച്ചാ ഗുളിക തരാഞ്ഞത്. ഇപ്പൊ പനി ഇല്ല."<br></p>
<p dir="ltr">ബ്രുഷും പേസ്റ്റും എടുത്തു തരുന്നതിനിടയിൽ നഴ്സ് പറഞ്ഞു.<br></p>
<p dir="ltr">"വേഗം പല്ലു തേച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ. ഞങ്ങളുടെ ഡ്യൂട്ടി ടൈം കഴിയാറായി. ഇന്നലെ ആ അച്ഛൻ ബഹളം വെച്ചതൊന്നും കേട്ടില്ല അല്ലെ?"<br></p>
<p dir="ltr">പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ ക്യാപ്റ്റൻ കുട്ടിയുടെ കട്ടിലിലേക്ക് നോക്കി.<br></p>
<p dir="ltr">അവിടെ ആരും ഉണ്ടായിരുന്നില്ല. ഒരു ഒഴിഞ്ഞ ചായ ഗ്ലാസ് മാത്രം മേശപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു.<br></p>
<p dir="ltr">അവൻ നോക്കുന്നത് കണ്ടിട്ടായിരിക്കാം നഴ്സ് തുടർന്നു.<br></p>
<p dir="ltr">"ഇന്നലെ അനസ്തേഷ്യയുടെ മയക്കം വിട്ട് ബോധം വരുന്നതിന്റെ ബഹളമായിരുന്നു. ഇപ്പൊ ബോധം ഒക്കെ വന്നു. ഒരു ടെസ്റ്റിന് കൊണ്ട് പോയിരിക്കുകയാ."<br></p>
<p dir="ltr">നഴ്സിനെ നോക്കി ഒന്ന് ചിരിച്ച് പല്ലു തേക്കാൻ പോവുമ്പോൾ, ക്യാപ്റ്റൻ കുട്ടിയുടെ മേശയിലിരിക്കുന്ന ചായ ഗ്ലാസ് ശ്രദ്ധിച്ചു. അത് സാധാരണ അവിടെ ചായ കൊണ്ട് വരുന്നത് പോലത്തെ ഗ്ലാസ് അല്ലല്ലോ എന്ന് മനസ്സിലോർത്തു.<br></p>
<p dir="ltr">പതിവ് പോലെ രാവിലെ ഡോക്ടർ റൗണ്ട്സിനെത്തിയ ഡോക്ടർ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ തൻ്റെ സംസാരത്തിന് കൂടുതൽ വ്യക്തത വന്നതവൻ ശ്രദ്ധിച്ചു.<br></p>
<p dir="ltr">"ഇപ്പൊ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. ഇനി റൂമിലേക്ക് മാറാം. ഇഞ്ചക്ഷൻ്റെ കോഴ്സ് കഴിഞ്ഞ് ഒരാഴ്ച കൂടി ഇവിടെ കിടക്കാം. അതു കഴിഞ്ഞ് പിന്നെ വീട്ടിൽ പോയി റെസ്റ്റ് എടുത്താൽ മതി. തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ ഒരു കൊല്ലത്തോളം വേണ്ടി വരുമായിരുന്നു ഈ കിടപ്പ്." അവൻ്റെ കണ്ണും കയ്യും എല്ലാം പിടിച്ചു നോക്കി കൊണ്ട് ഡോക്ടർ പറഞ്ഞു.<br></p>
<p dir="ltr">വീട്ടിലെത്തി റെസ്റ്റ് എടുക്കുമ്പോൾ അവൻ ആ രാത്രിയെ കുറിച്ചും അന്ന് കണ്ട വെളിച്ചത്തെ കുറിച്ചും ഓർത്തെടുക്കാൻ ശ്രമിച്ചു. </p><p dir="ltr">അവൻ മേശപ്പുറത്തു ഗുളികകൾക്കൊപ്പം വെച്ചിരുന്ന ആ കടലാസെടുത്തു നോക്കി. അവൻ ഐ.സി.യുവിൽ കിടന്നപ്പോൾ അവൻ്റെ ആയുരാരോഗ്യത്തിന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും അമ്പലങ്ങളിലേക്കും പള്ളികളിലേക്കും നേർന്ന വഴിപാടുകളുടേയും നേർച്ചകളുടേയും ലിസ്റ്റ് ആയിരുന്നു അത്.<br></p>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com3tag:blogger.com,1999:blog-29559381.post-75549855682443828492018-02-16T05:51:00.001-08:002018-07-11T07:20:53.194-07:00വാടകക്കട്ടിൽ<p dir="ltr">ഞാൻ ആര് എന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തേണ്ടത് എന്ന് അറിയില്ല. സത്യം പറഞ്ഞാൽ എന്റെ പേരു പോലും ഞാൻ മറന്നു പോയി. ഇവിടെ എല്ലാവരും എന്നെ "അമ്മേ" എന്നാണ് വിളിക്കുന്നത്, ഞാൻ തിരിച്ചും. ഞങ്ങൾ ഓരോരുത്തരും മക്കളിൽ നിന്നു കേൾക്കാൻ കൊതിക്കുന്നതാണ് ആ വിളി. എന്നാൽ അവർക്കത് ഒരു ബാദ്ധ്യത ആയി തോന്നുന്നത് കൊണ്ടായിരിക്കും ഞങ്ങളെയെല്ലാം ഇവിടെ കൊണ്ടാക്കിയിരിക്കുന്നത്. ഈ വൃദ്ധസദനത്തിൽ.</p>
<p dir="ltr">പ്രായം, ഓർമ്മകൾ പകുതിയും മായ്ച്ചിട്ടും ഇന്നും മായാതെ കിടക്കുന്നതാണ് ആദ്യമായി കേട്ട "അമ്മേ" എന്ന വിളി. അന്ന് അതിന് സ്നേഹമെന്നും കരുതലെന്നും ജീവനെന്നും അർത്ഥമുണ്ടായിരുന്നു. മകന്, നടന്നു നീങ്ങാൻ കാലുറച്ചപ്പോൾ ആ വിളിക്ക് അർത്ഥം വിശപ്പെന്നും കാശെന്നും ആയി. നിവർന്നു നിൽക്കാൻ നട്ടെല്ലുറച്ചപ്പോൾ ആ വിളിയിൽ ആജ്ഞയും അധികാരവും ചേർന്നു.<br>
അവർക്ക് സ്വന്തമായി ഒരു കുടുംബവും ജീവിതത്തിരക്കും ആയപ്പോൾ "അമ്മേ" എന്ന വിളിക്കർത്ഥം ആവശ്യം എന്നായി. ആവശ്യം കഴിഞ്ഞപ്പോൾ ഭാരവും.</p>
<p dir="ltr">അങ്ങനെയുള്ള ഒരുപാട് ഭാരങ്ങൾ കൊണ്ടിറക്കിയ ഒരു സ്ഥലമാണ് ഇവിടം. ഇപ്പോൾ ഇവിടെ ഞങ്ങളെല്ലാവരും ഭാരമില്ലാത്തവരായി ജീവിക്കുന്നു. കൊല്ലത്തിലൊരിക്കൽ ഇവിടുത്തെ വാടക കൊടുക്കാൻ വരുമ്പോഴാണ് ഞാൻ എന്റെ മകനെ കണ്ടിരുന്നത്. ആദ്യം കൊച്ചു മക്കളേയും കൊണ്ടു വരുമായിരുന്നു. പിന്നെ അത് ഇല്ലാതായി. ഇപ്പോൾ കാശ് അടക്കൽ കമ്പ്യൂട്ടർ വഴി ആയപ്പോൾ ആരും വരാതെയായി.</p>
<p dir="ltr">ആവശ്യക്കാർ ഏറുന്നതിനനുസരിച്ച് വൃദ്ധസദനവും പുതിയ പദ്ധതി തുടങ്ങി. എല്ലാ കൊല്ലവും വാടക കൊടുക്കുന്നതിനു പകരം, കുറച്ചധികം കാശു കൊടുത്താൽ സ്ഥിരമായി ഒരു കട്ടിൽ നമുക്കു കിട്ടും. നമ്മുടെ കാലശേഷം ബന്ധുക്കൾ ഒരാൾക്ക് ഇവിടെ വന്നു താമസിക്കാം. ബന്ധങ്ങളുടെ വിലയറിയുന്നവരാരും മറ്റൊരാൾ ഇവിടെ എത്തിച്ചേരാൻ ആഗ്രഹിക്കില്ല എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ്  അറിഞ്ഞത് എന്റെ കൊച്ചു മകൻ എന്റെ വാടക ആ പദ്ധതിയിലേക്ക് മാറ്റിയിരിക്കുന്നു എന്ന്.</p>
<p dir="ltr">എന്റെ മകനേ... നീ ഇനിയാർക്കും ഭാരമാവാതിരിക്കാൻ ഈ അമ്മയ്ക്കു ചെയ്തു തരാവുന്നത് എത്രയും പെട്ടന്ന് ഈ കട്ടിൽ ഒഴിയുക എന്നതാണ്. എന്തെന്നാൽ അമ്മ എന്നു പറഞ്ഞാൽ സ്നേഹം, കരുതൽ, ജീവൻ എന്നെല്ലാമാണല്ലോ...</p>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com0tag:blogger.com,1999:blog-29559381.post-37406744622380735282017-12-10T00:39:00.001-08:002017-12-10T00:39:55.678-08:00ജലപിശാച്<div align="left"><p dir="ltr">"ജലപിശാചന്നെ അല്ലാതെന്താ. എത്ര കുളിച്ചാലും കഴുകിയാലും തൃപ്തിയാവില്ല എന്ന് വെച്ചാൽ എന്ത് ചെയ്യാനാ?"<br>
</p>
</div><p dir="ltr"></p>
<p dir="ltr">ജയന്റെ പെട്ടെന്നുള്ള ശബ്ദം കേട്ട് സിബി ഞെട്ടി തലയുയർത്തി. വായിച്ചു കൊണ്ടിരുന്ന പേപ്പർ മടക്കി ടീപ്പോയിൽ വെച്ച് മനസ്സിലാവാത്ത ഭാവത്തിൽ ജയനെ നോക്കി.<br></p>
<p dir="ltr">"അല്ലെടോ... അമ്മേടെ കാര്യം പറഞ്ഞതാ. ദിവസം ചെല്ലുംതോറും വൃത്തി കൂടി കൂടി വരികയാണ്. എവിടെ തൊട്ടാലും പോയി കൈ കഴുകും. ഒരു വട്ടം കൈ കഴുകി ടാപ്പ് അടച്ചു കഴിഞ്ഞാൽ ടാപ്പ് തൊട്ടെന്ന് പറഞ്ഞ് പിന്നെയും കൈ കഴുകണം. ദിവസവും അഞ്ചു പ്രാവശ്യമെങ്കിലും കുളിക്കും. വന്ന് വന്ന് ഞാനൊന്ന് പുറത്തു പോയി വന്നാൽ അമ്മയാണ് പോയി കുളിക്കുന്നത്."<br></p>
<p dir="ltr">ഇത് കേട്ട് ഒന്ന് ചിരിച്ചുകൊണ്ട് സിബി പറഞ്ഞു.<br></p>
<p dir="ltr">"സാരമില്ലെടോ ... അമ്മക്കിപ്പോ ഇത്രേം പ്രായം ഒക്കെ ആയില്ലേ. ഇനി തിരുത്താനും ദേഷ്യപ്പെടാനും ഒന്നും പോവണ്ട. എന്തായാലും കൈ കഴുകുന്നത് കൊണ്ടോ കുളിക്കുന്നത് കൊണ്ടോ വേറെ ദോഷം ഒന്നും ഇല്ലല്ലോ."<br></p>
<p dir="ltr">"അതല്ല സിബി... നാട്ടിലാണെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇവിടെ നമ്മളീ വെള്ളമൊക്കെ കാശ് കൊടുത്തു വാങ്ങുന്നതല്ലേ. അതിങ്ങനെ വെറുതെ കളഞ്ഞാൽ എങ്ങനെയാ. ഓരോ ഭ്രാന്ത്."<br></p>
<p dir="ltr">"ഇത് പിന്നെ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല കേട്ടോ. പണ്ട് ഞങ്ങൾക്ക് നാട്ടിൽ തറവാട്ടിൽ രണ്ട് കുളങ്ങൾ ഉണ്ടായിരുന്നു. ഭാഗം വെച്ചു കഴിഞ്ഞപ്പോൾ കുളങ്ങളിൽ ഒന്ന് ഞങ്ങളുടെ പറമ്പിലും മറ്റേത് അച്ഛന്റെ ചേട്ടന്റെ പറമ്പിലും ആയി. അന്നൊക്കെ 'അമ്മ പുറത്തു പോയി വന്നാൽ നേരെ വല്യച്ഛന്റെ പറമ്പിലെ കുളത്തിൽ പോയി കുളിക്കും. എന്നിട്ട് വന്ന് ഞങ്ങളുടെ കുളത്തിൽ ഒന്ന് കൂടി കുളിക്കും. നേരെ ഇവിടെ വന്ന് കുളിച്ചാൽ ഞങ്ങളുടെ കുളം വൃത്തികേടാകും എന്ന തോന്നലാണ് കാരണം. ഭ്രാന്തെന്നല്ലാതെ എന്തു പറയാൻ."<br></p>
<p dir="ltr">"ആഹാ... അപ്പൊ എന്തായാലും നല്ല ബുദ്ധിയുള്ള ജലപിശാചാണ് കൂടിയിരിക്കുന്നത്. അക്കാര്യത്തിൽ പേടി വേണ്ട." സന്ദർഭമൊന്ന് മയപ്പെടുത്താൻ സിബി ഇടക്ക് കയറി പറഞ്ഞു.<br></p>
<p dir="ltr">സംഭാഷണമെവിടെ മുറിഞ്ഞപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ ജയൻ പറഞ്ഞു.<br></p>
<p dir="ltr">"താൻ ആദ്യമായിട്ടല്ലേ ഇവിടെ? വാ നമുക്ക് പുറത്തിറങ്ങി ഒന്ന് നടന്നിട്ട് വരാം ."<br></p>
<p dir="ltr">സിബിയുടെ മറുപടിക്ക് കാക്കാതെ കസേരയിൽ നിന്നെഴുന്നേറ്റ് ജയൻ അടുത്ത മുറിയിൽ ഇരിക്കുന്ന മകനോടായി ഉറക്കെ പറഞ്ഞു.<br></p>
<p dir="ltr">"അപ്പൂ ... ഞങ്ങളൊന്ന് പുറത്തു പോയി വരാം. നീ ഇരുന്നു പഠിച്ചോ."<br></p>
<p dir="ltr">ഇതുകേട്ട് സിബി പറഞ്ഞു.<br></p>
<p dir="ltr">"കുറച്ചു നേരം പഠിച്ചില്ല എന്ന് വെച്ച് ഒന്നും സംഭവിക്കില്ല. അവനും വരട്ടെ."<br></p>
<p dir="ltr">"ഉം എന്നാൽ ഹോംവർക്ക് തീർത്ത് വേഗം റെഡിയാവ് " എന്ന് പറഞ്ഞ് വീണ്ടും കസേരയിൽ ഇരുന്ന് ജയൻ തുടർന്നു. <br></p>
<p dir="ltr">"എനിക്കിത് ആലോചിച്ച് എന്നും ടെൻഷനാണ്. അച്ഛൻ മരിച്ച് അധികം വൈകാതെ അമ്മ മുട്ടുവേദന കാരണം പുറത്തക്കൊന്നും ഇറങ്ങാതെയായി. ഞങ്ങൾക്ക് അവിടെ ചെന്ന് നില്ക്കാൻ പറ്റാത്തത് കൊണ്ട്, സഹായത്തിന് ഒരാളെ നിർത്തിയിരുന്നു."<br></p>
<p dir="ltr">"കുളത്തിലേക്ക് ഒന്നും ഇറങ്ങാൻ പറ്റാത്തത് കൊണ്ട് ആ ഭ്രാന്ത് അങ്ങനെ തീരും എന്നാ വിചാരിച്ചത്. പക്ഷെ അത് പിന്നെ വേറെ രീതിയിലായി. സഹായത്തിന് നിർത്തിയിരുന്ന സ്ത്രീയെ കൊണ്ട് അവർ തൊടുന്ന പാത്രങ്ങളും ഡ്രെസ്സും എല്ലാം കുളത്തിൽ പോയി മുക്കി കൊണ്ടുവരിയിച്ചു തുടങ്ങി. ഒരു തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡൈനിങ്ങ് ടേബിൾ കുളത്തിൽ കൊണ്ട് പോയി മുക്കി കൊണ്ട് വരാൻ പറഞ്ഞപ്പോൾ അവരും അവിടുന്ന് മതിയാക്കി പോയി. അങ്ങനെ അമ്മെ പിന്നെ ഇങ്ങോട്ട് കൊണ്ട് വന്നു. ഭ്രാന്തെന്നല്ലാതെ എന്ത് പറയാൻ."<br></p>
<p dir="ltr">ജയൻ വിവരണം നിർത്തിയപ്പോൾ സിബി പറഞ്ഞു.<br></p>
<p dir="ltr">"ജയാ... ഇതിനു ഞങ്ങളുടെ ഭാഷയിൽ OCD എന്ന് പറയും. 'ഒബ്സെസിവ് കമ്പൽസിവ് ഡിസോർഡർ' എന്ന അവസ്ഥയുടെ ഒരു രൂപമാണിത്. പലർക്കും പല രീതിയിലാവും. മരുന്നും മെഡിറ്റേഷനും എല്ലാം ട്രൈ ചെയ്യാമെങ്കിലും ഈ തോന്നലുകൾ മുഴുവനായി വിട്ടു പോവില്ല. എന്തായാലും ഇത്ര പ്രായം ഒക്കെ ആയില്ലേ. ഇനി അമ്മെ അമ്മേടെ വഴിക്ക് വിട്ടാൽ മതി. ഭ്രാന്താണെന്ന് പറഞ്ഞ് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നും ഇല്ല."<br></p>
<p dir="ltr">"അങ്കിളേ ഞാൻ റെഡി. നമുക്ക് പോവാം?"<br></p>
<p dir="ltr">അപ്പുവിന്റെ ശബ്ദം കേട്ട് രണ്ടുപേരും ചർച്ച നിർത്തി എഴുന്നേറ്റു.<br></p>
<p dir="ltr">"ഹലോ ജയൻ"<br></p>
<p dir="ltr">മൂന്നുപേരും പുറത്തിറങ്ങി വാതിൽ പൂട്ടുന്നതിനിടയിൽ പുറകിൽ നിന്ന് ശബ്ദം കേട്ട് ജയൻ തിരിഞ്ഞു നോക്കി.<br></p>
<p dir="ltr">"ആ മേനോൻ ചേട്ടാ..."<br></p>
<p dir="ltr">"എന്താ ജയൻ ഭാര്യ ഒരാഴ്ച വീട്ടിലില്ലാത്തതിന്റെ ആഘോഷമാണോ? വീടും പൂട്ടി എങ്ങോട്ടാ ഈ നേരത്ത്? അമ്മ അകത്തില്ലേ?" മേനോൻ ചോദ്യങ്ങളെല്ലാം ഒന്നിച്ച് തീർത്തു.<br></p>
<p dir="ltr">"യെസ്, അമ്മ അകത്തുണ്ട്. ഒറ്റക്ക് മുറിയിൽ ഇരിക്കുമ്പോൾ ആരെങ്കിലും വന്ന് വാതിൽ തുറന്നാൽ പോലും അമ്മ അറിയില്ല. അതുകൊണ്ട് വാതിൽ പൂട്ടി പോവുന്നതാ സേഫ്. എന്തായാലും അമ്മക്ക് പുറത്തിറങ്ങേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ."<br></p>
<p dir="ltr">" ബൈ ദി വേ... ഇത് എന്റെ ഫ്രണ്ട് സിബി. ഡോക്ടറാണ്. നാളെ ഇവരുടെ എന്തോ കോൺഫറൻസ് ഉണ്ട്. അതിനു വന്നതാണ്. ഞങ്ങൾ വെറുതെ ഒന്ന് നടന്ന് വരാം എന്നു വെച്ച് പുറത്തിറങ്ങിയതാ"<br></p>
<p dir="ltr">"ഹാലോ ഡോക്ടർ... എന്നാ നടക്കട്ടെ, വീണ്ടും കാണാം."<br></p>
<p dir="ltr">മേനോൻ ചേട്ടനോട് യാത്ര പറഞ്ഞ് ലിഫ്റ്റിന്റെ അടുത്തെത്തിയപ്പോഴാണ് ജയൻ ഓർത്തത്.<br></p>
<p dir="ltr">"അയ്യോ... അയാളോട് വർത്തമാനം പറഞ്ഞ് വാതിൽ പൂട്ടാൻ മറന്നെന്നു തോന്നുന്നു. ഒരു മിനിറ്റ് ഞാനൊന്ന് നോക്കിയിട്ട് വരാം."<br></p>
<p dir="ltr">സിബി അപ്പുവിനോട് സ്കൂൾ വിശേഷങ്ങൾ ചോദിച്ച് തുടങ്ങിയപ്പോഴേക്കും ജയൻ എത്തി.<br></p>
<p dir="ltr">"വാ പോവാം..."<br></p>
<p dir="ltr">ലിഫ്റ്റിൽ വെച്ച് അപ്പു സിബിയോട് സ്കൂൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു.<br></p>
<p dir="ltr">താഴെ ലിഫ്റ്റിറങ്ങി ഫ്ലാറ്റിന്റെ ഗേറ്റിലെത്തിയപ്പോൾ ജയൻ അപ്പുവിനോട് പറഞ്ഞു.<br></p>
<p dir="ltr">"അപ്പൂ... നീ അങ്കിളിനെയും കൂട്ടി പതുക്കെ നടന്നോ. ഞാനിപ്പോ വരാം. ഒരു സാധനം എടുക്കാൻ മറന്നു."<br></p>
<p dir="ltr">തലയാട്ടികൊണ്ട് അപ്പു സിബിയുടെ ഒപ്പം പുറത്തേക്കിറങ്ങി.<br></p>
<p dir="ltr">"അങ്കിളേ... അച്ഛനിപ്പോ തിരിച്ചു പോയത് ഒന്നും എടുക്കാൻ മറന്നിട്ടൊന്നും അല്ല. വാതിൽ പൂട്ടിയില്ലേ എന്ന് ഒന്ന് കൂടി നോക്കാൻ വേണ്ടിയാ. കുറച്ചു കാലമായി എപ്പോ പുറത്തേക്കിറങ്ങിയാലും ഇങ്ങനെയാണ്. മൂന്നുനാലു തവണ പോയി നോക്കി ഉറപ്പു വരുത്തിയാലേ അച്ഛനു സമാധാനമാവുള്ളു."<br></p>
<p dir="ltr">സിബി ചിരിച്ചുകൊണ്ട് അപ്പുവിന്റെ തോളിൽ കൈവെച്ച് 'മോനേ... ഇതിനു ഞങ്ങളുടെ ഭാഷയിൽ OCD...' എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും അപ്പു ഇടക്ക് കയറി പറഞ്ഞു.<br></p>
<p dir="ltr">"ഭ്രാന്തെന്നല്ലാതെ എന്ത് പറയാൻ..."</p>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com2tag:blogger.com,1999:blog-29559381.post-67700390030533296242017-09-30T23:25:00.001-07:002017-09-30T23:25:10.688-07:00കാലനെ അറിയാത്ത കാലൻകോഴി<p dir="ltr">അന്ധവിശ്വാസങ്ങളുടെ ഒരു പടു കൂമ്പാരമാണ് ഈ മനുഷ്യരുടെ മനസ്സ്.അവർക്കേൽക്കുന്ന ഓരോ തോൽവിക്കും അവർ കണ്ടെത്തുന്ന ന്യായീകരണങ്ങളാണ് യഥാർത്ഥത്തിൽ ഈ അന്ധവിശ്വാസങ്ങൾ. അത് പിന്നെ അവർ അതീന്ദ്രിയ കഥകളാക്കി മറ്റുള്ളവരുടെ മനസ്സിൽ കുത്തിനിറക്കുന്നു. എന്നാൽ അവരുടെ ഈ ചെയ്തിയാൽ വെറുക്കപ്പെട്ടവരായി മാറുന്ന കുറേ പാവങ്ങളെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. അത്തരത്തിൽ, ഞങ്ങളുടേതും കൂടിയായ ഈ ഭൂമിയിൽ, സ്വന്തം വർഗ്ഗത്തിന്റെ പേരിൽ അറിയപ്പെടാൻ പോലും കഴിയാതെ പോയ ഒരു വിഭാഗമാണ് എന്റേത്. മനുഷ്യരെന്ന ജന്തു വർഗ്ഗം മെനഞ്ഞ കഥയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ ഞാനിന്ന് അറിയപ്പെടുന്നത് കാലൻകോഴി എന്നാണ്.</p>
<p dir="ltr">കാലൻകോഴി അകലെ കരഞ്ഞാൽ അടുത്തു മരണം എന്നാണവർ പറയുന്നത്. മരണത്തിലേക്ക് അവരെ ആനയിക്കാൻ കാലൻ എന്നൊരാൾ വരുമെന്നും, അത് ഞാനവരെ പൂവ്വ... പൂവ്വ... എന്ന ശബ്ദമുണ്ടാക്കി വിളിച്ചറിയിക്കുന്നു എന്നുമാണ് അവരുടെ വിശ്വാസം. അവരുടേത് മാത്രമെന്നു കരുതി മനുഷ്യർ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ പ്രകൃതിയിൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നെട്ടോട്ടമോടുന്നതിന്റെ ഇടയിൽ, ഇനി ഒരു പരിചയവുമില്ലാത്ത കാലന്റെ സന്ദേശം കൊണ്ടു നടക്കാൻ എനിക്കെവിടെ സമയം.</p>
<p dir="ltr">പ്രകൃതി മുഴുവൻ ഒരേ ഭാഷയിൽ സംസാരിക്കുമ്പോൾ ഈ മനുഷ്യർ മാത്രം അവരുടേതു മാത്രമായ ഭാഷയിൽ സംസാരിക്കുന്നു. ഞങ്ങൾ കരയുകയും ചിരിക്കുകയും പ്രണയിക്കുകയും ചെയ്യുന്നതിനെ അവർ അവരുടെ ഭാഷയിലേക്ക് മാറ്റി കഥകൾ ഉണ്ടാക്കുന്നു. എന്നിട്ടവർ തന്നെ ഭയക്കുന്നു. </p>
<p dir="ltr">പ്രണയത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, ഒരു ഇണയെ കണ്ടു പിടിക്കേണ്ട പ്രായം എനിക്കെന്നേ കഴിഞ്ഞു. എന്നിട്ടും ഇതുവരെ അതിനു സാധിച്ചിട്ടില്ല. അതിനും കാരണം ഈ മനുഷ്യർ തന്നെ. അവരുടെ അനാവശ്യ ഇടപെടലുകൾ മൂലം ഞങ്ങളുടെ ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളും അതു മൂലം ഉണ്ടാവുന്ന വംശനാശ ഭീഷണയും.</p>
<p dir="ltr">അതാ ദൂരെ നിന്ന് ഒരു കരച്ചിൽ കേൾക്കുന്നില്ലേ? അത് എന്നെ പോലെ ഇണയെ തേടുന്ന ഒരുവളുടെ ഒച്ചയാണ്. ഇതെങ്കിലും ശരിയാവുമോ എന്നു നോക്കട്ടെ. എന്തായാലും ഒന്നുറപ്പാണ്. ഈ കരച്ചിൽ കേട്ട്, താഴെ കുറേ മനുഷ്യർ, കാലന്റെ വരവും കാത്ത് പേടിച്ച് കിടക്കുന്നുണ്ടാവും. അന്ധവിശ്വാസികൾ ഭയക്കട്ടെ... എനിക്കെന്താ...</p>
<p dir="ltr">ആരോ താഴെ നിന്ന് ഈ മരത്തിലേക്ക് കയറി വരുന്നുണ്ടല്ലോ. ഒരു മനുഷ്യനല്ലേ അത്. അയാളുടെ കൈയ്യിൽ എന്തിനാണാവോ ഒരു കയർ. സാധാരണ മനുഷ്യരെ പോലെ അല്ലല്ലോ, ഇയാളുടെ തലയിൽ എന്താ രണ്ടു കൊമ്പ്? എന്തെങ്കിലുമാവട്ടെ... ഞാനെന്റെ ഇണയെ തേടി പോവുന്നു...</p>
<p dir="ltr">രാവിലെ ഉറുമ്പുകൾക്ക് പ്രാതലായി ഒരു കാലൻകോഴിയുടെ ജഡം ആ മരത്തിനു താഴെ കിടക്കുന്നത് മനുഷ്യരാരും ശ്രദ്ധിച്ചില്ല.</p>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com1tag:blogger.com,1999:blog-29559381.post-45090937294256081622017-09-16T05:39:00.001-07:002017-09-16T05:39:09.403-07:00കൊതുകുവിപ്ലവം<p dir="ltr">മതവും ജാതിയും ഞങ്ങൾക്കില്ല<br>
ഞങ്ങൾ, നുകരും പകരും<br>
ഒരേ നിറത്തിൽ ഒഴുകും<br>
ചുടുചോര മുഗുളങ്ങൾ</p>
<p dir="ltr">പേരും പെരുമയും നോക്കാറില്ല<br>
ഞങ്ങൾ, ഉറങ്ങും മനസ്സിന്<br>
ഉണർത്തു പാട്ടായ്<br>
മൂളും വിപ്ലവഗാനങ്ങൾ</p>
<p dir="ltr">ഭയവും ഭീതിയും അറിയുകയില്ല<br>
ഞങ്ങൾ ഇരുളിലുമുണരും<br>
അവഗണനയിൽ നിന്നൂർജ്ജം കൊള്ളും<br>
ആയിരമായിരം പടയണികൾ</p>
<p dir="ltr">അധികാരത്തിൽ കൈപ്പിടിയും<br>
മാനവ ഗർവ്വിൻ പുക തിരിയും<br>
ഒന്നിച്ചൊരു ചതി ചതുരംഗത്തിൽ<br>
വീഴ്ത്തി തീർത്തൊരു <br>
ബലികുടീരം തന്നിൽ<br>
ഞങ്ങൾ ചിന്തിയ ചുടു ചോര<br>
അറിയുകയതു ചോര നിങ്ങളുടെ</p>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com0tag:blogger.com,1999:blog-29559381.post-15827195763775265202017-04-13T06:35:00.000-07:002017-08-21T18:13:55.537-07:00ഒരു മുടിഞ്ഞ കഥ<div dir="ltr" style="text-align: left;" trbidi="on">
<div style="color: #222222; font-family: arial, sans-serif;">
നാട്ടുകാരുടെ തലകൾ മൊബൈൽ ഫോണുകൾക്ക് മുൻപിൽ താഴാതെ പരസ്പരം മുഖത്തു നോക്കി ചിരിച്ചിരുന്ന കാലം. ലാൻഡ് ഫോണുകൾ നാട്ടിലെ പ്രമാണികളുടെ വീട്ടിൽ മാത്രം ശബ്ദിച്ചിരുന്ന കാലം. പേനകൾ ഇൻലൻഡുകളോട് പറഞ്ഞ രഹസ്യങ്ങൾ പോസ്റ്റ് ബോക്സുകളിൽ ഒളിപ്പിച്ചിരുന്ന കാലം. സ്വദേശ ഭാര്യമാർ ആണ്ടിൽ ഒരിക്കൽ വരുന്ന വിദേശ ഭർത്താക്കന്മാരേക്കാൾ അവരുടെ കത്തുമായി വരുന്ന പോസ്റ്മാന്മാരെ കാത്തിരുന്നിരുന്ന കാലം.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
അങ്ങനെയുള്ളൊരു കാലത്ത് മദ്ധ്യകേരളത്തിന്റെ വടക്കുമാറി തെയ്യന്പാടികുത്ത് എന്ന ഗ്രാമത്തിലെ ജനങ്ങളുടെ ഏക സന്ദേശവാഹകനായിരുന്നു ശങ്കുണ്ണി... പോസ്റ്മാൻ ശങ്കുണ്ണി...</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ശങ്കുണ്ണി അറിയാത്ത ഒരു രഹസ്യവും ആ നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്നില്ല. അത് നാട്ടുകാർക്ക് ശങ്കുണ്ണിയോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പുറത്തു അവർ തുറന്നു പറഞ്ഞ രഹസ്യങ്ങളായിരുന്നില്ല. അവർ അയച്ചതും അവർക്ക് വന്നതുമായ എഴുത്തുകളിൽ നിന്ന് ശങ്കുണ്ണി സ്വയം വായിച്ചു മനസ്സിലാക്കിയവയായിരുന്നു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
രാവിലെ പോസ്റ്റോഫീസിൽ നിന്ന് ഇറങ്ങിയാൽ ഒരു മരത്തണലിൽ ഇരുന്ന് അന്നത്തെ കത്തുകൾ സസൂക്ഷ്മം തുറന്ന് വായിക്കുകയും അതുപോലെ തന്നെ തിരിച്ചു ഒട്ടിക്കുകയും ചെയ്യുന്നതായിരുന്നു ശങ്കുണ്ണിയുടെ പതിവ്.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
രാവിലെ എഴുത്തുകളുമായി ഒരു കറക്കം കഴിഞ്ഞാൽ ലോനപ്പന്റെ ചായക്കടയിൽ വന്നിരുന്ന് ഒരു ചായയും കുടിച്ച് നാട്ടുകാര്യങ്ങളും പറഞ്ഞിരിക്കൽ ശങ്കുണ്ണിയുടെ ശീലമായിരുന്നു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ലോനപ്പൻ :</b> </div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
"<i>ഇന്നെന്താ ശങ്കുണ്ണി എഴുത്തു കൊടുക്കൽ നേരത്തെ കഴിഞ്ഞോ? </i>" </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഹൌ ഒന്നും പറയണ്ടെന്റെ ലോനപ്പേട്ടാ... രാവിലെ എണീറ്റപ്പോ മുതൽ വല്ലാത്തൊരു തലവേദന. എന്നാ ഒരു ചായ കുടിച്ച് ഉഷാറായിടാങ്കട് തൊടങ്ങാം ന്ന് വിചാരിച്ചു.</i> <i>ഇന്നാണെങ്കിൽ ആകെ നാലഞ്ചണ്ണം മാത്രേ കൊടുക്കാൻ ഉള്ളൂ. അതും അത്ര അത്യാവശ്യമുള്ളതൊന്നും അല്ല. </i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ലോനപ്പൻ : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" ഹയ്യ് <i>... നിത്യതൊഴിൽ അഭ്യാസം ല്ലേ? തനിക്കിപ്പോ കത്ത് പുറമേനിന്ന് കാണുന്പോഴേക്കും അത്യാവശ്യമാണോ അല്ലേ എന്നൊക്കെ മനസ്സിലായി തുടങ്ങി ല്ലേ ? </i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഏയ് അങ്ങനൊന്നും ഇല്ല. ഞാനൊരു ഊഹം പറഞ്ഞതല്ലേ ലോനപ്പേട്ടാ.</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>എന്താ നാരായണിയേടത്ത്യേ... ഇന്ന് പാല് കൊണ്ടൊരാൻ വൈകിയോ? മദിരാശീന്ന് രാമൻ അയക്കണ കാശ് വരണ്ട സമയം കഴിഞ്ഞുലോ. വന്ന് കണ്ടില്ല.</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>നാരായണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഞാനും അത് ചോദിക്കാൻ ഇരിക്കായിരുന്നു ശങ്കുണ്ണി. വരണ്ട സമയം കഴിഞ്ഞു. എല്ലാ മാസോം മുടങ്ങാതെ 300 രൂപ അയച്ചേർന്ന ചെക്കനാ. ഇപ്പൊ കൊറേ നാളായി 200 രൂപേ കാണാനുള്ളൂ. കാശയക്കുന്നു എന്നൊരു വര്യല്ലാണ്ടെ ഒരു വിശേഷോം വേറെ എഴുതില്ല്യ. രണ്ടൂസത്തിന്റെ ഉള്ളില് വര്വേരിക്കും. </i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ലോനപ്പൻ </b>: </div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ അത് പറഞ്ഞപ്പഴാ ഓർത്തെ. തന്റെ പറ്റ് ഇപ്പൊ നൂറു രൂപ ആയിട്ടോ ശങ്കുണ്ണി.</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>തരാം ലോനപ്പേട്ടാ... ഞാനും കുറച്ചു കാശ് വരാനുള്ളത് കാത്തിരിക്യാ. രണ്ടൂസത്തിന്റെ ഉള്ളില് വര്വേരിക്കും. "</i></blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
നടന്നകലുന്ന നാരായണിയമ്മയെ ഒളികണ്ണിട്ട് നോക്കികൊണ്ട് ശങ്കുണ്ണി പറഞ്ഞു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>എവടക്കാ രമേശാ ധൃതീല് ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>രമേശൻ : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ ശങ്കുണ്ണിയേട്ടാ... ഞാൻ പോസ്റ്റോഫീസിലേക്കാ. ഒരു ജോലിക്കുള്ള അപേക്ഷ അയക്കാനാ. ഇന്നത്തെ പോസ്റ്റിലന്നെ പോണം.</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ അത് തന്നോ. ഞാൻ കേറ്റി വിട്ടോളാം... അല്ല രമേശാ നിന്റെ ഇത്തവണത്തെ കവിത തിരിച്ചു വരണ്ട സമയം ആയിലോ. രണ്ടാഴ്ച ആയിലേ അയച്ചിട്ട് ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>രമേശൻ : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഇത്തവണ അത് എന്തായാലും അച്ചടിച്ചു വരും. </i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ വരട്ടെ... ലോനപ്പേട്ടാ എന്ന ഞാൻ ഇറങ്ങട്ടെ.</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
സൈക്കിൾ ഓടിച്ചു പോകുന്ന വഴി കാണുന്നവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞാണ് പോക്ക്.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ജമീലേ അയമ്മദ് വരാറായി അല്ലേ? നടുവേദന ഒക്കെ കുറവല്ലേ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
അന്തം വിട്ട് നിന്ന ജമീല എന്തെങ്കിലും പറയുന്നതിന് മുന്പ് ശങ്കുണ്ണി സൈക്കിൾ ചവിട്ടി നീങ്ങി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>എന്താ രേണുക ടീച്ചറെ... നിങ്ങളെ പുറത്തക്കൊന്നും കാണാറേ ഇല്ലല്ലോ. നിങ്ങൾക്ക് പിന്നെ ഫോൺ ഉള്ളതുകൊണ്ട് വിശേഷങ്ങൾ ഒക്കെ അതിലാവും അല്ലെ? ആരും എഴുത്തെഴുതുന്നതും കാണാറില്ല. ഭർത്താവ് കോയന്പത്തൂരന്നെ അല്ലെ? ആള് നാട്ടിലേക്ക് വരവൊന്നും ഇല്ലേ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ചോദ്യങ്ങൾ അനവധി ഉണ്ടെങ്കിലും, എല്ലാം കേട്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് രേണുക ടീച്ചർ അകത്തേക്ക് കയറി പോയി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>വെറുതെ ഫോൺ വിളിച്ചു കാശ് കളയാതെ എടക്കൊരു എഴുത്തൊക്കെ എഴുത്. ഞങ്ങളും വിശേഷങ്ങളൊക്കെ അറിയട്ടെ.</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
എന്ന് ആത്മഗതം പറഞ്ഞു കൊണ്ട് ശങ്കുണ്ണി സൈക്കിൾ എടുത്ത് ചവിട്ടി നീങ്ങി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b><i>- മറ്റൊരു ദിവസം</i></b> -</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
മരത്തണലിൽ ഇരുന്ന് എഴുത്തുകൾ നോക്കുന്നതിനിടയിൽ ആണ് ആ വെളുത്ത കവർ ശങ്കുണ്ണി ശ്രദ്ധിച്ചത്.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
<b style="font-style: italic;">രേണുക രഘുനാഥ്, </b><i><b> കുന്നക്കൽ ഹൌസ്, </b></i><i><b> തെയ്യന്പാടികുത്ത്</b></i> </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
എന്ന രേണുക ടീച്ചറുടെ മേൽവിലാസം എഴുതിയ കവർ കണ്ട് ആകാംഷയോടെ പേനയെടുത്ത് തിരുകിത്തിരിച്ച് പശയടർത്തി സസൂക്ഷ്മം കവർ തുറന്നു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b> (ആത്മഗതം) </div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ അങ്ങനെ അവസാനം പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ സഹായം ആവശ്യം വന്നു. സഹായം ചെയ്യുന്പോൾ അത് എന്തിനാന്ന് ഞങ്ങളും അറിഞ്ഞിരിക്കണ്ടേ...</i> " </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
കവറിൽ നിന്ന് പുറത്തെടുത്ത കത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുടിയും പൊടിയും അലസഭാവത്തിൽ ഊതിയും കൈകൊണ്ട് തട്ടിയും കളഞ്ഞ്, ചുറ്റും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി, കത്ത് തുറന്നു വായിച്ചു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<blockquote style="border: none; color: #222222; font-family: arial, sans-serif; margin: 0px 0px 0px 40px; padding: 0px;">
പ്രിയപ്പെട്ട രേണു,</blockquote>
<div style="color: #222222; font-family: arial, sans-serif;">
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<i><br></i></blockquote>
</div>
<blockquote style="border: none; color: #222222; font-family: arial, sans-serif; margin: 0px 0px 0px 40px; padding: 0px;">
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<i>" പ്രശ്നങ്ങൾ ദിനം പ്രതി ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. എല്ലാം അവൻ കാരണമാണ്. ഇനി അവനെ എങ്ങനെയെങ്കിലും ഒഴിവാക്കിയാലേ എല്ലാം തിരിച്ചു നേടാൻ പറ്റൂ. അത് എന്ത് കൂടോത്രം ചെയ്തിട്ടാണെങ്കിലും ശരി.</i></blockquote>
</blockquote>
<div style="color: #222222; font-family: arial, sans-serif;">
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<i><br></i></blockquote>
</div>
<blockquote style="border: none; color: #222222; font-family: arial, sans-serif; margin: 0px 0px 0px 40px; padding: 0px;">
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<i>എന്തായാലും നീ ഫോണിൽ പറഞ്ഞത് പോലെ നെറുകയിൽ നിന്ന് ഒപ്പിച്ചെടുത്ത ഒരു മുടി ഇതിന്റെയൊപ്പം വെക്കുന്നു. "</i></blockquote>
</blockquote>
<div style="color: #222222; font-family: arial, sans-serif;">
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<br></blockquote>
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<div style="text-align: right;">
എന്ന് സ്വന്തം,</div>
</blockquote>
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<div style="text-align: right;">
രഘു </div>
</blockquote>
</div>
<div style="color: #222222; font-family: arial, sans-serif;">
സംശയത്തോടെ ശങ്കുണ്ണി അവസാന വരി ഒന്നുകൂടി വായിച്ചു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<blockquote style="border: none; color: #222222; font-family: arial, sans-serif; margin: 0px 0px 0px 40px; padding: 0px;">
"<i>നെറുകയിൽ നിന്ന് ഒപ്പിച്ചെടുത്ത ഒരു മുടി ഇതിന്റെയൊപ്പം വെക്കുന്നു."</i> </blockquote>
<span style="color: #222222; font-family: arial, sans-serif;"><br></span>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഏ മുടിയോ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
എന്നോർത്ത് കവറിന്റെ ഉള്ളിലേക്ക് നോക്കുന്പോഴാണ് താൻ നേരത്തെ ഊതിയും തട്ടിയും കളഞ്ഞ മുടിയെ കുറിച്ച് ശങ്കുണ്ണി ഓർത്തത്.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ആ മുടിയില്ലാതെ ഇനി ഈ കത്ത് കവറിലിട്ട് നൽകാനാവില്ല എന്ന തിരിച്ചറിവിൽ ശങ്കുണ്ണി അവിടെ മുഴുവൻ പരതി. പുൽനാന്പുകൾക്കിടയിൽ നിന്ന് പലതും കിട്ടിയെങ്കിലും ആ മുടി കണ്ടെത്താനായില്ല.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>വഴിപോക്കൻ </b>:</div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>എന്താ ശങ്കുണ്ണി പുല്ലിന്റെ എടേല് നോക്കണേ ? കത്ത് വല്ലതും പറന്നു പോയോ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഏയ് ഒരു മു........ മുക്കുറ്റിടെ തൈ കിട്ട്വോ എന്ന് നോക്കണതാ. വീട്ടില് കൊണ്ട് നടാൻ. ആവശ്യം ഉള്ളപ്പോ ഇനി അവിടുന്നു പാറിക്കലോ.</i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലായതോടെ </div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ കിട്ടി</i> " </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
എന്ന് പറഞ്ഞ് വെറുതെ ഒരു പുല്ല് പറിച്ച് സൈക്കിളിന്റെ പെട്ടിയിലും, കവരും കത്തും പോക്കറ്റിലും ഇട്ട് സൈക്കിളെടുത്ത് പോയി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
പോകുന്ന വഴിയെല്ലാം ആ മുടിയെ കുറിച്ച് ആയിരുന്നു ചിന്ത.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
വഴിയിൽ പലരും ശങ്കുണ്ണിയെ നോക്കി ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്നുണ്ടെങ്കിലും ശങ്കുണ്ണി അതൊന്നും ശ്രദ്ധിച്ചില്ല.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
അവസാനം തന്റെ തലയിൽ നിന്ന് ഒരു മുടി പറിച്ച് കത്തിന്റെ ഒപ്പം വെച്ച് പ്രശ്നം പരിഹരിക്കാൻ ഉറപ്പിച്ച് മുടിയിൽ കൈ വെച്ചപ്പോഴാണ് കത്തിലെ ആ വാചകം ശങ്കുണ്ണി ഓർത്തത്.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<blockquote style="border: none; color: #222222; font-family: arial, sans-serif; margin: 0px 0px 0px 40px; padding: 0px;">
<div>
" <i>ഇനി അവനെ എങ്ങനെയെങ്കിലും ഒഴിവാക്കിയാലേ എല്ലാം തിരിച്ചു നേടാൻ പറ്റൂ. അത് എന്ത് കൂടോത്രം ചെയ്തിട്ടാണെങ്കിലും ശരി. "</i></div>
</blockquote>
<i style="color: #222222; font-family: arial, sans-serif;"><br></i>
<div style="color: #222222; font-family: arial, sans-serif;">
കൂടോത്രം എന്ന വാക്ക് ഓർത്തതും ശങ്കുണ്ണി വേഗം കൈ തന്റെ തലയിൽ നിന്ന് പിൻവലിച്ചു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ഒരു മുടിക്കായുള്ള ശങ്കുണ്ണിയുടെ തുടരന്വേഷണത്തിൽ തെളിഞ്ഞ വിവിധ ഇനത്തിലും തരത്തിലും ഇത്രയധികം മുടികൾ കുന്നുകൂടി കിടക്കുന്ന ഒരു സ്ഥലം ഇന്നാട്ടിലുള്ളപ്പോൾ തനിനിയെന്തിനേറെ അന്വേഷിച്ചു നടക്കുന്നു എന്ന ബോദ്ധ്യം ചെന്നെത്തിച്ചത് വിജയൻറെ ബാർബർ ഷോപ്പിലാണ്.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>വിജയൻ :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
"<i> ആ ശങ്കുണ്ണി... ഇരിക്ക്, ദേ ഇത് ഇപ്പൊ കഴിയും. അത് കഴിഞ്ഞ് നമുക്കൊരോ ചായ കുടിച്ചു വന്നിട്ട് വെട്ടാം. കട്ടിങ് മാത്രമേ ഉള്ളോ അതോ ഷേവിങ്ങും ഉണ്ടോ? </i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b> (കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ട്)</div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>രണ്ടും ഇല്ല</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>വിജയൻ :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>പിന്നെ? ഓ അളിയന്റെ കത്ത് വന്നല്ലേ. അവള് കുറച്ച് ദിവസമായി കാത്തിരിക്കുന്നു.</i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>കത്തും ഇല്ല. ഞാൻ വെറുതെ കയറിയതാ. </i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ഒരു മുക്കിൽ കൂട്ടിയിട്ടിരിക്കുന്ന മുടി കൂന്പാരത്തിന്റെ അരികിലേക്ക് നീങ്ങി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഈ മുടിയൊക്കെ വിറ്റാൽ നല്ല കാശ് കിട്ട്വോ വിജയാ? </i>" </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
എന്ന് ചോദിച്ച് അതിൽ നിന്ന് ഒരു മുട്ടിയെടുത്ത് കൈയിലൊതുക്കി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>വിജയൻ :</b> (ദേഷ്യത്തോടെ)</div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ കിട്ടും. താനിത് ചോദിക്കാനാണോ വന്നത്? താനൊന്നു പോയേ ശങ്കുണ്ണി. ഞാനിതൊന്നു തീർത്തിട്ട് ഒരു ചായ കുടിക്കട്ടെ.</i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
</div>
<div style="color: #222222; font-family: arial, sans-serif;">
കൈയിൽ കിട്ടിയ മുടിയുമായി ശങ്കുണ്ണി പുറത്തേക്കിറങ്ങി. അല്പം മാറി നിന്ന് ആ കവറിലേക്ക് ആ മുടിയും കത്തും ഇട്ട് ഒട്ടിച്ച് സൈക്കിളിന്റെ പെട്ടിയിലേക്കിട്ടു. നേരത്തെ പറച്ചിട്ടിരുന്ന പുല്ല് പെട്ടിയിൽ നിന്നെടുത്ത് ചുരുട്ടി കളഞ്ഞു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
എന്നിട്ട് നേരെ സൈക്കിൾ എടുത്ത് രേണുക ടീച്ചറുടെ വീട്ടിലേക്ക് ചവിട്ടി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
മുറ്റത്ത് സൈക്കിൾ ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയ രേണുക ടീച്ചറുടെ കൈയിൽ ഒരു ചെറു പുഞ്ചിരിയോടെ ശങ്കുണ്ണി ആ കവർ നൽകി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ശങ്കുണ്ണി എന്തോ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും അകത്ത് ഫോൺ അടിക്കുന്ന ശബ്ദം കേട്ട് രേണുക ടീച്ചർ ശങ്കുണ്ണിയെ ശ്രദ്ധിക്കാത്ത മട്ടിൽ ധൃതിയിൽ വാതിൽ പാതി ചാരി അകത്തേക്കോടി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ഒന്നു നിന്ന് മടങ്ങി പോകാൻ സൈക്കിൾ തിരിക്കുന്നതിനിടയിൽ ശങ്കുണ്ണി അകത്തു നിന്ന് രേണുക ടീച്ചറുടെ ശബ്ദം കേട്ടു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>രേണുക :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ രഘുവേട്ടാ... കിട്ടി... ദേ ഇപ്പൊ പോസ്റ്മാൻ കൊണ്ടുവന്ന് തന്നു. ഇന്നന്നെ കിട്ടിയത് നന്നായി......</i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
</div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഉം... നമുക്ക് വേറെ വഴിയില്ലാതോണ്ടല്ലേ... മനുഷ്യനെ ഇങ്ങനെ ദ്രോഹിച്ചാ പിന്നെ എന്ത് ചെയ്യാനാ ? അതെ നല്ല ശക്തിയുള്ള പൂജയാ... പലർക്കും അനുഭവം ഉണ്ട്.</i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
</div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ... ഇന്ന് വെള്ളിയാഴ്ചയല്ലേ... അമാവാസിയും... വൈകുന്നേരം പോവുന്നുണ്ട്. ഒരു കാര്യം ഉറപ്പാ......</i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
അപ്പോഴേക്കും ശങ്കുണ്ണി ഗേറ്റ് കടന്ന് പുറത്തെത്തിയിരുന്നു. അകത്ത് നിന്നുള്ള ശബ്ദം അവ്യക്തമായി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b>(ആത്മഗതം)</div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ആ... ഒരു കാര്യം ഉറപ്പാ... ഇന്നാട്ടിലെ ഏതോ ഒരുത്തന്റെ കാര്യം തീരുമാനമായി. എന്റെ മുടി വെക്കാൻ തോന്നാഞ്ഞത് എത്ര നന്നായി. </i>" </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ജോലി കഴിഞ്ഞ് പോസ്റ്റോഫീസിൽ നിന്ന് ശങ്കുണ്ണി തിരിച്ച് വീട്ടിൽ എത്തി കാലും മുഖവും കഴുകാൻ മുറ്റത്തെ ടാപ്പ് തുറന്നു. ഭാര്യ മുറ്റമടിക്കുന്ന തിരക്കിലാണ്.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>മോൻ എവിടെടീ ? </i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ഭാര്യ :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>അവൻ അകത്തിരുന്ന് പഠിക്കുന്നുണ്ട്. ഇന്ന് ജലദോഷം കാരണം സ്കൂളിൽ വിട്ടില്ല. അതുകൊണ്ട് രാവിലെ തന്നെ പോയി മുടി വെട്ടിച്ചു.</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഉം...</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ടാപ്പിൽ നിന്ന് ഒരു കുന്പിൾ വെള്ളം വായിലേക്കൊഴിച്ചപ്പോഴാണ് വെള്ളിടി വെട്ടും പോലെ ശങ്കുണ്ണി അക്കാര്യം ഓർത്തത്. വായിലൊഴിച്ച വെള്ളം തുപ്പാൻ മറന്ന് ഇറക്കി.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>മുടി വെട്ടാൻ എപ്പോ പോയെന്നാ പറഞ്ഞേ ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ഭാര്യ :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>രാവിലെ നിങ്ങൾ ഇറങ്ങീതിന്റെ തൊട്ടു പുറകെ പോയി വെട്ടി.</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b> (അസ്വസ്ഥനായി)</div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>എന്നിട്ടാ വിജയൻ എന്നോടൊന്നും പറഞ്ഞില്ലല്ലോ. നിനക്ക് വേറെ ഒരു ദിവസവും കിട്ടിയില്ലേ മുടിവെട്ടിക്കാൻ.</i> " </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ഭാര്യ :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>മുടി വളർന്ന് വിയർപ്പിറങ്ങി പനി പിടിക്കണ്ടാ എന്ന് വെച്ച് വെട്ടിച്ചപ്പോ അതും തെറ്റായോ? നിങ്ങളുടെ വർത്തമാനം കേട്ടാ ഞാനവന്റെ തല വെട്ടിയ പോലെ ആണല്ലോ.</i> " </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>അതേടീ... ഏതാണ്ട് തല വെട്ടിയ പോലെ ആയി. എന്നിട്ട് അവൻ എവിട്യാന്നാ പറഞ്ഞേ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ഭാര്യ :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>അകത്തിരുന്ന് പഠിക്കുന്നുണ്ട് മനുഷ്യാ... നിങ്ങൾക്കിതെന്താ പറ്റിയേ...? </i>" </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ശങ്കുണ്ണി അകത്തേക്കോടി പുസ്തകം വായിക്കുന്ന മകനെ തലയിൽ ഒന്ന് തലോടി കെട്ടിപിടിച്ചു. പുറകെ ഓടിയെത്തിയ ഭാര്യക്കും, അച്ഛന്റെ കാരങ്ങളിലമർന്ന മകനും കാര്യമൊന്നും മനസ്സിലായില്ല.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ശങ്കുണ്ണിക്ക് അന്നത്തെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. മകന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് എന്തൊക്കെയോ ആലോചിച്ചിരുന്നു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
"<i> ആ നശിച്ച കത്ത് പൊട്ടിച്ചതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ഈ വിഷമം ആരോടും ഒന്ന് തുറന്ന് പറയാൻ പോലും പറ്റില്ലല്ലോ. ഈശ്വരാ... ഞാനെടുത്തത് ഇവന്റെ മുട്ടിയാകല്ലേ. വേറെ ആരുടെയെങ്കിലും ആവണേ. </i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്ന് നേരം വെളുത്തു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
പല്ലു തേച്ചുകൊണ്ട് മുറ്റത്തിറങ്ങിയപ്പോഴാണ് ബാർബർ വിജയൻ ആ വഴി പോകുന്നത് കണ്ടത്. സാധാരണ എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചിരുന്നു ശങ്കുണ്ണി നിർവികാരനായി ഒന്നും മിണ്ടാതെ നോക്കി നിന്നു. ശങ്കുണ്ണിയെ കണ്ട് അടുത്തേക്ക് വന്ന് വിജയൻ പറഞ്ഞു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>വിജയൻ :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>തെക്കേലെ മരിച്ചേടത്തേക്ക് വരണില്ലേ? അതോ താൻ അറിഞ്ഞില്ലേ?</i> " </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
മറ്റാരോ മരിച്ചു എന്നറിഞ്ഞപ്പോൾ ശങ്കുണ്ണിയുടെ കണ്ണിൽ പെട്ടെന്നൊരു തിളക്കം പ്രത്യക്ഷപ്പെട്ടു. മരിച്ചത് ആരാണെന്നു പോലും അന്വേഷിക്കാതെ ശങ്കുണ്ണി ചോദിച്ചു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഏ... അയാൾ ഇന്നലെ തന്റെ കടയിൽ വന്ന് മുടി വെട്ടിയിരുന്നോ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
ഒരാൾ മരിച്ചെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം ശങ്കുണ്ണിയുടെ മുഖത്ത് പ്രകടമായിരുന്നു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
പെട്ടെന്നുള്ള ചോദ്യം കേട്ട് വിജയൻറെ മനസ്സിൽ മരിച്ചയാളുടെ മുഖം തെളിഞ്ഞു. എന്നിട്ട് പറഞ്ഞു.</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>വിജയൻ :</b></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഹ...ഹ... താനെന്തൊരു ചോദ്യാ ശങ്കുണ്ണി ചോദിക്കണേ. മരിച്ചത് തെക്കേലെ കുമാരേട്ടനാ. ഞാൻ മുടിവെട്ട് തുടങ്ങിയ കാലം മുതൽ അയാളുടെ തലയിൽ പേരിനു പോലും ഒരു മുടി ഞാൻ കണ്ടിട്ടില്ല. പിന്നെ എന്തെടുത്തു വെട്ടാനാ?</i> "</blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>ശങ്കുണ്ണി : </b>(നിസ്സംഗതയോടെ)</div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
" <i>ഓ... അയാളാണോ? വേറാരും മരിച്ചിട്ടില്ല ല്ലേ ? സമയം എടുക്കുമായിരിക്കും..... </i>"</blockquote>
<div style="color: #222222; font-family: arial, sans-serif;">
</div>
<div style="color: #222222; font-family: arial, sans-serif;">
<i><br></i></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
<i>അങ്ങനെ ആ സമയവും കാത്ത് ശങ്കുണ്ണി ഇരുന്നു. പക്ഷെ പിന്നീട് കുറെ നാളത്തേക്ക് തെയ്യന്പാടികുത്തിൽ ആരും മരിച്ചില്ല. ശങ്കുണ്ണിയുടെ മകന്റെ മുടി പിന്നെയും വളരുകയും വെട്ടുകയും ചെയ്തു. രമേശന്റെ കവിതകൾ ആഴ്ചപ്പതിപ്പുകളിൽ അച്ചടിച്ചു വന്നു തുടങ്ങി. നാരായണിയേടത്തിക്ക് മകൻ അയച്ച 300 രൂപ പിന്നെയും കിട്ടി തുടങ്ങി. ജമീലക്ക് വീണ്ടും നടുവേദന വന്നത് ശങ്കുണ്ണി അറിഞ്ഞില്ല. ഒന്നും സംഭവിച്ചില്ലെങ്കിലും ശങ്കുണ്ണി ഇന്നും ആ സമയം വരുമെന്ന ഭയത്തിൽ കാത്തിരിക്കുന്നു.</i></blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
<b>- അങ്ങനെയിരിക്കെ -</b></div>
<div style="color: #222222; font-family: arial, sans-serif;">
<b><br></b></div>
<div style="color: #222222; font-family: arial, sans-serif;">
പോസ്റ്റോഫീസിൽ കത്തുകളിൽ സീൽ അടിക്കുന്ന ശങ്കുണ്ണി ഒരു പോസ്റ്റ് കാർഡിൽ എഴുതിയിരിക്കുന്ന ആ മേൽവിലാസം കണ്ട് വിറയ്ക്കുന്ന കൈയോടെ അത് എടുത്തു...</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<blockquote class="gmail_quote" style="border-left: 1px solid rgb(204, 204, 204); color: #222222; font-family: arial, sans-serif; margin: 0px 0px 0px 0.8ex; padding-left: 1ex;">
<b style="font-style: italic;">രേണുക രഘുനാഥ്, </b><i><b> കുന്നക്കൽ ഹൌസ്, </b></i><i><b> തെയ്യന്പാടികുത്ത്</b></i> </blockquote>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<div style="color: #222222; font-family: arial, sans-serif;">
മനസാക്ഷി സമ്മതിച്ചില്ലെങ്കിലും അത് തിരിച്ച് വായിക്കാതിരിക്കാൻ അയാൾക്കായില്ല...</div>
<div style="color: #222222; font-family: arial, sans-serif;">
<br></div>
<blockquote style="border: none; color: #222222; font-family: arial, sans-serif; margin: 0px 0px 0px 40px; padding: 0px;">
<div>
പ്രിയപ്പെട്ട രേണു,</div>
<div>
<br></div>
</blockquote>
<blockquote style="border: none; color: #222222; font-family: arial, sans-serif; margin: 0px 0px 0px 40px; padding: 0px;">
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
"<i>ചില സാഹചര്യങ്ങൾ കാരണം കുറച്ചു നാളായി വിളിക്കാൻ കഴിഞ്ഞില്ല. എന്തായാലും നിന്റെ പൂജ ഫലിച്ചു. അവൻ സ്വയം ഒഴിഞ്ഞു പോയി. അധികം താമസിക്കാതെ നമുക്ക് നഷ്ടപെട്ടതെല്ലാം തിരിച്ചു കിട്ടും. എന്നിട്ടു വിളിക്കാം.</i>"</blockquote>
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<br></blockquote>
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<div>
"<i>ദൈവത്തിനു നന്ദി...</i>"</div>
<div>
<br></div>
<div>
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<div style="text-align: right;">
എന്ന് സ്വന്തം,</div>
</blockquote>
<blockquote style="border: none; margin: 0px 0px 0px 40px; padding: 0px;">
<div style="text-align: right;">
രഘു</div>
</blockquote>
</div>
</blockquote>
</blockquote>
</div>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com4tag:blogger.com,1999:blog-29559381.post-73636977690978919482017-02-12T20:06:00.001-08:002017-02-12T21:04:34.126-08:00വരമീമരം<p dir="ltr">തരു, നിന്റെ രക്ഷകർ ഞങ്ങൾ, പറയുന്നു, നിൻ നാശമേകുന്നൊരാപത്തുകൾ<br>
പകരുന്നിതാ പാഠം പലവിധമങ്ങനെ<br>
മരമൊരു വരമെന്ന സത്യതത്ത്വം.</p>
<p dir="ltr">നിന്റെ തുകൽ ചീന്തിയുള്ളൊരാ<br>
കടലാസിൽ, രക്ഷക്കായ്,<br>
എഴുതുന്നു കവിതകൾ നിനക്കു വേണ്ടി</p>
<p dir="ltr">നിന്റെ കട വെട്ടിയുള്ളൊരാ<br>
മേശക്കിരുവശ ചർച്ച,<br>
കൂട്ടുന്നു മുറവിളി നിനക്കു വേണ്ടി</p>
<p dir="ltr">നിൻ വിരലറുത്തുത്തീർത്തൊരാ തീപ്പെട്ടിയാൽ, ഞങ്ങൾ,<br>
കത്തിച്ചു കോലങ്ങൾ നിനക്കു വേണ്ടി</p>
<p dir="ltr">നിന്റെ തുടകീറിയുണ്ടാക്കി <br>
പെട്ടിയൊന്നിൽ, ഭദ്രം,<br>
കരുതുന്നു പണമതു നിനക്കു വേണ്ടി</p>
<p dir="ltr">(തരു...)</p>
<p dir="ltr">നടുക നടുക വൃക്ഷത്തൈകൾ<br>
അവ നിങ്ങളുടെ നാളെതൻ നട്ടെല്ലുകൾ...</p>
<p dir="ltr">നടുക നടുക വൃക്ഷത്തൈകൾ<br>
അവ നിങ്ങളുടെ നാളെതൻ നട്ടെല്ലുകൾ, പാടി</p>
<p dir="ltr">നിനക്കായൊഴുക്കിയ വിയർപ്പുതുള്ളി,തുടയ്ക്കുന്നു <br>
നിൻ കൈ വെട്ടി നിർമ്മിച്ച നാപ്കിന്നുകൾ</p>
<p dir="ltr">നിൻ കാൽ മുറിച്ചൊരു തണൽ <br>
പന്തലിൽ, വെച്ചു,<br>
നിൻ സംരക്ഷസമര മതി കാഹളങ്ങൾ</p>
<p dir="ltr">പകരം നീ തരിക... <br>
ഞങ്ങൾക്കുറങ്ങുവാൻ,ഒരു ശവമഞ്ചവും കത്തിത്തീരാൻ, ഒരു ചിതയും</p>
<p dir="ltr">(തരു... )</p>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com2tag:blogger.com,1999:blog-29559381.post-65464339923507932052017-02-05T04:18:00.001-08:002017-02-11T05:54:54.719-08:00നാളെകൾക്കായ്<p dir="ltr">നാളെകളെ നാളെകളെ...<br>
ഇന്നലെകളേകിയതു<br>
നൽകുന്നിതാ ഞങ്ങൾ<br>
ഓർമകളായ്...</p>
<p dir="ltr">കെട്ടിപ്പടുക്കയിനി<br>
ഞങ്ങൾ ഞങ്ങൾക്കായ്<br>
തട്ടിക്കളഞ്ഞു പോയ്<br>
പോയ സൗഖ്യം</p>
<p dir="ltr">ചെറുകിളികൾ ചേക്കേറും<br>
പൂമരച്ചില്ല തൻ<br>
കടവെട്ടിയവനവൻ<br>
ചിതയൊരുക്കി</p>
<p dir="ltr">ഞങ്ങളുടെയാച്ചിതതൻ<br>
ഒരുപിടിച്ചാരമെടുത്തിനി<br>
നിങ്ങൾ നടുക<br>
പുതു പൂമരങ്ങൾ</p>
<p dir="ltr">(നാളെകളെ...)</p>
<p dir="ltr">ജീവന്റെ ജലമൊഴുകു-<br>
മാപ്പുഴതൻ മണൽ വാരി<br>
പൊക്കിപ്പടുത്തു മരണ-<br>
മടയാള സൗധം</p>
<p dir="ltr">ഞങ്ങളുടെയാക്കുടികൾ<br>
തട്ടിത്തകർത്തവയാൽ<br>
കെട്ടിപ്പടുക്കു പുഴയിൽ<br>
തടയണകൾ</p>
<p dir="ltr">(നാളെകളെ...)</p>
<p dir="ltr">ഒന്നായമാനവ<br>
കുലമതിനെ പലതാക്കി<br>
പക ചോര ചിന്തിയ<br>
പടനിലങ്ങൾ</p>
<p dir="ltr">ഞങ്ങളുടെയച്ചോര<br>
കറകഴുകിയിനിയിവിടെ<br>
നൽഹൃദയമൊന്നായ്<br>
മിടിച്ചിടട്ടേ</p>
<p dir="ltr">നാളെകളെ, നിങ്ങൾക്കായ്<br>
ഇന്നലെകൾ കരുതിയ -<br>
തിന്നിൻ സുഖത്തിനായ്<br>
കവർന്നെടുത്തു</p>
<p dir="ltr">തരരുതുമാപ്പതിനു<br>
ഞങ്ങളുടെ തെറ്റതിനു<br>
നിങ്ങളുടെ നാളെകൾ<br>
നന്നായിടാൻ...</p>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com0tag:blogger.com,1999:blog-29559381.post-51549172199141542882017-01-27T09:27:00.001-08:002017-01-27T17:48:49.902-08:00നിർദയമോഹം - ഒരു മുത്തശ്ശി കഥ<p dir="ltr">"ശ്രീകുട്ടാ... സമയെന്തായി? എന്റെ വിശറി കണ്ടുവോ നീയ്യ് ? കറണ്ട് പോവാറായി. ഫാനില്ലെങ്കിൽ അപ്പൊ തുടങ്ങും ചൂട്. കഴിഞ്ഞ രണ്ടൂസം 6.30ക്ക് ആയിരുന്നില്ലേ കറണ്ട് പോക്ക്? അപ്പൊ ഇന്ന് മുതൽ 7 മണിക്കാവും. നിനക്ക് കളിക്കാൻ ഇത്രേം സാധനങ്ങൾ ഉള്ളപ്പൊ എന്തിനാ എന്റെ വിശറി എടുത്തോണ്ട് പോണേ? "</p>
<p dir="ltr">"ഞാനൊന്നും എടുത്തിട്ടില്ല്യ മുത്തശ്ശി. ദേ മുത്തശ്ശിടെ കസേരേലന്നെണ്ട് . അതിന്റെ മോളിലാ മുത്തശ്ശി കേറി ഇരിക്കണെ. ഇപ്പൊ പവർകട്ടൊന്നും ഇല്ല്യ. ഇന്നലെ എന്തെങ്കിലും പണി ഉള്ളോണ്ട് പോയതാവും. മുത്തശ്ശിയൊന്ന് പരിഭ്രമിക്കാണ്ടിരിക്കൂ."</p>
<p dir="ltr">"എനിക്കൊരു പരിഭ്രമോം ഇല്ല്യ. ഈ കറണ്ടും ഫാനും ഒക്കെ ഉണ്ടാവണേന് മുമ്പേ ഞാനിവടെ വന്നുണ്ട് . ഇല്ല്യങ്കിൽ ഇല്ല്യന്നെ ള്ളൂ. എന്നാലും നമ്മടേല് ഉള്ള ഒരു സാധനം പോവുമ്പൊ ഉള്ളൊരു വെഷമല്യേ, അതു പറഞ്ഞൂന്നേ ഉള്ളൂ. ആ ചിക്കു കൂട്ടിലന്നെ ഇല്ല്യേന്ന് ഒന്നൂടെ നോക്കിക്കോളൂ."</p>
<p dir="ltr">"ഞാനാരോടാ ഈ പറയണേ. ആ ചെക്കനപ്പളക്കും ടി.വി ടെ മുമ്പിലെത്തി. ആ ഷാരടി വരുമ്പൊ പറയൂട്ടൊ ശ്രീ കുട്ടാ. നിന്റച്ഛൻ വന്നില്ലേ ഇതു വരെ ?"</p>
<p dir="ltr">"ഇന്നത്തെ പേപ്പറിലെ ചരമത്തിലും പരിചയള്ളോരെയൊന്നും കാണാനില്ല്യല്ലോ . ആരേം അധികം നരകിപ്പിക്കല്ലേ കൃഷ്ണാ."</p>
<p dir="ltr">"ഷാരടിയല്ല മുത്തശ്ശീ... പിഷാരടി... ബഡായി ബംഗ്ലാവ്... ആവുമ്പൊ പറയാം. മുത്തശ്ശീടെ ശ്വാസംമുട്ടിന്റെ ഇൻഹേലർ പുതിയത് അച്ഛൻ വരുമ്പൊ വാങ്ങാംന്ന് പറഞ്ഞ്ണ്ട്. "</p>
<p dir="ltr">ടി.വി പരിപാടികൾ വീട്ടിലെ എല്ലാവർക്കും വീതിച്ചപ്പോൾ മുത്തശ്ശിക്ക് കിട്ടിയ ഒരാഴ്ചത്തെ വിഹിതമാണ് ബഡായി ബംഗ്ലാവ്.</p>
<p dir="ltr">മുത്തശ്ശിയെ ആകെ ചിരിച്ച് കണ്ടിട്ടുള്ളത് ഈ പരിപാടി കാണുമ്പോഴാണ്. എന്നാൽ അധികം ചിരിച്ചാൽ അപ്പൊ തുടങ്ങും ശ്വാസം മുട്ട്. അതുകൊണ്ട് ടി.വി കാണുമ്പോൾ എപ്പോഴും ശ്വാസംമുട്ടിനുള്ള ഇൻഹേലർ മുത്തശ്ശിയുടെ കയ്യിലുണ്ടാവും. ഒരാഴ്ചത്തെ ശ്വാസംമുട്ട് ഒന്നു മാറി വരുമ്പോഴേക്കും അടുത്ത എപ്പിസോഡ് തുടങ്ങുന്നതിനാൽ ഇപ്പൊ വന്നു വന്ന് പിഷാരടിയുടെ മുഖം എവിടെ കണ്ടാലും മുത്തശ്ശി ഇൻഹേലർ തപ്പും.</p>
<p dir="ltr">ചിരിയും കരച്ചിലും ഒന്നും അടക്കിപ്പിടിക്കാൻ മുത്തശ്ശിക്കറിയില്ല. അതു കൊണ്ടാണ് ടി.വി കാണുന്ന കാര്യത്തിൽ മുത്തശിക്ക് ഈ നിയന്ത്രിത  വിഹിതം മാത്രം കൊടുത്തിരിക്കുന്നത് .</p>
<p dir="ltr">ദിവസവും ചുരുങ്ങിയത് മൂന്നു നാല് തവണ പേപ്പറിലെ ചരമകോളം വായിച്ച് അതിൽ പരിചയക്കാരെ തിരയലാണ് മുത്തശ്ശിയുടെ ദിനചര്യകളിലെ ഒരു ഐറ്റം. പരിചയക്കാരെ ആരെയെങ്കിലും അതിൽ കണ്ടാൽ അന്നു മുഴുവൻ അവരെ പറ്റിയുള്ള ഓർമ്മകൾ എന്നെ പറഞ്ഞു കേൾപ്പിക്കും. കേൾക്കാൻ ആരുമില്ലെങ്കിലും അതു മുഴുവൻ പറയുക എന്നുള്ളത് മുത്തശ്ശി ഒരു കടമയെന്നോണം പാലിച്ചു പോന്നു. പണ്ട് മുത്തശ്ശിയുടെ മകൾ തന്നി<u>ഷ്ട</u>ത്തിന് ഇറങ്ങി പോയപ്പോൾ മുതൽ തുടങ്ങിയ ഒരു ശീലമാണിത് എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.</p>
<p dir="ltr">അനങ്ങിയതിനും പിടിച്ചതിനും എന്നെ ചീത്ത പറയലാണ് മുത്തശ്ശിയുടെ മറ്റൊരു ദിനചര്യ. അതിൽ മുത്തശ്ശിയെ സഹായിക്കാൻ അച്ഛനും അമ്മയും മത്സരിക്കാറുണ്ട്. ചിരിക്കുമ്പോൾ ഉണ്ടാവുന്ന ശ്വാസംമുട്ട്, ചീത്ത പറയുമ്പോഴും ഉണ്ടായിരുന്നെങ്കിൽ അച്ഛൻ അതിനുമൊരു നിയന്ത്രണം ഏർപ്പെടുത്തുമായിരുന്നു എന്നത് എന്റെ ഒരു നിർദയ മോഹമായിരുന്നു.</p>
<p dir="ltr">എന്നാൽ കുറച്ചു നാളായി ദിനചര്യകളിൽ മുത്തശ്ശി ഏറ്റവും സുപ്രധാനമായി കണക്കാക്കുന്നത് ചിക്കു എന്നു പേരുള്ള കോഴിയെ വളർത്തലാണ്. മുത്തശ്ശനിൽ നിന്ന് കണ്ടു പഠിച്ച പട്ടാള ചിട്ടയിലാണ് അതിനെ വളർത്തുന്നത് എന്നാണ് മുത്തശ്ശിയുടെ ഭാഷ്യം.</p>
<p dir="ltr">ദിവസവും രാവിലെ കൃത്യം 6 മണിക്ക് കൂട്ടിൽ നിന്ന് ഇറങ്ങി പ്രഭാത സവാരി<u>ക്ക്</u> പോവണം. പോവുന്നതിന് മുമ്പ്, അന്നിട്ട മുട്ടകളുടെ കണക്ക് മുത്തശ്ശിയെ ഏൽപ്പിക്കണം. മുത്തശ്ശി പറഞ്ഞേൽപ്പിച്ചിരിക്കുന്ന അതിർവരമ്പുകൾ വിട്ട് പുറത്ത് പോകുവാൻ പാടില്ല. അന്നന്നത്തെ അന്നം സ്വയം തേടിപ്പിടിക്കണം. വഴിയിൽ കണ്ട കോഴികളോട് സംസാരിച്ചു നിൽക്കാതെ 4 മണിക്ക് മുമ്പ് കൂട്ടിൽ തിരിച്ചെത്തണം. ഇവയെല്ലാം അക്ഷരം പ്രതി അനുസരിക്കുന്ന ഒരു കോഴിയാണ് മുത്തശ്ശിക്ക് ചിക്കു.</p>
<p dir="ltr">ചിക്കുവിന്റെ അത്ര അനുസരണ പോലും ഇല്ലാത്തവൻ എന്ന പഴി ഞാനും, കുട്ടികളെ എങ്ങനെ അനുസരണ ശീലത്തോടെ വളർത്തണം എന്ന് വേണമെങ്കിൽ മുത്തശ്ശി ചിക്കുവിനെ വളർത്തുന്നത് കണ്ട് പഠിച്ചോ എന്ന ഉപദേശം അച്ഛനും നിരന്തരം കേട്ടുകൊണ്ടേ ഇരിക്കുന്ന കാലം.</p>
<p dir="ltr">പതിവുപോലെ ഞാൻ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ അയലത്തെ പറമ്പിൽ നിന്നും ചിരപരിചിതമായ ഒരു സ്വരത്തിൽ ബബ്ബബ്ബബ്ബ എന്ന സ്ഫടികത്തിലെ തിലകന്റെ ഡയലോഗ് കേട്ട് ഒന്നു നിന്നു കാതോർത്തു.</p>
<p dir="ltr">വേലിക്കരുകിൽ മുത്തശ്ശിയുടെ തലവട്ടം കണ്ട് ഓടിച്ചെന്ന് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, സ്ഥിരം വരുന്നതിൽ നിന്ന് അര മണിക്കൂർ കഴിഞ്ഞിട്ടും ചിക്കുവാനെ കാണാതായപ്പോൾ മുത്തശ്ശി അന്വേഷിച്ച് ഇറങ്ങിയതാണ്.</p>
<p dir="ltr">ഉള്ളിലൊരു പരിഹാസം നാമ്പിട്ടെങ്കിലും പുറത്തു കാണിക്കാതെ അന്വേഷിക്കാൻ ഞാനും മുത്തശ്ശിയുടെ ഒപ്പം കൂടി. നേരം സന്ധ്യയോടടുത്തപ്പോൾ ഞങ്ങൾ അന്വേഷണം നിർത്തി വീട്ടിലേക്ക് മടങ്ങി.</p>
<p dir="ltr">ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ, മുത്തശ്ശിയുടെ അതിർ വരമ്പുകൾക്കപ്പുറം ചിക്കുവാനെ സംശയാസ്പതമായ സാഹചര്യത്തിൽ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അതു മുത്തശ്ശിയോട് ഞാൻ പറഞ്ഞു കൊടുത്തിട്ടില്ല.</p>
<p dir="ltr">ഇനിയും ഒളിച്ചു വെയ്ക്കുന്നതിൽ അർത്ഥമില്ല എന്നതിനാൽ ഞാൻ ഇതുവരെ കണ്ടതെല്ലാം മുത്തശ്ശിയോട് പറഞ്ഞു കൊടുത്തു.</p>
<p dir="ltr">''ഏയ്... ഇത് അതൊന്ന്വല്ല. കഴിഞ്ഞ രണ്ടൂസം പിഷാരടി വന്നു പോയ ശ്വാസംമുട്ട് കാരണം എനിക്ക് വൈകുന്നേരം കൂട്ടിൽ അവൾക്കുള്ള അരി ഇടാൻ പറ്റിയില്ല. ഇന്ന് രാവിലെ മുട്ടയൊന്നും കാണാത്തപ്പോൾ ഞാനതു ചോദിക്യേം ചെയ്തു. അതിന്റെ പിണക്കം കാരണം എവടേങ്കിലും മാറി നിൽക്കാവും. അവള് വേറെ എവടെ പോവാനാ... നാളെ രാവിലെ വരും. ഞാനങ്ങന്യാ അവളെ വളർത്യേക്കണേ... "</p>
<p dir="ltr">ദിവസം 2 കഴിഞ്ഞിട്ടും ചിക്കു തിരിച്ചു വരാതായപ്പോൾ മുത്തശ്ശിക്ക് ആധി കൂടി.</p>
<p dir="ltr">" എല്ലാം കൊടുത്ത് വളർത്തിയതിന്റെ കുഴപ്പാ... പറഞ്ഞതു കേൾക്കാതെ ദൂരെ എവടേങ്കിലും പോയീണ്ടാവും. നായ്ക്കളും കുറുക്കനും ഒന്നും പിടിക്കാതെ ഇരുന്നാ മതിയാർന്നു കൃഷ്ണാ... "</p>
<p dir="ltr">എന്നാൽ മൂന്നാം നാൾ വൈകുന്നേരം ഞാൻ സ്കൂളുവിട്ട് വരുമ്പോൾ ഞങ്ങളുടെ വീടിന്റെ പടിക്കടുത്ത്, കയറാൻ മടിച്ച് ചുറ്റിക്കറങ്ങി നടക്കുന്ന ചിക്കവിനെയാണ് കണ്ടത്.</p>
<p dir="ltr">ഓടിച്ചെന്ന് മുത്തശ്ശിയോട് വിവരം പറഞ്ഞു. മുത്തശ്ശി വന്ന് ചിക്കൂ... മോളേ... വാ... എന്ന് പലവട്ടം വിളിച്ചിട്ടും പിണക്കം മാറാത്ത മുഖം ഒന്നു ഉയർത്തി നോക്കുക പോലും ചെയ്യാതെ എന്തൊക്കയോ ചിക്കി കൊത്തി ചിക്കു അവിടെ കറങ്ങി നടന്നു.</p>
<p dir="ltr">മുത്തശ്ശി പറഞ്ഞതനുസരിച്ച് ഞാൻ കുറച്ച് അരി എടുത്ത് കൊണ്ടു വന്ന് പടിക്കലും മുറ്റത്തും ചിക്കു വിന്റെ കൂട്ടിലും ഒക്കെയായി വഴി നീളെ അഞ്ചാറു മണി വീതം അരി വിതറി.</p>
<p dir="ltr">കുറച്ചു കഴിഞ്ഞപ്പോൾ ഒരു കള്ള നോട്ടത്തോടെ ചിക്കു വന്ന് ആ അരിയെല്ലാം കൊത്തി തിന്നു തുടങ്ങി.</p>
<p dir="ltr">പിഷാരടിയെ കാണാതെ മുത്തശ്ശി ചിരിക്കുന്നത് ഞാൻ അന്നാദ്യമായി കണ്ടു.</p>
<p dir="ltr">" ഞാൻ പറഞ്ഞില്ല്യേ അവള് എന്നെ വിട്ട് എവടേം പോവാല്യാന്ന്. ശ്രീകുട്ടാ ചിക്കു കൂട്ടിൽ കേറ്യാ വാതില് അടച്ചോളൂ ട്ടോ. ഞാനൊന്ന് ശ്വാസം മുട്ടിന്റെ കുന്ത്രാണ്ടം വലിച്ചിട്ട് വരാം."</p>
<p dir="ltr">ചിക്കു കൊത്തി കൊത്തി കൂടിനടു ത്തുള്ള അരി മണികൾ മുഴുവൻ തിന്നിട്ട്, കൂട്ടിൽ കയറാതെ എങ്ങോട്ടോ പോയി. പിന്നെ ആ വഴി കണ്ടിട്ടില്ല.</p>
<p dir="ltr">"മുത്തശ്ശി ... വൈകുന്നേരം എന്നും ഭക്ഷണം കൂട്ടിൽ കിട്ടുന്നത് കൊണ്ട് മാത്രമാണ് ചിക്കു കൃത്യ സമയത്ത് കൂട്ടിൽ കേറണേ. അല്ലാണ്ടെ മുത്തശ്ശിടെ പട്ടാള ചിട്ടയോ ണ്ടോ സ്നേഹം കൊണ്ടോ ഒന്നും അല്ല. അതിനെ ചിക്കൂന്നാ വിളിക്കണെ എന്നു പോലും അതിനറിയില്ല്യാന്നാ എനിക്ക് തോന്നണേ."എന്ന് മുത്തശ്ശിയോട് പറഞ്ഞപ്പോൾ, മ്മ്‌... എന്ന് മൂളി ഇൻഹേലർ എടുത്തു വലിച്ചതല്ലാതെ മുത്തശ്ശിയൊന്നും മിണ്ടിയില്ല.</p>
<p dir="ltr">മുത്തശ്ശി ചരമ കോളം വായന നിർത്തി ദിവസവും ഉമ്മറത്ത് പടിക്കലേക്ക് നോക്കിയിരിക്കൽ ദിനചര്യയുടെ ഭാഗമാക്കി. എന്റെ നിർദയ മോഹം പോലെ ദേഷ്യം വരുമ്പോഴും മുത്തശ്ശിക്ക് ശ്വാസംമുട്ട് വന്നു തുടങ്ങി.</p>
<p dir="ltr">മാസം ഒന്ന് തികയുന്നതിന് മുമ്പ് ശ്വാസംമുട്ട് കൂടി ആശുപത്രിയിൽ കൊണ്ടുപോയ മുത്തശ്ശി, മറ്റാർക്കോ വായിച്ച് കഥ പറയാൻ ചരമ കോളത്തിലെ ഭാഗമായി.</p>
<p dir="ltr">പിറ്റേന്ന് സ്കൂളിൽ പോവാൻ ഇറങ്ങിയപ്പോൾ മുത്തശ്ശിയുടെ കത്തി തീർന്ന് ചൂടാറിയ ചിതയുടെ ചുറ്റും ചിക്കിയും മാന്തിയും എന്തോ തിരഞ്ഞ് നടക്കുന്ന ചിക്കുവും കുട്ടികളും ഉണ്ടായിരുന്നു.</p>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com5tag:blogger.com,1999:blog-29559381.post-2254352620737151742016-11-06T01:54:00.000-07:002016-11-07T01:12:49.072-08:00നവംബറിലെ വടിക്കാത്താടികൾ<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr">
" അമ്മേ... എനിക്ക് മുഖത്തൊക്കെ ചൊറിയണു. ഈ താടീം മീശേം ഒക്കെ ഊരണം."</div><div dir="ltr"><br></div>
<div dir="ltr">
"അയ്യോ കണ്ണാ, ദേ ഒരാളും കൂടി കഴിഞ്ഞാ മോന് സ്റ്റേജിൽ കേറണ്ടേ? അപ്പൊ വല്ല്യ മീശേം താടീം ഒക്കെ വെച്ച് മോനെ കണ്ട് എല്ലാവരും കയ്യടിക്കും. മോന് ഫസ്റ്റ് കിട്ടണ്ടേ."</div><div dir="ltr"><br></div>
<div dir="ltr">
" എന്നാ എനിക്ക് നന്ദൂനെ പോലെ കറുത്ത കൊമ്പൻ മീശ മതി. ഈ വെള്ള താടി വേണ്ട"</div>
<div dir="ltr">
"അതെങ്ങന്യാ കണ്ണാ, നന്ദു ഭഗത് സിംഗ് അല്ലെ . അമ്മേടെ കണ്ണനെ ടാഗോറപ്പൂപ്പന്റെ ഈ വെള്ള താടീം മീശേം ഒക്കെ വെച്ച് കാണാൻ എന്ത് ഭംഗിയാന്ന് അറിയ്യോ. അതു മാത്രമല്ല ബുദ്ധിയുള്ളവരുടെ ലക്ഷണമാണീ താടി."</div><div dir="ltr"><br></div>
<div dir="ltr">
അമ്മയുടെ വാക്കുകളും അന്നു നേടിയ ഒന്നാം സമ്മാനവും അന്നാദ്യമായി കണ്ണന്റെ മനസ്സിൽ താടി ഒരു മോഹമാക്കി മാറ്റി.</div>
<div dir="ltr">
അങ്ങനെ അവന്റെ സ്വപ്നങ്ങളിലെ കുറ്റിത്താടികൾക്കൊപ്പം അവനും വളർന്ന് അഞ്ചാം ക്ലാസിലെത്തിയ കാലം.</div><div dir="ltr"><br></div>
<div dir="ltr">
"നീയെന്താടാ രണ്ട് ദിവസായിട്ട് കണ്ണാടീടെ മുമ്പിലന്നെ ആണല്ലോ. എന്താടാ പരുപാടി? ഇവിടെ വാ നോക്കട്ടെ."</div><div dir="ltr"><br></div>
<div dir="ltr">
"ഒന്നൂല്ല അമ്മേ... ഞാൻ വെറുതേ നിക്കാ..."</div><div dir="ltr"><br></div>
<div dir="ltr">
" നോക്കട്ടെ. ഏ ഇതെന്താ മുഖത്തൊക്കെ?"</div><div dir="ltr"><br></div>
<div dir="ltr">
" അത് എനിക്ക് അച്ഛനെ പോലെ താടി വന്നതാ "</div><div dir="ltr"><br></div>
<div dir="ltr">
''ഹ ഹ ഹാ... അതിന് നീ കുറച്ചും കൂടി ഒക്കെ വലുതാവട്ടെ. എന്നിട്ട് നമുക്ക് താടിയൊക്കെ വെച്ച് നടക്കാം. ഇപ്പൊ പോയി ഈ കൺമഷിയൊക്കെ കഴുകി വന്നിരുന്ന് നാലക്ഷരം പഠിക്ക്."</div><div dir="ltr"><br></div>
<div dir="ltr">
വാൽമീകി താടിയിലെ സംസ്കാരവും, ഡാർവിൻ താടിയിലെ സിദ്ധാന്തവും, ലിങ്കൺ താടിയിലെ ചരിത്രവും, പത്മരാജൻ താടിയിലെ സിനിമയും പഠിച്ചവൻ വളർന്നു.</div><div dir="ltr"><br></div>
<div dir="ltr">
കാർൾ മാർക്സിന്റേയും ചെഗ്വേരയുടേയും താടികൾ വിപ്ലവം പഠിപ്പിച്ച കോളേജ് ജീവിതം അവന്റെ മുഖത്തും താടി മുളപ്പിച്ചു.</div><div dir="ltr"><br></div>
<div dir="ltr">
"ഇതെന്ത് കോലാടാ ഇത്... താടീം മുടീം വളർത്തി ഒരു മാതിരി ഹിപ്പികളെ പോലെ."</div><div dir="ltr"><br></div>
<div dir="ltr">
"ഓ... എന്റെ കോളേജിലെ എല്ലാവരും ഇങ്ങനെയൊക്കെ തന്നയാ"</div><div dir="ltr"><br></div>
<div dir="ltr">
"ഞാനിപ്പൊ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ. എനിക്ക് എന്റെ ഇഷ്ടത്തിന് ഒരു താടി വെക്കാനും പാടില്ലേ. അപ്പൊ അച്ഛൻ താടി വെച്ചേക്കണതോ?"</div><div dir="ltr"><br></div>
<div dir="ltr">
"ഇത് ഞാൻ ശബരിമലക്ക് പോവാനുള്ള ദീക്ഷയാണ്. പോയി വന്നിട്ട് വടിച്ചോളാം. ആ... നീ വല്ല്യേ കമ്മ്യൂണിസ്റ്റല്ലേ, നിനക്കിതിനോടൊക്കെ പുച്ഛമാണല്ലോ..."</div><div dir="ltr"><br></div>
<div dir="ltr">
" സ്വന്തം കാലില് നിക്കാറായിട്ട് താടിയോ മുടിയോ എന്തു വേണമെങ്കിൽ വളർത്തിക്കോ. ഇപ്പൊ ഞങ്ങള് പറഞ്ഞത് അനുസരിച്ചാ മതി. നാളെ മുതൽ മര്യാദക്ക് താടി വടിച്ച് വൃത്തിയായിട്ട് കോളേജിൽ പോയാൽ മതി."</div><div dir="ltr"><br></div>
<div dir="ltr">
താടിക്കും മീശയും ഇടയിലൂടെ നിത്യം അകത്തേക്കു പോകേണ്ട ഭക്ഷണത്തിന്റെ കാര്യം ആലോചിച്ച് അവൻ തന്റെ താടിസ്വപ്നം തൽക്കാലത്തേക്ക് മറന്നു.</div><div dir="ltr"><br></div>
<div dir="ltr">
എങ്കിലും താടികൾ പകർന്ന അറിവ് അവന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി വാങ്ങി കൊടുത്തു.</div><div dir="ltr"><br></div>
<div dir="ltr">
നിൽക്കാൻ സ്വന്തമായൊരു കാല് കിട്ടിയപ്പോൾ അതുവരെ തന്റെ മോഹത്തിന്റെ കടവെട്ടിയിരുന്ന ക്ഷൗരക്കത്തികൾക്കൊരു അവധി കൊടുക്കാൻ തീരുമാനിച്ചു.</div><div dir="ltr"><br></div>
<div dir="ltr">
പതിവുപോലെ ഓഫീസിലെത്തിയ ഒരു ദിവസം മാനേജർ അവന്റെ അടുത്തു വന്നു.</div><div dir="ltr"><br></div>
<div dir="ltr">
"Look Mr.Kannan. This is a reputed firm and we have some strict policies. തനിക്ക് താടിയും വളർത്തി തോന്നിയ പോലെ വരാൻ ഇത് തന്റെ കോളേജല്ല. ഒന്നാമത് ആദ്യത്തെ ഒരു വർഷം തന്റെ ഇന്റേൺഷിപ്പ് പിരീഡ് ആണ്. താൻ സെയിൽസിൽ ആയത് കൊണ്ട് ക്ലൈന്റ് ഇന്ററാക്ഷൻ വേണ്ടി വരും. So I want you to come as a neat gentleman every day."</div><div dir="ltr"><br></div>
<div dir="ltr">
അല്ല സർ അപ്പൊ എന്റെ സ്വന്തം കാല് ... അപ്പൊ സ്റ്റീവ് വോസ്നിയാക്കിന്റെ താടി... എന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അവധിക്കു വിട്ട ക്ഷൗരക്കത്തിയെ തിരിച്ച് വിളിക്കാൻ തീരുമാനിച്ചു.</div><div dir="ltr"><br></div>
<div dir="ltr">
മീശ വെച്ച മഹാബലിയും താടി വെച്ച സാന്റാക്ലോസും മുടങ്ങാതെ വന്ന് വർഷങ്ങൾ കടന്നു പോയി.</div><div dir="ltr"><br></div>
<div dir="ltr">
ജീവിക്കാനുള്ള നെട്ടോട്ടത്തിന്റെ ഇടയിൽ തന്റെ മോഹം അവൻ മറന്നിരുന്നു. ക്ഷൗരക്കത്തി റിട്ടയർ ചെയ്തതും പകരം വന്ന ഇലക്ട്രിക് ഷേവർ ജോലി തുടങ്ങിയതും അവൻ ശ്രദ്ധിച്ചില്ല.</div><div dir="ltr"><br></div>
<div dir="ltr">
''കണ്ണേട്ടാ... എന്താ ആലോചിച്ച് ഇരിക്കണേ? സിനിമ കഴിഞ്ഞു വരൂ പോവാം. ഞാൻ പറഞ്ഞില്ലേ പ്രേമം നല്ല സിനിമയാന്ന്. ഇത്തവണ ഉണ്ണീടെ ചിൽഡ്രൻസ് സേ ഡാൻസിന് ഇതിലെ കോസ്റ്റൂമാണ് . കറുത്ത ജുബ്ബേം, കളറ് മുണ്ടും, താ ടീം ഒക്കെ വാങ്ങിക്കണം എന്ന് ടീച്ചറ് ഡയറീല് എഴുതിവിട്ടിട്ടുണ്ട്. നമുക്ക് അതും കൂടി നോക്കിയിട്ട് പോവാം "</div><div dir="ltr"><br></div>
<div dir="ltr">
ഭാര്യ പറയുന്നത് മൂളി കേൾക്കുമ്പോൾ അവന്റെ മനസ്സിൽ ആ താടി മോഹം വീണ്ടും തെളിയുകയായിരുന്നു.</div><div dir="ltr"><br></div>
<div dir="ltr">
"എടീ... ഞാനും ഇതിലെ നിവിൻ പോളിയെ പോലെ താടി വെച്ചാലോന്ന് ആലോചിക്യാ..."</div><div dir="ltr"><br></div>
<div dir="ltr">
" ശര്യാ... ഞാനും വിചാരിക്കാറുണ്ട് കണ്ണേട്ടൻ ഇതുവരെ താടി വെച്ച് കണ്ടിട്ടില്ലല്ലോന്ന്. വെച്ച് നോക്കൂ... എടക്കൊരു ചെയിഞ്ചൊക്കെ വേണ്ടേ."</div><div dir="ltr"><br></div>
<div dir="ltr">
വാടിക്കിടന്ന മോഹങ്ങളെ വെള്ളമൊഴിച്ചുണർത്തി വളമിട്ടു വളർത്തിയ ഭാര്യേ... നീയാണു ഭാര്യ... ബാറ്ററിയുടെ സഹായത്താൽ എന്റെ മോഹങ്ങളെ ഇത്രയും കാലം തുടച്ചു നീക്കിയിരുന്ന ഇലക്ട്രിക് ഷേവറേ നിന്നെ ഞാൻ പിരിച്ചു വിട്ടിരിക്കുന്നു...</div><div dir="ltr"><br></div>
<div dir="ltr">
അങ്ങനെ അവന്റെ മുഖത്തെ കുറ്റിത്താടികൾ ആരേയും പേടിക്കാതെ വളർന്നു തുടങ്ങി. ആഴ്ച ഒന്നു കഴിഞ്ഞപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത്. താൻ സ്വപ്നം കണ്ട കറുത്ത താടി രോമങ്ങൾക്കൊപ്പം അതാ പ്രായത്തിന്റെ വെളുത്ത രോമങ്ങൾ വളരുന്നു. നിറമെന്തായാലെന്താ കുറച്ചു നാളെങ്കിലും താടി വെച്ച് നടക്കാലോ.</div><div dir="ltr"><br></div>
<div dir="ltr">
" കണ്ണേട്ടാ അടുത്ത ആഴ്ച എന്റെ ഓഫീസിന്ന് എല്ലാവരും ഫാമിലിയായി ടൂർ പോവുന്നുണ്ട്. നമുക്കും പോവണം. അതിന് മുമ്പ് ഈ വൃത്തികെട്ട താടി വടിക്കണം ട്ടോ "</div><div dir="ltr"><br></div>
<div dir="ltr">
"അല്ല നീയല്ലേ താടി വെക്കാൻ സമ്മതിച്ചേ? ഒരു ചെയിഞ്ചിന് ..."</div><div dir="ltr"><br></div>
<div dir="ltr">
"അത് നിവിൻ പോളിയെ പോലത്തെ താടി എന്ന് പറഞ്ഞോണ്ടല്ലേ. ഇത് ഒരു മാതിരി മുഴുവൻ നരച്ച് വയസ്സൻമാരെ പോലെ ഉണ്ട്. ഇങ്ങനെ എന്റൊപ്പം വരാൻ പറ്റില്ല."</div><div dir="ltr"><br></div>
<div dir="ltr">
മന:സമാധാനത്തിനേക്കാൾ വലുതല്ല ഒരു താടീം... എന്റെ പ്രിയപ്പെട്ട ഇലക്ട്രിക് ഷേവറേ നിന്നെ ഞാൻ പ്രമോഷനോടെ തിരിച്ചെടുത്തിരിക്കുന്നു.</div><div dir="ltr"><br></div>
<div dir="ltr">
പിറ്റേന്ന് ഓഫീസിലേക്ക് കാറോടിക്കുമ്പോൾ മനസ്സിൽ ചിന്തകൾ കുന്നു കൂടി. താടിയെന്ന തന്റെ ചിരകാല മോഹം ഒറ്റയാഴ്ച കൊണ്ട് എന്നന്നേക്കുമായി അവസാനിക്കുന്നു... ഇട്ടു മൂടാൻ ഇനിയൊരു കുഴി കുത്തണം.</div><div dir="ltr"><br></div>
<div dir="ltr">
റേഡിയോയിൽ അപ്പൊ ടമാർ പഠാർ സിനിമയിലെ താടിപ്പാട്ട് കേൾക്കുന്നുണ്ടായിരുന്നു.</div><div dir="ltr"><br></div>
<div dir="ltr">
"റേഡിയോ മാംഗോ 91.9 നാട്ടിലെങ്ങും പാട്ടായി. ഞാൻ നിങ്ങളുടെ നീതയാണ്... ഇന്ന് നവംബർ ഒന്ന്... കേരളപ്പിറവി... ഇന്നു മുതൽ താടി വെക്കുന്നവരെ നിങ്ങളാരും കുറ്റം പറയരുത്. ചിലപ്പോൾ അവർ ചെയ്യുന്നത് ഒരു കാരുണ്യ പ്രവർത്തനമാവാം. No Shave November നമ്മുടെ നാട്ടിലും തരംഗമാവുന്നു... "</div>
</div>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com9tag:blogger.com,1999:blog-29559381.post-74745691241341349432016-08-18T05:55:00.000-07:002016-08-18T05:55:37.088-07:00അഹം<div dir="ltr" style="text-align: left;" trbidi="on">
"ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്..."<br />
<br />
അതെ ശരിയാണ്, ഇനി താനൊരു തീരുമാനമെടുത്തേ മതിയാവൂ. അവൻ ഓർത്തു... പതിനഞ്ചു വയസ്സിനു ശേഷം ജീവിതത്തിൽ താൻ എടുത്തതെല്ലാം തന്റെ മാത്രം തീരുമാനങ്ങളായിരുന്നു. സംശയത്തിന്റെ ആനുകൂല്യങ്ങളില്ലാത്ത ഉറച്ച തീരുമാനങ്ങൾ. അവയെല്ലാം ശരിയായിരുന്നു എന്ന വിശ്വാസവും തനിക്കുണ്ടായിരുന്നു.<br />
<br />
എന്നാൽ ഇന്ന് ആ വിശ്വാസങ്ങൾ തന്നെ തുണയ്ക്കുന്നില്ല. മനസ്സ് രണ്ടായി സ്വയം പകുത്ത് തമ്മിൽ സംവദിക്കുന്നു. ഇവിടെ ഒന്ന് ശരി മറ്റേത് തെറ്റ് എന്ന് പറയാനാകില്ല. പ്രായോഗികതയും വൈകാരികതയും തമ്മിലാണ് സംവാദം.<br />
<br />
അവൻ ഓർമ്മകളിൽ പരതി.<br />
<br />
ഇല്ല തന്റെ ഇതുവരെയുള്ള തീരുമാനങ്ങളിലൊന്നും വൈകാരികതക്ക് സ്ഥാനമുണ്ടായിരുന്നില്ല.<br />
<br />
അപ്പോൾ ഇതുവരെ താൻ സ്വയം എടുത്തത് എന്ന് അഹങ്കരിച്ചിരുന്ന തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നില്ലേ?<br />
<br />
തന്റെ ആഗ്രഹങ്ങളെ തീരുമാനങ്ങളാക്കി നടപ്പാക്കാനുള്ള ഊർജ്ജം തനിക്കെവിടുന്നാണ് കിട്ടിയത്?<br />
<br />
അച്ഛൻ...<br />
<br />
അതെ, തന്റെ തീരുമാനങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കുമെങ്കിലും അവസാനം തന്റെ ആഗ്രഹങ്ങൾക്ക് അച്ഛൻ വഴങ്ങും എന്നുള്ള ഉറപ്പായിരുന്നു തീരുമാനങ്ങളെടുക്കാനുള്ള തന്റെ ആദ്യത്തെ ഊർജ്ജം.<br />
<br />
പിന്നീട് അച്ഛനെ എതിർത്ത് തീരുമാനങ്ങളെടുക്കുന്നതിലെ ആവേശമായി ആ ഊർജ്ജം.<br />
<br />
എന്നും താൻ പ്രായോഗികമെന്ന് പറഞ്ഞ് അവതരിപ്പിച്ചിരുന്ന തീരുമാനങ്ങൾ, അച്ഛന്റെ വൈകാരിക തീരുമാനങ്ങളെ തോൽപ്പിച്ചു കൊണ്ടേ ഇരുന്നു.<br />
<br />
സുരക്ഷിതത്വത്തിന്റെ ഗവർൺമെന്റ് ജോലിയെന്ന അച്ഛന്റെ വൈകാരികതയെ, സാമ്പത്തിക ലാഭത്തിന്റെ IT ജോബ് എന്ന തന്റെ പ്രായോഗിക തീരുമാനം കൊണ്ട് താൻ തോല്പിച്ചിട്ടുണ്ട്.<br />
<br />
ജോലികളനവധി മാറേണ്ടി വന്നപ്പോഴും, അതുവഴിയുള്ള ആകുലതകൾ ജീവിതത്തെ അലട്ടിയപ്പോഴും, തന്റെ തീരുമാനങ്ങൾ തെറ്റായിരുന്നെന്ന് അച്ഛന്റെ മുമ്പിൽ താൻ സമ്മതിച്ച് കൊടുത്തിട്ടില്ല.<br />
<br />
റിട്ടയേർഡ് ജീവിതം ജന്മനാട്ടിലെ തറവാട്ടു വീട്ടിലും, അന്നന്നത്തെയന്നം പറമ്പിലെ കൊച്ചു പച്ചക്കറിത്തോട്ടത്തിൽ നിന്നും എന്നുള്ള അച്ഛന്റെ വൈകാരികതയെ, എല്ലാ സൗകര്യങ്ങളും നിറഞ്ഞ ടൗണിലെ ഒരു ഫ്ലാറ്റ് എന്ന തന്റെ പ്രായോഗിക തീരുമാനത്തിനു വേണ്ടി വിൽപ്പിച്ചിട്ടുണ്ട്.<br />
<br />
ടൗണിലെ പൊലൂഷൻ തന്റെ മകൾക്കു നല്കിയ ആസ്ത്മ രോഗം കാരണം, ഫ്ലാറ്റ് വിറ്റ്, ഇത്തിരി വിട്ട് എവിടേയെങ്കിലും കുറച്ചു ഭൂമി വാങ്ങിയാലോ എന്നുള്ള ആലോചനയെ പറ്റി അച്ഛനോട് ഇതുവരെ സംസാരിച്ചിട്ടില്ല.<br />
<br />
കാലം തെറ്റെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ടെങ്കിലും, ചെറുതും വലുതുമായ തന്റെ പല തീരുമാനങ്ങളും അച്ഛന്റെ മുമ്പിൽ താൻ നേടിയ വിജയങ്ങളായിരുന്നു.<br />
<br />
പക്ഷെ ഒന്നാലോചിച്ചാൽ, അച്ഛൻ ഒപ്പം ഉണ്ടെന്ന വിശ്വാസമായിരുന്നില്ലേ തന്റെ ഓരോ തീരുമാനങ്ങളുടേയും ശക്തി?<br />
<br />
"താങ്കൾ കേൾക്കുന്നുണ്ടല്ലോ അല്ലേ?"<br />
<br />
ഡോക്ടറുടെ ശബ്ദം അയാളെ ചിന്തകളിൽ നിന്ന് ഉണർത്തി...<br />
<br />
" അപ്പോൾ ഞാൻ പറഞ്ഞത് എന്താണെന്നു വെച്ചാൽ, ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്...<br />
<br />
അച്ഛനെ ഇനിയും ഈ വെന്റിലേറ്ററിൽ ഇങ്ങനെ കിടത്തി വേദന തീറ്റിച്ചിട്ട് ഇനി ഒന്നും ചെയ്യാനില്ല. പ്രായോഗികമായി ചിന്തിച്ചാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റി ഇനിയുള്ള യാത്ര സുഖമമാക്കുകയാണ് വേണ്ടത്.<br />
<br />
നിങ്ങളുടെ വൈകാരികത ഞങ്ങൾക്ക് മനസ്സിലാവുകയും ഞങ്ങൾ അതു മാനിക്കുകയും ചെയ്യുന്നു. അതു കൊണ്ട് നിങ്ങൾ നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്കൂ..."</div>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com4tag:blogger.com,1999:blog-29559381.post-63557485089072922592016-08-03T21:50:00.001-07:002018-12-05T17:49:32.155-08:00ഒമ്പതാം വാർഡ്<div dir="ltr" style="text-align: left;" trbidi="on">
ഓഫീസിൽ എന്നത്തെയും പോലെ രണ്ടു മണിക്കൂർ ഇടവിട്ടുള്ള മെഷീൻ ചായകുടിയും കഴിഞ്ഞ്, ഈ വൃത്തികെട്ട മെഷീൻ ചായ വരെ ചിലർക്ക് അഡിക്ഷനാണ് എന്ന കേട്ടറിവ് കൂടെയുള്ളവർക്ക് പകർന്ന് നൽകി, നടന്നു വരുമ്പോഴാണ് തുറന്ന് വെച്ച ലാപ്ടോപ്പിന് മുമ്പിൽ എന്തോ ചിന്തയിൽ മുഴുകി, ചാരി ഇരിക്കുന്ന രമേഷിനെ ശ്രദ്ധിച്ചത്.<br>
<br>
<b>ഞാൻ</b>: “ എന്താടാ ഒരു ആലോചന? നീ എന്താ ചായ കുടിക്കാൻ വരാഞ്ഞത്? ഒരു ചായ കുടിച്ചാൽ പണിയെടുക്കാൻ ഒരുന്മേഷം ഒക്കെ കിട്ടും.”<br>
<br>
<b>രമേഷ്</b>: “ ഉന്മേഷകുറവൊന്നും അല്ലെടാ... വീട്ടിലെ കാര്യം ആലൊചിച്ച് ഇരുന്നതാ. ആകെ പ്രശ്നങ്ങളാ...”<br>
<br>
<b>ഞാൻ</b>: “നിനക്കൊക്കെ എന്തു പ്രശ്നം? നിനക്കും ഭാര്യക്കും കൂടി ലക്ഷങ്ങളല്ലെ ശമ്പളം.”<br>
<br>
<b>രമേഷ്</b>: “ ഇന്നത്തെ കാലത്ത് അല്ലെങ്കിലും കാശൊക്കെ ആർക്കാടാ പ്രശ്നം? ഇതു അതല്ല. രാത്രി നമ്മൾ ക്ഷീണിച്ച് എങ്ങനെയെങ്കിലും ഒന്നു കിടന്നാൽ മതി എന്നു പറഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ, അവളെ അടുക്കളയിൽ സഹായിക്കുന്നില്ലാ എന്നും പറഞ്ഞ് എന്നും വഴക്കാ. അവള് 5:30ക്ക് വീട്ടിൽ എത്തുന്നതല്ലേ, ഒറ്റക്ക് രണ്ടു പേർക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ എന്താ കുഴപ്പം?”<br>
<br>
<b>ഞാൻ</b>: “അത്രേയുള്ളോ? ആ സിറ്റ്വേഷൻ മുൻകൂട്ടി കണ്ടിട്ടാണ് ഞാൻ ഒരു വേലക്കാരിയെ വെച്ചത്.”<br>
<br>
ഈ സംഭാഷണം കേട്ടു കൊണ്ടിരുന്ന മനു പതുക്കെ കസേര നിരക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു.<br>
<br>
<b>മനു</b>: “നിനക്കൊക്കെ എല്ലാം ഉണ്ടായതിന്റെ കുഴപ്പാ. നീ എന്റെ കാര്യം ഒന്നാലോചിച്ച് നോക്കിക്കേ. വയസ്സ് 32 ആയി. ഇതുവരെ കല്യാണം പോലും ആയിട്ടില്ല. ഈ മുടിഞ്ഞ കഷണ്ടിയാണ് പ്രശ്നം. ഒരുത്തിക്കും ബോധിക്കുന്നില്ല. വിഗ്ഗ് വെച്ച് പോയാലും ഇവളുമാര് കണ്ടുപിടിക്കും.”<br>
<br>
<b>ഞാൻ</b>:“കഷണ്ടി ഒന്നും അല്ലടാ. നിന്റെ ഈ കൊടവയറാണ് മെയിൻ പ്രശ്നം. നിനക്ക് വല്ല ജിമ്മിലും പൊക്കൂടെ? നീ വരുന്നുണ്ടെങ്കിൽ വാ, ഞങ്ങൾ അടുത്ത ഒന്നാം തിയതി ജിമ്മിൽ ചേരാൻ പോവ്വാ.”<br>
<br>
അതുവരെ എന്തൊക്കെയോ ടയിപ്പ് ചെയ്യുന്നതിന്റെ ഇടയിലും ഞങ്ങളെ ഒളികണ്ണിട്ടു നോക്കിയിരുന്ന ബിന്നി ചാടി എഴുന്നേറ്റു.<br>
<br>
<b>ബിന്നി</b>: “നീയൊക്കെ ഈ ജിമ്മിൽ കൊണ്ടു പോയി കളയുന്ന കാശ് വല്ല പാവപെട്ടവർക്കും കൊടുത്തൂടെ? ഇപ്പൊ വന്ന ആ മെയിൽ ഒന്നു വായിച്ച് നോക്ക് എല്ലാവരും. സി.എസ്.ആർ. ആക്റ്റിവിറ്റി. പാവപെട്ട കുട്ടികൾക്ക് യൂണിഫോം വാങ്ങി കൊടുക്കാൻ താല്പര്യം ഉള്ളവർ കാശ് എച്ച്.ആറിനെ ഏല്പിക്കാൻ.”<br>
<br>
<b>രമേഷ്</b>: “യെസ്... അതൊരു നല്ല കാര്യമാണ്.”<br>
<br>
<b>ഞാൻ</b>: “അങ്ങനെ നമ്മൾ അഞ്ചോ പത്തോ എച്ച്.ആറിനെ ഏല്പിച്ച് ഏതെങ്കിലും കുട്ടികൾക്ക് യൂണിഫോം വാങ്ങി കൊടുക്കുന്നതിൽ കാര്യമില്ല. നമ്മൾ എല്ലാവരും ദിവസവും കുറേശ്ശെ കാശ് സേവ് ചെയ്ത് ഒരു സംഖ്യ ആവുമ്പോൾ ഏതെങ്കിലും അനാഥാലയത്തിൽ നേരിട്ട് കൊണ്ടു കൊടുക്കണം. അപ്പൊ അവരുടെ സന്തോഷം നേരിട്ട് കാണാമല്ലോ.”<br>
<br>
<b>മനു</b>: “ഓക്കെ... എന്നാൽ ഒരു കാര്യം ചെയ്യാം. നമുക്ക് നാളെ മുതൽ ഒരു കുടുക്ക ഉണ്ടാക്കി, നമ്മുടെ ഉച്ച ഭക്ഷണം ഒഴിവാക്കി, ആ കാശ് കുടുക്കയിലിടാം. ഒരു മാസം കഴിയുമ്പോൾ നമുക്ക് കൊണ്ട് കൊടുക്കാം. ഉച്ച ഭക്ഷണം ഒഴിവാക്കിയാൽ ഈ വയറും ഒന്നു കുറയുമായിരിക്കും.”<br>
<br>
<b>ബിന്നി</b>: “എന്നാ പിന്നെ ഇന്നു തന്നെ തുടങ്ങിക്കൂടേ?”<br>
<br>
<b>മനു</b>: “അയ്യോ ഇന്നു പറ്റില്ലാ... ഇന്നു ഉച്ചക്ക് ബിരിയാണി കഴിക്കണം എന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പൊഴേ തീരുമാനിച്ചതാ.”<br>
<br>
<b>ഞാൻ</b>: “നാളെയെങ്കിൽ നാളെ. നമുക്ക് എന്തായാലും ഇത് ചെയ്തേക്കാം. ഇടയ്ക്ക് ഇങ്ങനെ എന്തെങ്കിലും ചെയ്താലെ ജീവിതത്തിന് ഒരു അർത്ഥമൊക്കെ ഉണ്ടാവൂ.”<br>
<br>
അങ്ങനെ ചർച്ച നീണ്ടു. പിറ്റേന്ന് മുതൽ പറഞ്ഞുറപ്പിച്ചതു പോലെ കുടുക്കയിൽ ഉച്ച ഭക്ഷണത്തിന്റെ കാശ് എല്ലാവരും നിക്ഷേപിച്ചു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വ്യവസ്ഥയിൽ നിന്ന് ഉച്ചഭക്ഷണം ഒഴിവാക്കൽ എന്ന ഭാഗം എടുത്തു കളഞ്ഞു. എന്നാലും സ്ഥിരമായി എല്ലാവരും പൈസ നിക്ഷേപിച്ചു.<br>
<br>
മാസം ഒന്നു കഴിഞ്ഞ് കുടുക്ക പൊട്ടിച്ചപ്പോൾ എതാണ്ട് എഴായിരം രൂപയോളം ഉണ്ടായിരുന്നു.<br>
<br>
പിന്നീടുള്ള ഒരാഴ്ചത്തെ ഇടവേള ചർച്ചകൾ ഇത് ആർക്ക് കൊടുക്കണം എന്നായി. പല അനാഥാലയങ്ങളും വയോജന മന്ദിരങ്ങളും ചർച്ചയിൽ വന്നു പോയി. അങ്ങനെ ഇരിക്കുമ്പോഴാണ്, തെരുവോരങ്ങളിലെ കുട്ടികളെ സംരക്ഷിച്ച് ഒരു നല്ല ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ഒരു വ്യക്തിയെ പറ്റി സണ്ടേ സപ്ളിമെന്റിൽ കണ്ട വിവരം ബിന്നി പറയുന്നത്.<br>
<br>
ഓൺ ലൈനിൽ പരതി, അവരുടെ നമ്പർ കണ്ടു പിടിച്ച് വിളിച്ച് കാര്യം അവതരിപ്പിച്ചു. രണ്ടു ദിവസം കൊണ്ട്` നിർത്തിയെങ്കിലും, അതു പറയാതെ, ഞങ്ങൾ ഒരു മാസം ഉച്ചയൂണ് ഉപേക്ഷിച്ചു സംഹരിച്ച കാശാണെന്ന് എടുത്തു പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം അദ്ദേഹം മറുപടി പറഞ്ഞു.<br>
<br>
“നിങ്ങളെ പോലുള്ള ആൾക്കാർ ഇങ്ങനെയുള്ള സഹായം ചെയ്യാൻ തയ്യാറാവുന്നത് തന്നെ വലിയ കാര്യമാണ്. ഞങ്ങളെ പറ്റി പത്രത്തിൽ വന്നതിനു ശേഷം ഒരുപാട് സുമനസ്സുകൾ സഹായവുമായി എത്തുന്നുണ്ട്.<br>
<br>
എന്നാൽ ഞങ്ങളെ പോലെ, ഈ പ്രവൃത്തി പുണ്യമായി കണ്ട് ചെയ്യുന്ന, ഒരുപാട് ആളുകൾ വെറെയുമുണ്ട്. അധികം അറിയപ്പെടാത്തതിനാൽ അവർക്ക് കിട്ടുന്ന സഹായങ്ങളും കുറവാണ്.<br>
<br>
നിങ്ങൽ തയ്യാറാണെങ്കിൽ അതുപോലൊരു വ്യക്തിയുടെ അഡ്രസ്സ് ഞാൻ തരാം. പറ്റുമെങ്കിൽ അവിടെ വരെ ഒന്നു ചെന്ന് ഈ കാശ് അവരെ ഏല്പിക്കണം.“<br>
<br>
അദ്ദേഹത്തിന്റെ അഡ്രസ്സും കുറിച്ചെെടുത്ത് ഫോൺ വെച്ചു.<br>
<br>
”എന്തായാലും ഇത്രയൊക്കെ ആയില്ലെ, നമുക്ക് അവിടെ വരെയൊന്ന് പോയി നോക്കിയാലൊ?“ ബിന്നി ചോദിച്ചു<br>
<br>
എല്ലാവർക്കും സമ്മതമായതിനാൽ അടുത്ത ശനിയാഴ്ച്ച തന്നെ അവിടെ പൊകുവാൻ തീരുമാനിച്ചു.<br>
<br>
ഒഴിവു ദിവസത്തിന്റെ ആലസ്യത്തിൽ ശനിയാഴ്ച്ച ഉച്ചയോടു കൂടി ഞങ്ങൾ രമേശന്റെ ഇന്നോവയിൽ യാത്ര പുറപ്പെട്ടു.<br>
<br>
<b>രമേശൻ</b>: ”എന്നാലും മനു ഈ കുടവയറും വെച്ച് അവിടെ ചെന്നാൽ നമ്മൾ ഉച്ചയൂണ് ഉപേക്ഷിച്ച കഥ അവര് വിശ്വസിക്യോ?“<br>
<br>
<b>മനു</b>: ”അതെന്തെങ്കിലും ആവട്ടെ. നമ്മൾ അവിടെ ചെല്ലുന്നു, ആൾക്ക് കാശ് കൊടുക്കുന്നു, അതിന്റെ ഒന്നു രണ്ട് ഫോട്ടോ എടുക്കുന്നു, തിരിച്ച് പോരുന്നു. ഫോട്ടോസ്സ് ഫേയിസ്ബുക്കിൽ ഇട്ടേക്കാം, എല്ലാവരും ഒന്നു അറിയട്ടെ നമ്മൾ ഇതൊക്കെ ചെയ്ത കാര്യം.<br>
<br>
ആ പിന്നെ തിരിച്ച് വരുമ്പോൾ നമുക്ക് എവിടെയെങ്കിലും ഇറങ്ങി ഒരു ബിരിയാണി കഴിക്കണം.“<br>
<br>
അങ്ങനെ തമാശയും ചിരിയുമായി ഞങ്ങൽ പറഞ്ഞ സ്ഥലത്തെത്തി. വഴിയിൽ കണ്ട ഒരാളോട് അഡ്രസ്സ് കാണിച്ച് കൃത്യം സ്ഥലം ചോദിച്ചു.<br>
<br>
”ഇത് ജൊർജ്ജേട്ടന്റെ അഡ്രസ്സാ... ആ വളവു തിരിഞ്ഞാൽ കാണുന്നതാ വീട്.“<br>
<br>
ചുറ്റും വേലി കെട്ടിയ ഒരു ഓടിട്ട വീടിനു മുമ്പിൽ വണ്ടി നിർത്തി ഇറങ്ങി.<br>
<br>
മുറ്റത്ത് ഇടതു ഭാഗത്തായി കുറച്ചു സ്ഥലം ഷീറ്റ് ഇട്ടിട്ടുണ്ട്. അവിടെ ഇട്ടിരിക്കുന്ന മൂന്നു നാലു കട്ടിലുകളിലായി ആരൊക്കെയോ കിടക്കുന്നു. മറ്റൊരറ്റത്ത് നാലഞ്ച് കുട്ടികൾ ഇരുന്ന് എന്തൊക്കെയോ പറഞ്ഞ് കളിക്കുന്നു.<br>
<br>
ഉമ്മറത്ത് ഇട്ടിരിക്കുന്ന തുരുമ്പ് പിടിച്ച് നിറം മങ്ങി തുടങ്ങിയ കസേരയിൽ എഴുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ കണ്ണുമടച്ച് ഇരിക്കുന്നുണ്ട്.<br>
<br>
”ചേട്ടാ... ഈ ജോർജ്ജേട്ടൻ?“<br>
<br>
പ്രതികരണമൊന്നും ഇല്ലാത്തതിനാൽ ഞാൻ ഒന്നുകൂടി ഉച്ചത്തിൽ ചോദിച്ചു.<br>
<br>
”അങ്കിൾ... ഈ ജോർജ്ജേട്ടന്റെ വീട് ഇതല്ലെ?“<br>
<br>
അതു കേട്ട് കണ്ണു തുറന്ന് ഞങ്ങളെ നോക്കി വീണ്ടും കണ്ണടച്ചതല്ലതെ അയാൾ ഒന്നും മിണ്ടിയില്ല.<br>
<br>
ശബ്ദം കേട്ടിട്ടാവണം അകത്തു നിന്ന് ഒരു മധ്യവയസ്കൻ ഇറങ്ങി വന്നു.<br>
<br>
”ആരാ?“<br>
<br>
<b>ബിന്നി</b>: ”അല്ല ചേട്ടാ ഞങ്ങൾ ജോർജ്ജേട്ടനെ ഒന്നു കാണാൻ വന്നതാ..“<br>
<br>
”അതെ ഞാൻ തന്നെയാണ് ജോർജ്ജ്. എന്താ സാറെ കാര്യം?“<br>
<br>
ഞങ്ങൾ ആഗമനോദ്ദേശം വ്യക്തമാക്കി. അദ്ദേഹം ചൂണ്ടി കാണിച്ചു തന്ന ആദ്യത്തെ കസേരയിൽ ഇരുന്ന് മനു ചോദിച്ചു.<br>
<br>
”ആക്ച്ച്വലി ഇവിടെ എന്താ ചേട്ടാ പരുപാടി?“<br>
<br>
ചോദ്യം കേട്ട് ഒന്നു ചിരിച്ച് ജോർജ്ജേട്ടൻ മറുപടി പറഞ്ഞു<br>
<br>
”ഇവിടെ ഞാനും കുടുംബവും പിന്നെ ആർക്കും വേണ്ടാടാത്ത ഈ പാവങ്ങളും സുഖമായി കഴിയുന്നു. വേറെ പരുപാടി ഒന്നും ഇല്ല“<br>
<br>
മനുവിന്റെ ചോദ്യം ശരിയായില്ല എന്ന തോന്നലിൽ ബിന്നി കൂട്ടിച്ചേർത്തു<br>
<br>
”അല്ല ചേട്ടാ... ഇവരൊക്കെ ആരാണെന്നും, ചേട്ടൻ ചെയ്യുന്ന സൽപ്രവർത്തികളെ പറ്റിയും കൂടുതൽ അറിയാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ട്.“<br>
<br>
ഒന്ന് ആലോചിച്ച് ഒരു നെടുവീർപ്പോടു കൂടി ജോർജ്ജേട്ടൻ പറഞ്ഞ് തുടങ്ങി.<br>
<br>
“നിങ്ങൾ സർക്കാർ ആശുപത്രിയിൽ പോയിട്ടുണ്ടോ?”<br>
<br>
ഞങ്ങൽ എല്ലാവരും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.<br>
<br>
“അവിടെ ഒമ്പതാം വാർഡ് എന്നറിയപ്പെടുന്ന ഒരു വാർഡുണ്ട്. പല അസുഖങ്ങളുമായി വന്ന് ചികിത്സിച്ച് അവസാനം ഡോക്ടറുമാർ പോലും കയ്യൊഴിഞ്ഞ രോഗികൾ കിടക്കുന്ന വാർഡ്.<br>
<br>
നിർധനരും നിരാലംബരുമായതിനാൽ ശിഷ്ടകാലം അവിടെ കിടക്കുക മാത്രമാണവരുടെ വിധി. ചുരുക്കി പറഞ്ഞാൽ മരണത്തെ കാത്ത് കിടക്കുന്നവർ. എത്ര കാലം ഇങ്ങനെ കിടക്കണം എന്നു പോലും ആർക്കും അറിയില്ല.<br>
<br>
അങ്ങനെയുള്ളവരെ ഞാൻ ഇവിടെ കൂട്ടി കൊണ്ടുവന്ന് എന്നെ കൊണ്ട് കഴിയാവുന്ന രീതിയിൽ അവരെ നോക്കുന്നു, അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നു.<br>
<br>
ഒറ്റപെടലിന്റെ ദു:ഖവും, മരണത്തിനായുള്ള കാത്തിരുപ്പിന്റെ വേദനയും അവരുടെ മനസ്സിൽ നിന്നകറ്റി, മരണം വരെ സന്തോഷം നൽകാൻ ശ്രമിക്കുന്നു.<br>
<br>
സഹായത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അവിടെ ഇരുന്നു കളിക്കുന്ന രണ്ടു പേർ എന്റെ കുട്ടികളാണ്”<br>
<br>
ഒരു നിമിഷത്തെ മൗനം ഭേദിച്ചു കൊണ്ട് രമേഷ് ചോദിച്ചു<br>
<br>
“അപ്പൊ ഇതിന്റെ ചിലവൊക്കെ?”<br>
<br>
പ്രതീക്ഷിച്ച ചോദ്യം എന്ന പോലെ ജോർജ്ജേട്ടൻ മറുപടി പറഞ്ഞു.<br>
<br>
“ഞാൻ പട്ടാളത്തിൽ നിന്ന് റിട്ടയർ ചെയ്തതാണ്. പെൻഷൻ കിട്ടുന്നുണ്ട്. അതും പിന്നെ ചിലരുടെ സഹായവും ഒക്കെ ആയി നടക്കുന്നു.<br>
<br>
വരൂ നമുക്ക് എല്ലാവരേയും ഒന്നു കാണാം”<br>
<br>
ജോർജ്ജേട്ടന്റെ പുറകെ ഞങ്ങൾ നടന്നു.<br>
<br>
കട്ടിലുകളിലും നിലത്ത് പായയിലുമായി കിടക്കുന്നവരിൽ അധികവും വൃദ്ധരാണ്. എല്ലാവരും കൂടി അഞ്ചാറ് പേരുണ്ട്. ഒന്നു രണ്ടു പേർ മുറ്റത്തെ കസേരയിൽ ഇരിക്കുന്നു.<br>
<br>
ജോർജ്ജേട്ടൻ തുടർന്നു<br>
<br>
“ഇവരൊക്കെ പരസഹായം ഇല്ലാതെ അനങ്ങാൻ കഴിയാത്തവരാണ്. എല്ലാവരും അകത്താണ് കിടക്കാറ്. വൈകുന്നേരം വെയിലൊന്നാറുമ്പോൾ എല്ലാവരേയും പുറത്തു കൊണ്ടു വന്ന് കിടത്തും.<br>
<br>
കാറ്റും വെളിച്ചവും ശബ്ദങ്ങളും ആസ്വദിച്ച് കുറച്ചു നേരം ഇവരിങ്ങനെ കിടക്കും.”<br>
<br>
എല്ലാവരുടെ മുഖത്തും പ്രതീക്ഷയസ്തമിക്കാത്ത സന്തോഷത്തിന്റെ ഒരു ചെറു വെളിച്ചം കാണാം.<br>
<br>
അപ്പോഴാണ് നടുവിലത്തെ കട്ടിലിൽ കിടക്കുന്ന ഒരു ബാലനെ ഞാൻ ശ്രദ്ധിച്ചത്. ചുരുണ്ട് കൂടിയാണ് കിടക്കുന്നത്. കൈയ്യിനും കാലിനും തളർച്ച ഭാദിച്ചതു പോലെയുണ്ട്. നാക്ക് പുറത്തേക്ക് നീട്ടിയിരിക്കുന്നു. എന്നാൽ ചലനം നിലക്കാത്ത കണ്ണുകൾ ഇപ്പോഴും തിളങ്ങുന്നുണ്ട്.<br>
<br>
ഞാൻ നോക്കുന്നത് കണ്ടിട്ടാവണം ജോർജ്ജേട്ടൻ പറഞ്ഞു.<br>
<br>
“ആ... ഇവനാണ് അനീഷ്. ഇവിടെ എത്തിയിട്ട് ഒരു കൊല്ലമാവുന്നു. പത്താം വയസ്സിൽ തലച്ചോറിനെ ബാധിച്ച ഒരു രോഗമാണ്. അവയവങ്ങൾ ഒരോന്നോരോന്നായി തളരുന്ന ഒരു രോഗം.<br>
<br>
ഇവൻ നന്നായി ഫുട്ബോൾ കളിച്ചിരുന്നതാണ്. ഒരിക്കൽ കളിക്കിടയിൽ തളർന്നു വീണു. പിന്നെ എഴുന്നേറ്റിട്ടില്ല. ആദ്യം തളർന്നത് കാലുകളായിരുന്നു. പിന്നെ ഒരോന്നോരോന്നായി. ഇപ്പോൾ കണ്ണുകൾ മാത്രമേ ചലിക്കൂ. ഏറിയാൽ രണ്ടു മാസം കൂടി എന്നാണ് ഡോക്ടറുമാർ പറഞ്ഞത്.<br>
<br>
ഇവന് അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട്. ഒരല്പ്പം ദൂരെയാണ് വീട്. പാവങ്ങളാണ്. കൂലിവേല ചെയ്ത് കിട്ടുന്ന കാശിൽ ഒരംശം മാറ്റി വെച്ച്, എല്ലാ മാസവും ഇവിടെ വരും.<br>
<br>
വന്നാലും അച്ഛൻ വേലിക്കു പുറത്തേ നില്ക്കൂ. ഇവന്റെ ഈ കിടപ്പ് കാണാൻ വയ്യാത്തതിനാൽ... അമ്മയും അനിയനും ഇവിടെ വന്ന് ഇവന്റെ അടുത്തിരിക്കും. അനിയൻ സ്കൂളിലെ കഥകൾ എല്ലാം ഇവനെ പറഞ്ഞു കേൾപ്പിക്കും. ആദ്യമൊക്കെ അതു കേട്ട് ഇവന്റെ കണ്ണീൽ കണ്ണുനീർ നിറയുമായിരുന്നു. പിന്നെ പിന്നെ അതും ഇല്ലാണ്ടായി.<br>
<br>
കഴിഞ്ഞ മാസം അമ്മ ഒറ്റക്കാണ് വന്നത്. ചോദിച്ചപ്പോൾ അവന്റെ അനിയനും ഈ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായി പറഞ്ഞു. ചേട്ടന്റെ രോഗലക്ഷണങ്ങൾ കണ്ടു മനസ്സിലാക്കിയതിനാൽ, അവനു ഭാവിയിൽ സംഭവിക്കാൻ പൊവുന്നതെന്താണെന്ന് അവനറിയാം. അതാണ് കഷ്ടം.”<br>
<br>
പിന്നീട് നീണ്ട മൗനമായിരുന്നു. ഒന്നു തലയുയർത്തി പരസ്പരം നോക്കാൻ പോലും മറന്ന് ഞങ്ങളെല്ലാവരും എന്തോ ചിന്തയിലാണ്ടു. പരസ്പരം കണ്ടില്ലെന്നു ഭാവിച്ച് കണ്ണുനീർ തുടച്ചു.<br>
<br>
“ആ.. പറഞ്ഞ് നേരം സന്ധ്യയായി. നിങ്ങൾക്ക് രാത്രിയാവുമ്പോഴേക്കും വീട്ടിലെത്തണ്ടേ?”<br>
<br>
ചിന്തയിൽ നിന്ന് ഉണർന്ന് കയ്യിൽ കരുതിയ തുക ജോർജ്ജേട്ടനെ ഏല്പിച്ചു. ഇനിയും വരാം എന്നു മാത്രം പറഞ്ഞ് താക്കോൽ കൊടുത്ത യന്ത്രങ്ങളെന്നോണം തിരിഞ്ഞു നടന്നു.<br>
<br>
തിരികെ യാത്രയിൽ ഫേയിസ്ബുക്കും ബിരിയാണിയും ഒന്നും ഉണ്ടായിരുന്നില്ല. ബോധമണ്ഡലങ്ങളെ ഉണർത്തിയ കാഴ്ച്ചകളുടെ നീണ്ട മൗനം മാത്രം...<br>
<br></div>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com8tag:blogger.com,1999:blog-29559381.post-74546137739104643082015-07-19T02:06:00.000-07:002015-07-19T02:06:08.488-07:00ക്ഷണക്കത്ത് <div dir="ltr" style="text-align: left;" trbidi="on">
<br />
ഉറക്കം വരാത്ത അന്നത്തെ രാത്രിക്ക് ബിവറേജസ് ക്യൂവിനേക്കാൾ നീളക്കൂടുതൽ
അനുഭവപ്പെട്ടു അവന്. സൂചി ഒന്ന് അനക്കാൻ പോലും അറുപത് സെക്കൻഡ് സമയം
എടുക്കുന്ന തന്റെ പഴഞ്ചൻ ടൈം പീസ് ഒന്നു കുലുക്കി ചെവിയിൽ വെച്ച് നോക്കി
അതിപ്പോഴും ജീവിച്ചിരിക്ക്കുന്നു എന്ന് ഉറപ്പു വരുത്തി. ഈ ടൈം പീസ് ഇത്രയും
കാലം വേഗത്തിലോടി തനിക്ക് 35 വയസ്സാക്കാൻ കാണിച്ച ഉത്സാഹം ഇന്ന് രാത്രി
കൂടി കാണിച്ചിരുന്നെങ്കിൽ പെട്ടന്ന് 7 മണി ആവുമായിരുന്നു.
<br />
<br />7.30ക്കുള്ള ബസ് പിടിച്ചാലേ 9 മണിക്ക് മുമ്പ് ടൗണിലെ വെഡ്ഡിങ്ങ് കാർഡ്
സെൻഡറിൽ എത്താൻ പറ്റൂ. താൻ കഴിഞ്ഞ 10 വർഷമായി സ്വപ്നത്തിൽ
കൊണ്ടുനടക്കുന്ന..., സ്വർണലിപികളിൽ തന്റെ പേരിനൊപ്പം ഒരു പെൺകുട്ടിയുടെ
പേരും കൂടി അച്ചടിച്ചിരിക്കുന്ന..., താൻ തന്നെ രൂപ കല്പന ചെയ്ത ആ
ക്ഷണക്കത്ത് തന്റെ വരവും കാത്ത് ആ കടയിലെ അലമാരിയിൽ ശ്വാസം മുട്ടി
ഇരിക്കുന്നുണ്ടാവും.
<br />
<br />ഉദിക്കാൻ തന്റെ വയസ്സൻ ടൈം പീസിൽ സമയം നോക്കുന്ന സൂര്യനെ പഴിച്ച് അവൻ
തിരിഞ്ഞുകിടന്നു. കാശിത്തിരി കൂടിയാലെന്താ, തന്റെ സ്വപ്നങ്ങൾക്ക്
അച്ചടിയന്ത്രങ്ങൾ ജന്മം നല്കിയതാണാ ക്ഷണക്കത്ത്...
<br />
<br />ഒരു കുടുംബജീവിതമെന്ന തന്റെ ചിരകാലാഭിലാഷ സാക്ഷാത്കാരം ലോകത്തെ
അറിയിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ആ ക്ഷണക്കത്ത് കയ്യിൽ കിട്ടിയാൽ ആദ്യം
ഒരെണ്ണം അമ്പലത്തിൽ കൊണ്ടുപോയി ശ്രീവിനായകന് സമർപ്പിക്കണം. ഇനി
വിഘ്നങ്ങളൊന്നും ഉണ്ടാവരുത്.
<br />
<br />അങ്ങനെ ചിന്തകളും ടൈമ്പീസ് സൂചിയും ഒരുമിച്ച് നീങ്ങി സമയം 6 മണിയായി.
ഇനിയും പഴി കേൾക്കാൻ വയ്യാത്തതിനാൽ ഒട്ടും വൈകാതെ സൂര്യനുദിച്ചു...
ഉദിച്ചാൽ കൂവണമെന്ന പാരമ്പര്യം മറക്കാത്ത കോഴിയും ഒന്നുച്ചത്തിൽ കൂവി.
<br />
<br />തന്റെ കല്യാണക്കാര്യത്തിൽ സൂര്യനും കോഴിക്കുമുള്ള ഉത്സാഹം അതേയളവിൽ
7.30ക്കുള്ള ബസ്സിനും ഉണ്ടാവും എന്ന ധാരണയിൽ 7 മണിക്കു തന്നെ അയാൾ ബസ്
സ്റ്റോപ്പിലെത്തി.
<br />
<br />എങ്ങോട്ടാ രാമാ രാവിലെ തന്നെ?
<br />
<br />ഇന്നു ഏതു ജില്ലേലാ പെണ്ണുകാണൽ?
<br />
<br />പാപ്പി ബസ് സ്റ്റോപ്പിലെ തൂണിൽ ചാരി നിന്ന് ബീഡി പുകയ്ക്കൊപ്പം പുച്ഛം കലർത്തി ഒരു ചോദ്യവും ഊതി വിട്ടു.
<br />
<br />നിന്നെ പോലെ കണ്ടതിനെയെല്ലാം കെട്ടി അവസാനം കിടത്തം
കടത്തിണ്ണയിലാക്കിയത് പോലെയല്ല. അല്പം വൈകിയാണെങ്കിലും എല്ലാവരേയും
ക്ഷണിച്ച് അന്തസ്സായി ഒരു കല്യാണം നടത്തി കാണിച്ചു തരാമെടാ... എന്നു
പറയണമെന്ന് വിചാരിച്ചെങ്കിലും ഒരു നല്ല കാര്യത്തിന് ഇറങ്ങിയതിനാൽ ഒരു
പല്ലു കടിയിലും ഒരു പുരികം ചുളിക്കലിലും അവസാനിപ്പിച്ചു.
<br />
<br />കൃത്ത്യ സമയത്തു തന്നെ എത്തിയ ബസ്സിൽ കയറി ടൗണിൽ ഇറങ്ങി. കടയിലെ
ഇടുങ്ങിയ അലമാരിയിലെ ശ്വാസം മുട്ടലിൽ നിന്നും ആ 50 ക്ഷണക്കത്തുകൾക്കും
ശാപമോക്ഷം കിട്ടി.
<br />
<br />അയാൾ തന്റെ പ്രിയതമയേക്കാൾ മനോഹരമായി തോന്നിയ ആ ക്ഷണക്കത്തിലേക്ക് അല്പനേരം നോക്കി നിന്നു.
<br />
<br />“മംഗലം മൂട്ടിൽ ടി ജയരാമൻ വിവാഹിതനാവുകയാണ്”
<br />
<br />ഇതു കാണുന്നവർക്കെല്ലാം എടുത്ത് കൊടുക്കുവാനുള്ളതല്ല. അത്ര അടുപ്പം
ഉള്ളവർക്ക് മാത്രം കൊടുത്താൽ മതി.ബാക്കിയുള്ളവരെയൊക്കെ വാക്കാൽ ക്ഷണിച്ചാൽ
മതി. അതുകൊണ്ടു തന്നെയാണ് താൻ 50 എണ്ണത്തിൽ ഒതുക്കിയതും.
<br />
<br />ശ്രീവിനായകനു സമർപ്പിക്കാനുള്ള ഒരെണ്ണം മാറ്റിവെച്ച് ബാക്കിയെല്ലാം ഭദ്രമായി ബാഗിൽ വെച്ചു അമ്പലം ലക്ഷ്യമാക്കി നടന്നു.
<br />
<br />ക്ഷണക്കത്ത് ഒരു തളികയിൽ വെച്ച് ശാന്തിക്കാരനു കൈമാറി. തിരുമേനീ...
ഒരുപാട് കാത്തിരുന്നു ഒത്തുവന്ന വിവാഹമാണ്. അതിന്റെ ആദ്യത്തെ ക്ഷണക്കത്ത്
ഭഗവാന് സമർപ്പിച്ച് ഒന്നു പൂജിച്ചു തരണം...
<br />
<br />ആദ്യ രാത്രിയെ അനുസ്മരിപ്പിക്കും വിധം പൂവുകൾക്കിടയിൽ കിടക്കുന്ന
ക്ഷണക്കത്തോടു കൂടി ആ തളിക തിരികെയെത്തി. തളികയിലെ പൂവുകൾ വകഞ്ഞുമാറ്റി ആ
ക്ഷണക്കത്തെടുത്ത് അതിലെ വെള്ളത്തുള്ളികൾ തുടച്ചു കളഞ്ഞ് അയാൾ ഒന്നുകൂടി
അത് വായിച്ചു നോക്കി.
<br />
<br />“മംഗലം മൂട്ടിൽ ടി ജയരാമൻ വിവാഹിതനാവുകയാണ്. വധു പുതിയകുടി ലതിക എസ്.”
<br />
<br />ഒന്നു തൊട്ടുതൊഴുത് ആ ക്ഷണക്കത്ത് ബാഗിൽ വെച്ചു.
<br />
<br />ഭഗവാനെ ക്ഷണിച്ചു... ഇനി അടുത്തത് രമേശനെ തന്നെ ക്ഷണിക്കാം. തന്റെ
വിവാഹം കഴിയാത്തതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്ന ആളാണ് രമേശൻ. എവിടെ വെച്ച്
കണ്ടാലും അന്വേഷിക്കാറുണ്ട്. രമേശന് ഒരു കുട്ടിയുണ്ടായിട്ട് 6-7
മാസമായെങ്കിലും ഒന്നു പോയി കണ്ടിട്ടുമില്ല.
<br />
<br />അവിടെ കണ്ട ഓട്ടോയിൽ കയറി രമേശന്റെ വീട്ടിലെത്തി. വാതിൽ തുറന്ന രമേശന്റെ ഭാര്യയുടെ ചെറുപുഞ്ചിരിക്കൊപ്പം വീട്ടിനകത്തേക്കു കയറി.
<br />
<br />ആ... രാമാ... എത്ര നാളായി കണ്ടിട്ട്. എന്തൊക്കെയുണ്ട് വിശേഷം? കല്യാണക്കാര്യം ഒക്കെ ശരിയായോ? അതാണോ ഈ വരവിന്റെ ഉദ്ദേശം?
<br />
<br />സുഹൃത്തിന് തന്റെ കല്യാണ ക്ഷണക്കത്ത് കാണിക്കാൻ ബാഗിൽ നിന്ന് എടുക്കുന്ന തിരക്കിൽ ആ ചോദ്യങ്ങളൊന്നും അയാൾ ശ്രദ്ധിചില്ല.
<br />
<br />അപ്പൊ രമേശാ... എന്റെ കല്യാണം നിശ്ചയിച്ചു. ഈ ചിങ്ങത്തിലാണ് കല്യാണം.
എല്ലാം ഇതിൽ വിശദമായി എഴുതിയിട്ടുണ്ട്, എന്നും പറഞ്ഞ് ഒരു ക്ഷണക്കത്ത്
രമേശന് കൈമാറി. രമേശൻ അലസമായി അതു വാങ്ങി ഒന്നു തിരിച്ചും മറിച്ചും
നോക്കി.
<br />
<br />ക്ഷണക്കത്തിന്റെ ഭംഗികണ്ട് രമേശന്റെ കണ്ണുകളിൽ ഉരുണ്ടുകൂടുന്ന അത്ഭ്തം
പരതുകയായിരുന്നു അപ്പോൾ അയാൾ.എന്നാൽ പ്രത്ത്യേകിച്ചൊരു ഭാവപകർച്ചയും
കാണാത്തതിനാൽ അയാൾ രമേസനേയും ഭാര്യയേയും മാറി മാറി നോക്കി പറഞ്ഞു.
<br />
<br />എന്റെ ഒരുപാട് നാളത്തെ സ്വപ്നമാണ് ഈ ക്ഷണക്കത്ത്. ഇങ്ങനെയൊരെണ്ണം
നിങ്ങൾക്കൊക്കെ തരാൻ പറ്റും എന്ന് ഞാൻ വിചാരിച്ചതല്ല. എന്നാൽ ഇപ്പോൾ എല്ലാം
ഒത്തു വന്ന് എനിക്കും ആ ഭാഗ്യം ഉണ്ടായിരിക്കുകയാണ്.
<br />
<br />എല്ലാം കേട്ട് ഒന്നു മൂളി രമേശൻ ക്ഷണക്കത്ത് തന്റെ ഭാര്യക്ക് കൈമാറി.
<br />
<br />അയാൾ കടന്നു വന്നപ്പോൾ രമേശന്റെ ഭാര്യയുടെ മുഖത്തു കണ്ട ആ പുഞ്ചിരി
വിസ്തീർണം ഒന്നുകൂടി കൂട്ടി ആ മുഖത്ത് വീണ്ടും തെളിഞ്ഞു. അത് വാങ്ങി അവർ
അതിലേക്ക് ഒന്നു നോക്കി, പിന്നെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയിൽ അതു
വെച്ചു. പുഞ്ചിരിച്ചു കൊണ്ടൊരാൾ തന്റെ ക്ഷണക്കത്ത് നോക്കുകയും അതു
ഭദ്രമായി സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യുന്നത് കണ്ട നിർവൃതിയിൽ അയാൾ ഒരു
നിമിഷം നിന്നു.
<br />
<br />അപ്പൊ രമേശാ... ഞാൻ ഇറങ്ങട്ടെ. ഇനിയും ഒരുപാട് പേരെ ക്ഷണിക്കാനുണ്ട്.
നിങ്ങൾ എല്ലാവരും നേരത്തേ വരണം എന്ന് യാത്രയും പറഞ്ഞ് അയാൾ അവിടെ നിന്ന്
ഇറങ്ങി നടന്നു.
<br />
<br />പത്ത് മിനിറ്റ് നടന്ന് ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് അയാൾ അക്കാര്യം
ഓർത്തത്. ഇവിടെ വരെ വന്ന് തന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു, എന്നാൽ രമേശന്റെ
കുട്ടിയെ കാണാൻ മറന്നിരിക്കുന്നു. മോശമായിപ്പോയി. ഉടൻ അടുത്തുള്ള കടയിൽ
കയറി ഒരു കളിപ്പാട്ടവും വാങ്ങി തിരിച്ചു നടന്നു.
<br />
<br />ഇത്തവണ പുഞ്ചിരിയുടെ അകമ്പടിയോടു കൂടി വാതിൽ തുറന്നത് രമേശനായിരുന്നു.
<br />
<br />എന്താ രാമാ...? എന്തെങ്കിലും വെച്ചു മറന്നോ?
<br />
<br />ക്ഷമിക്കണം രമേശാ... ഇവിടെ വന്ന് ഇത്രയും നേരം ഇരുന്നിട്ടും ഞാൻ നിന്റെ കുട്ടിയെ ഒന്നു കാണാനോ അവനെ പറ്റി ചോദിക്കാനോ മറന്നു.
<br />
<br />എന്നാൽ കയറി വാ രാമാ... നീ വന്നപ്പോൾ അവൻ നല്ല ഉറക്കമായിരുന്നു. രണ്ട്
ദിവസമായി അവന്റെ വയറിനു നല്ല സുഖമില്ല. ഇപ്പോൾ ഉണർന്ന് കാര്യവും സാധിച്ച്
കിടന്നു കളിക്കുകയാണ് ആശാൻ. ഞങ്ങളത് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു...
നീ കയറി വാ...
<br />
<br />ചെരുപ്പ് ഊരിയിട്ട് അകത്തേക്ക് കയറാൻ തിരിഞ്ഞപ്പോഴാണ് അയാൾ അതു
ശ്രദ്ധിച്ചത്. തന്റെ ക്ഷണക്കത്ത് രണ്ടു കഷ്ണങ്ങളായി ആ മുറ്റത്തു
കിടക്കുന്നു.
<br />
<br />കലങ്ങിയ കണ്ണുകളോടെ മഞ്ഞക്കറ പുരണ്ടു പകുതി മാഞ്ഞ അക്ഷരങ്ങൾ അയാൾ വായിച്ചു...
<br />
<br />“മ<span style="color: #ffe599;"> ംഗ</span>ലം മൂ<span style="color: #fff2cc;"><span style="color: #ffe599;">ട്ടിൽ</span> </span>ടി <span style="color: #ffe599;">ജ</span>യരാമൻ വിവാഹിതനാവുകയാണ്..." <br />
</div>
പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com3tag:blogger.com,1999:blog-29559381.post-89548323579634992002009-04-25T04:05:00.000-07:002009-04-25T04:06:09.327-07:00മറവി<p><span id="ctl00_mainContent_lblContent" style="z-index: 100; left: 0px; top: 0px; text-align: left;"><span style="font-size:100%;"><div>പ്രാണനാഥാ മറന്നുവോ നീ</div><div>പാരിജാതം പൂക്കും യാമം</div><div>കണ്ടതന്നു നാം ആദ്യമായി</div><div>ഗൌരീ വല്ലഭ തിരുനടയില് ?</div><blockquote><div>ഓര്ക്കുവതില്ലനുരാഗിണീ നാം</div><div>കണ്ടതേതു നാളിലെന്നാല്</div><div>കൊണ്ടതെന്നിട നെഞ്ചകത്തില്</div><div>പൂവമ്പൊന്നു നിന് കണ്മുനയാല്...</div></blockquote><div>മറന്നതെങ്ങിനെ എന് പ്രിയാ നീ</div><div>നാളിതിന്നെന് ജന്മ നാള്</div><div>തരുവതെന്താണെനിക്കിന്നു നീ</div><div>പവിഴമാലയോ പാലയ്ക്കയോ ?</div><blockquote><div>പ്രണസഖി, നിന്ചിരിമൊട്ടുകള്</div><div>മരതകമണിയായ് എന്നുള്ളില് കിലുങ്ങുമ്പോള്</div><div>പവിഴമെന്തിന് പാലയ്ക്കയെന്തിന്</div><div>പ്രാണനെന്നുടെ നിനക്കുള്ളതല്ലേ...</div></blockquote><div>മറന്നുവെന്നോ മമ കാമുകാ നീ,</div><div>മയ്യഴിപ്പുഴ തീരത്തന്ന്</div><div>ഇഷ്ടമാണെന്നാദ്യമായ് നീ</div><div>ചൊന്നതന്നെന് മിഴികളെ നോക്കി ?</div><blockquote><div>മറന്നുവേതിടത്തു വെച്ചതെന്നും</div><div>പറഞ്ഞതന്നേതു മധുവാക്യമെന്നും</div><div>ഒരുക്കിയന്നൊരിടമതെന്നാല്</div><div>നിനക്കു മാത്രം പാര്ക്കുവാനുള്ളില്...</div></blockquote><div>പറഞ്ഞു നേരം പൊയ്പോയല്ലോ</div><div>മറന്നു ഞാനിന്നു വന്ന കാര്യം</div><div>മറക്കരുതടുത്ത മേടം പത്തിന്</div><div>വരിക്കയാണെന്നെ മറ്റൊരു കോമളന്</div><div>വരിക വേണം തോഴാ നീയും</div><div>മറക്കാം നമുക്കിനി പഴയതെല്ലാം...</div><blockquote><div>മറവിയനുഗ്രഹം നിനക്കു നാരീ</div><div>വരുവതതുക്ഷണം വേണ്ടപ്പോഴെല്ലാം...</div><div>പാരിജാതവുമപ്രേമകാവ്യങ്ങളും</div><div>മറക്കുവാനായേക്കുമെനിക്കുമെല്ലാം...</div><div>മനസ്സേ ഇവിടെ ജീവിതം ഇത്ര വ്യര്ത്ഥം</div><div>മറക്കുവതരുതു നീ മരിക്കുവോളം...</div></blockquote></span></span></p>പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com1tag:blogger.com,1999:blog-29559381.post-2051395301770206532007-02-25T17:54:00.000-08:002007-02-25T19:25:28.311-08:00കാരിക്കുഴി കോരന് എം.എല്.എസ്വര്ഗ്ഗവും നരകവും എല്ലാം ഈ ഭൂമിയില് തന്നെ ആണെന്ന തത്ത്വത്തെ എതിര്ക്കുന്നവര്ക്ക് മുന്പില് തന്റെ ജീവിതം തന്നെ മാതൃകയായി കാണിച്ചു ന്യായീകരിക്കാന് തന്റേടമുള്ളവന് ആയിരുന്നു വല്ലോന്കുടിയില് ചാത്തന് മകന് വി.സി.കോരന്<br /><br />നാലഞ്ച് പതിറ്റാണ്ട് മുന്പ് അപ്പന് ചെത്തിയിരുന്ന കാരിക്കുഴിയിലെ ഒട്ടുമിക്ക തെങ്ങുകളും ഇന്നു കോരന്റെ സ്വന്തമാണ്. അന്ന് ചാത്തന് നിത്യേന കുടം കമഴ്ത്തിയിരുന്ന തരുണീ തെങ്ങ് മണികള് മുതല് അന്ന് പാല് പല്ല് മുളയ്ക്കാത്ത തെങ്ങ് ക്ടാങ്ങള് വരെ ഇന്നു കോരനു വേണ്ടി കള്ളു ചുരത്തുന്നു.<br /><br />ചെത്തുകാരന് ചാത്തന്റെ മകന് വി.സി.കോരനില് നിന്നും ഷാപ്പുടമ കോരന് മുതലാളി ആയതും പിന്നീട് കാരിക്കുഴിയുടെ സ്വന്തം എം.എല്.എ കാരിക്കുഴി കോരന് ആയതും എല്ലാം കെ.എസ്.ആര്.ടി.സി ബസ്സ്, സ്റ്റോപ്പില് നിര്ത്തുന്നതു പോലെ തികച്ചും യാദൃശ്ചികം മാത്രം.<br /><br />മറ്റു കുട്ടികളെ പോലെ പള്ളികൂടവും പഠനവും ആയി നടന്ന് പാഴാക്കാനുള്ളതല്ല തന്റെ ജീവിതമെന്നും ദാഹിക്കുന്ന കാരിക്കുഴിയിലെ ജനങ്ങള്ക്ക് ഒരിറ്റ് കള്ള് കൊടുക്കാനായാല് അതാണ് പുണ്യമെന്നും തന്റെ എട്ടാമത്തെ വയസ്സില് തന്നെ തിരിച്ചറിഞ്ഞ്, കോരന് സ്വന്തം പിതാവിനെ ഗുരുവായും കാരിക്കുഴിയിലെ തെങ്ങിന് തോപ്പുകളെ തന്റെ വിദ്യാലയമായും സ്വയം തിരഞ്ഞെടുക്കുകയായിരുന്നു.<br /><br />അങ്ങനെ പകല് സമയങ്ങളില് ഗുരുവിന്റെയൊപ്പം വിദ്യാലയങ്ങളില് ചെത്തി നടന്ന്, ജീവിതത്തില് താന് പ്രതീക്ഷിക്കാത്ത പല ഉയരങ്ങളിലും എത്തിയ കോരന്, പതുക്കെ പതുക്കെ സ്പെഷ്യല് ക്ലാസ്സ് എന്ന പേരില് രാത്രി കാലങ്ങളിലും ആ വിദ്യാലയത്തില് കയറി തുടങ്ങിയപ്പോള് നാട്ടുകാര് ഇടപെട്ട് അവന്റെ അവിടുത്തെ പഠിപ്പും നിര്ത്തിച്ചു.<br /><br />എന്നാല് ആ കാലയളവില് ബാല്യത്തില് നിന്നും യൗവ്വനാവസ്ഥയിലേക്ക് കാലെടുത്ത് വെച്ചിരുന്ന കോരന്, നാട്ടുകാരോടുള്ള തന്റെ കടമയും തെങ്ങിനോടും കള്ളിനോടുമുള്ള തന്റെ വൈകാരിക ബന്ധവും കണക്കിലെടുത്ത് ദേവസ്യ മുതലാളിയുടെ കള്ളുഷാപ്പില് ജോലിക്കു പോവാന് തയ്യാറായി.<br /><br />ഷാപ്പിലെ സായാഹ്ന ചര്ച്ചകള്ക്കിടയില് തെറിച്ചു വീഴുന്ന ചില വാക്കുകളും ചിന്തകളും പെറുക്കി കൂട്ടി കോരന് തന്റെ അറിവിന്റെ ഭാണ്ഡം നിറച്ചു തുടങ്ങിയത് ആ കാലത്താണ്. അങ്ങനെയാണ് കോരന്റെ മനസ്സില് തൊഴിലാളികളുടെ അവകാശബോധം ജനിക്കുന്നതും, തലക്കുമീതെ ചെങ്കൊടി പാറുന്നതും.<br /><br />തന്റെ ജോലിക്കിടയിലും ജാഥകളിലും അവകാശസമരങ്ങളിലും പങ്കെടുത്ത് കോരന് ഒരു സജീവ പാര്ട്ടി പ്രവര്ത്തകനായി. അങ്ങനെ കട്ടന്ചായയും ബീഡിയു കോരന്റെ ജീവിതത്തിന്റേയും ഒരു ഭാഗമായി.<br /><br />തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കാന് മുതലാളിയ്ക്കവകാശമുണ്ടെങ്കില്, മുതലാളിയുടെ അദ്ധ്വാനതിന്റെ ഫലം അനുഭവിക്കാന് തൊഴിലാളിയ്ക്കും അവകാശമുണ്ടെന്ന ചിന്താഗതി കോരന്റെ മനസ്സില് ഉള്ത്തിരിഞ്ഞു വരുകയും കോരന് ആ ആശയം ഉടനെ തന്നെ ദേവസ്യ മുതലാളിയുടെ മകള് അന്നമ്മയോട് പറയുകയും ചെയ്തു.<br /><br />എട്ടാം ക്ലാസ്സില് ഓരോ വിഷയത്തിനും ഓരോ കൊല്ലം എടുത്തു പഠിച്ചിട്ടും മതിയാവാതെ വന്നപ്പോള് ഇനി നീ ഒരു ചേയ്ഞ്ചിനു വേണ്ടി തുന്നല് പഠിച്ചോ എന്ന അച്ഛന്റെ ക്രൂരമായ വാക്കുകളില് മനം നൊന്ത് കഴിഞ്ഞിരുന്ന അന്നമ്മക്കു ഈ ആശയം കേട്ടപാടേ സ്വീകാര്യമാവുകയും ചെയ്തതോടെ അവര് ഒന്നിച്ചു ജീവിക്കാന് തീരുമാനിച്ചു.<br /><br />ചെറിയ വലിയ ഭൂകമ്പങ്ങള്ക്കും അന്നമ്മയുടെ വ്യാജ ആത്മഹത്യ ഭീഷണിക്കും ഒടുവില്, ദേവസ്യ ഉറക്കത്തില് കൂര്ക്കം വലിക്കിടയില് ഉണ്ടായ ഒരു മൂളല് സമ്മതമായി എടുത്ത് അന്നമ്മയും കോരനും വിവാഹിതരായി.<br /><br />സ്വന്തം സ്ഥാപനത്തില് ജോലിക്കാരനായിരിക്കുന്നതിനേക്കാള് ഭേദം വല്ല രാഷ്ട്രീയത്തിലും ഇറങ്ങുന്നതാണെന്ന ആരുടേയോ ഉപദേശപ്രകാരം കോരന് തന്റെ രാഷ്ട്രീയ പ്രവര്ത്തനം സജീവമാക്കി.<br /><br />ജീവിത സാഹചര്യങ്ങള് മാറി മറിയുമ്പോഴും കോരന്റെ ജീവിതത്തില് മാറാത്ത ചിലതുണ്ടായിരുന്നു.<br /><br />പുലരിയില് കിളികലുടെ സംഗീതത്തിനു കാതോര്ത്ത് തെങ്ങുകളോടും കൌങ്ങുകളോടും കുശലം പറഞ്ഞ്, അയലത്തെ തൊടിയിലെ പച്ചപ്പട്ടു വിരിച്ച കറുകപ്പുല്ലുകള്ക്കിടയില് ഇരുന്നുള്ള പ്രഭാത കര്മ്മ നിര്വഹണവും... തൊട്ട് അയലത്തൂടെ ഒഴുകുന്ന തോട്ടില് ഒരു കുളിയും... കുമ്പിളില് കഞ്ഞിയും...<br /><br />അതു പിന്നെ ഓണം വന്നാലും ശരി, ഉണ്ണി പിറന്നാലും ശരി, പാര്ട്ടി സ്റ്റേറ്റ് കമ്മറ്റി വേണ്ടന്ന് പറഞ്ഞാലും ശരി... ഇതിന് മാറ്റമൊന്നുമില്ല.<br /><br />അങ്ങനെ ഇരിക്കുമ്പോഴാണ് ദേവസ്യ മുതലാളിക്ക് കര്ത്താവിന്റെ അവിടുന്ന് വിളി വന്ന് അവിടേക്ക് പോവുന്നതും, ദേവസ്യയുടെ സകല സ്താവകജംഗമവസ്ഥുകളുടെ എക അവകാശിയായ അന്നമ്മയുടെ എക ഭര്ത്താവ് എന്ന നിലക്ക് ഷാപ്പു നടത്തിപ്പാവകാശം കോരന് കിട്ടുന്നതും. അങ്ങനെ സഖാവ് കോരന് തദ്ദേശ കുടിയന്മാരുടെ കോരന് മുതലാളിയായി.<br /><br />തെങ്ങുകളില് കുടം കമഴ്ത്തി മദ്യസേവയും, പ്രശ്നഘട്ടങ്ങളില് പരിഹാരവുമായി കമഴ്ന്നടിച്ച് വീണ് ജനസേവനവും നടത്തി കോരന് കാരിക്കുഴിയിലെ ആണ് ഹൃദയങ്ങളേയും പെണ് ഹൃദയങ്ങളേയും ഒരുപോലെ കീഴ്പ്പെടുത്തി.ഒപ്പം കാരിക്കുഴി ഒരു സമ്പൂര്ണ മദ്യ മണ്ഡലമായി മാറുകയും ചെയ്തു.<br /><br />അങ്ങനെയിരിക്കെയാണ് നിയമസഭ തിരഞ്ഞെടുപ്പ് വരുന്നത്. 20 കൊല്ലമായി അടുപ്പിച്ച് എം.എല്.എ കസേരയില് താന് ഇരിക്കയാല് അതിനു തനിക്ക് കുടിയിരിപ്പവകാശം വേണം എന്നു പറയുന്ന കുഞ്ഞിക്കണ്ടന് മാഷിനെതിരായി ഒരു ശക്തനായ എതിരാളിയെ നിര്ത്താന് പാര്ട്ടി തീരുമാനിച്ചു.<br /><br />നിയമ ഗ്രന്ഥങ്ങളില് ശത്രു എന്നടയാളപ്പെടുത്തിയിരിക്കുന്ന 'മുതലാളി' എന്ന വാല്, പേരില് നിന്ന് എടുത്തു മാറ്റുകയാണെങ്കില് കോരനെ സ്ഥാനാര്ത്ഥി ആക്കാം എന്ന പാര്ട്ടി തീരുമാനത്തൊട് യോജിച്ച്, കാരിക്കുഴി കോരന് എന്ന പേര് കോരന് സ്വയം തിരഞ്ഞെടുത്തു.<br /><br />അങ്ങനെ തിരഞ്ഞെടുപ്പിന്റെ അന്ന് വലതു കയ്യില് കള്ളുകുപ്പി ആകയാല് എല്ലാവരും ഇടതു കയ്യ് പൊക്കുകയും അങ്ങനെ കോരന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.<br /><br />കുടിച്ച കള്ളിനോട് മലയാള മക്കള് കാണിച്ച നന്ദി കോരന് മുതലാളിയെ കാരിക്കുഴി കോരന് എം.എല്.എ ആക്കി.<br /><br />എം.എല്.എ ആയിക്കഴിഞ്ഞാല് പിന്നെ സ്വന്തം നിയോജക മണ്ഡലത്തില് കാല് കുത്തരുതെന്ന നിയമത്തോട് യോജിക്കാന് കോരനു കഴിഞ്ഞിരുന്നില്ല. എവിടെയെല്ലാം പോവേണ്ടി വന്നാലും രാത്രി കാരിക്കുഴിയില് തിരിച്ചെത്തി തന്റെ ഓരോ പ്രഭാതവും അവിടെ നിന്നു തുടങ്ങണമെന്ന് കോരനു നിര്ബന്ധമായിരുന്നു.<br /><br />അങ്ങനെ ഇരിക്കെ ഒരു ദിവസം തലസ്ഥാനത്ത് നിന്നു രാത്രി ഏറെ വൈകിയതിനാല് തിരിച്ചു വരാന് പറ്റാതെ വരുകയും അവിടെ എം.എല്.എ ക്വാര്ട്ടേര്സില് കൂടണ്ടതായും വന്നു.<br /><br />കാരിക്കുഴിയില് തിരിച്ചെത്താന് കഴിയാതെ വന്നതു കൊണ്ടുള്ള വിഷമത്തില് ഊണ് പോലും ഉപേക്ഷിച്ച് കട്ടിലിലേക്ക് ചാഞ്ഞ കോരനെ കണ്ടിട്ട്, സ്വന്തം നിയോജക മണ്ഡലത്തിനോടുള്ള കോരന്റെ സ്നേഹം കണ്ടിട്ട്, കോരന്റെ സന്തത സഹചാരികളായ അണികള്ക്കു തങ്ങളുടെ അനിഷേധ്യ നേതാവിനെ കുറിച്ചോര്ത്ത് അഭിമാനം തോന്നി.<br /><br />പുലര്ച്ചെ 5 മണിക്ക് കോരന്റെ മുറിയില് വെളിച്ചം കണ്ട് അവിടെ ചെന്നു നോക്കിയ അണികള് കാണുന്നത്, ഇന്റര്വ്യൂ ക്യാബിനു പുറത്ത് കാത്തു നില്കുന്ന ഒരു ഉദ്യോഗാര്ത്ഥിയെ പോലെ ഇപ്പൊ വിളി വരും എന്ന പ്രതീക്ഷയോടു കൂടി ബാത്ത്റൂമിന്റെ വാതില്ക്കല് നോക്കി നില്ക്കുകയും പിന്നെ അശ്വസ്ത്തചിത്തനായി തെക്കും വടക്കും നടക്കുകയും ചെയ്യുന്ന കോരനെയാണ്.<br /><br />അറബികടല് ഇളക്കി വരുന്നു എന്ന് കേട്ടാല് കൂടി അതു നമുക്ക് ഒരു ചാല് കീറി ബേ ഓഫ് ബംഗാളിലേക്ക് തിരിച്ചു വിടാം എന്ന നിസ്സാര പരിഹാര മാര്ഗങ്ങല് നിര്ദ്ദേശിക്കുന്ന തങ്ങളുടെ നേതാവിങ്ങനെ ടെന്ഷന് അടിക്കുന്നതു കണ്ട് അത്ഭുതപെട്ട അണികല് കാര്യം എന്തെന്ന് അന്വേഷിച്ചു.<br /><br />ആദ്യം ഒന്നുമില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് നിര്ബന്ധത്തിനു വഴങ്ങി കോരന് തന്റെ അണികളോട് തന്റെ ധര്മ്മ സങ്കടം ഉണര്ത്തിച്ചു.<br /><br />അതു കേട്ട അണികള് തങ്ങളുടെ തങ്ങളുടെ ശീലങ്ങളും അനുഭവങ്ങളും വെച്ച് നിര്ദ്ദേശിച്ച, ചൂടു ചായ, ബീഡി എന്നു വേണ്ട ദേശാഭിമാനി പേപ്പര് വരെ പരീക്ഷിച്ചിട്ടും കോരന്റെ 'ഒഴിയാത്ത' പ്രശ്നങ്ങള്ക്ക് ഒരു പരിഹാരമായില്ല.<br /><br />ഇനിയെന്ത് എന്ന് ചിന്താധീനരായി ഇരിക്കുന്ന അണികളോട് കോരന് തന്നെ ഒരു പരിഹാരം നിര്ദ്ദേശിച്ചു.<br /><br />ഒരു കെട്ട് കറുകപ്പുല്ല്...<br /><br />അതിന്റെ സ്പര്ശനത്തിനെ ഇനി തന്നെ ഈ ധര്മ്മ സങ്കടത്തില് നിന്ന് കരകയറ്റാന് കഴിയു.<br /><br />ചൊട്ടയിലെ ശീലം ചുടലവരെ എന്ന ചൊല്ലിനെ അന്വര്ത്ഥമാക്കി കൊണ്ടുള്ള ആ വാക്കുകള് അണികളെ ചിന്താകുലരാക്കി.ഈ പര പരാ വെളുക്കുന്ന നേരത്ത് തിരുവനന്തപുരം പോലുള്ള ഒരു പട്ടണതില് ഇനി കറുകപുല്ല് എവിടെ ചെന്ന് അന്വേഷിക്കും?<br /><br />പെട്ടെന്നന്വേഷിക്കാന് പറ്റിയ വഴിയിലൂടെ ഒക്കെ അന്വേഷിച്ചിട്ടും പുല്ലു വര്ഗത്തില് പെട്ട ഒന്നും കിട്ടാതെ വന്നപ്പൊഴാണ് അവിടെ ഒരു അരികിലായി ചാരി വെച്ചിരിക്കുന്ന പരിഹാര മാര്ഗ്ഗം അവരുടെ ശ്രദ്ധയില് പെട്ടത്.<br /><br />ഒരു കുറ്റി ചൂല്...<br /><br />തല്ക്കാലം ആ കറുകപുല്ലുകള് ചെയ്യേണ്ട ജോലി ഈ കുറ്റിച്ചൂലിനെ കൊണ്ട് ചെയ്യിച്ച് കോരന്റെ ബുദ്ധി'മുട്ട്' ഒഴിവാക്കി.<br /><br />തന്റെ ഓരോ പുലരിയും തുടങ്ങുന്നത് കാരിക്കുഴിയിലെ തന്റെ വീടില് നിന്നാവണമെന്ന കോരന്റെ നിര്ബന്ധം, തന്നെ വളര്ത്തി വലുതാക്കി എം.എല്.എ വരെ ആക്കിയ കാരികുഴിയോടുള്ള സ്നേഹം കാരണമാണെന്ന് തെറ്റി ധരിച്ചിരുന്ന അണികള്, പിന്നീടുള്ള ഓരോ യാത്രയിലും ഒരു കെട്ട് കറുകപുല്ല് കയ്യില് കരുതാന് തുടങ്ങി.പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com12tag:blogger.com,1999:blog-29559381.post-1155630500393257792006-08-15T01:18:00.000-07:002006-08-15T01:28:20.406-07:00ചങ്ങലമാടന്'ആ കുട്ടാ, നിനക്ക് കിടക്കാറായിച്ചാല് പോയി കിടന്നോ... പത്തായപ്പെരേലാണ് നിനക്ക് കെടക്ക വിരിച്ചേക്കണേ'.<br /><br />ഫ്ലാറ്റുകളുടെ നാല് ചുമരുകള്ക്കുള്ളില് നിന്ന് പതിനാറുകെട്ടിലെ വിശാലതയും, വീക്ക് എന്റില് സ്വിമ്മിംഗ് പൂളില് മലര്ന്നു കിടക്കുമ്പോള് മനസ്സില് തെളിയുന്ന നാലു ചുറ്റും കല്പ്പടവുകളുള്ള കുളവും കുറച്ചു നാളത്തേക്ക് സ്വന്തമാക്കാന് ഓപ്പോളുടെ അടുത്തേക്ക് എത്തിയതാണ് ഞാന്.<br /><br />ഒത്തൊരു ഗര്വ്വോടെ മൂന്നു വശങ്ങളില് തലയുയര്ത്തി നില്ക്കുന്ന സഹ്യനും, മുറ്റത്തേക്കാനയിക്കാന് പച്ചപരവതാനി വിരിച്ച പുല്പ്പാടങ്ങള്ക്കിടയിലൂടുള്ള വഴിയും, എന്റെ ആധുനിക സാഹിത്യ മനസ്സില് എണ്ട്രന്സില് പച്ച കാര്പ്പറ്റ് വിരിച്ചിട്ടിരിക്കുന്ന സ്റ്റേഡിയത്തെ ഓര്മ്മപ്പെടുത്തി.<br /><br />തെങ്ങും കവുങ്ങും മാവും പ്ലാവും തേക്കും പിന്നെ സുഭദ്രാ മേനോന്റെ ട്രീസ് ഓഫ് ഇന്ത്യയില് പോലും പേരു കാണാത്ത കുറേ മരങ്ങളും ഉള്ള ഒരു തൊടിയില് രാജകീയ പ്രൌഢിയോടെ തലയുയര്ത്തി നില്ക്കുന്ന ഒരു പതിനാറു കെട്ട്.<br /><br />ഇടുങ്ങിയ ഇടനാഴികളിലും ഇരുണ്ട അകത്തളങ്ങളിലും സ്മശാന മൂകത... ടിവിയില് അടൂരിന്റെ സിനിമക്കിടയില് വരുന്ന കൊക്കകോളയുടെ പരസ്യം പോലെ ഇടക്കിടക്ക് നരിച്ചീരുകളുടെ കളകളാരവവും മരപ്പട്ടികളുടെ ധുംധുമിനാദവും കേള്ക്കാം.<br /><br />സ്വിച്ചിട്ടാല് വെളിച്ചം വിതറുന്ന ബള്ബെന്ന തന്ത്രവും വട്ടത്തില് കറങ്ങി കാറ്റ് ഉല്പ്പാദിപ്പിക്കുന്ന ഫാന് എന്ന യന്ത്രവും എല്ലാം നാട്ടുകാര് കണ്ടു തുടങ്ങിയതിന്റെ ഒന്നാം വാര്ഷികം ആവുന്നതേയുള്ളു.<br /><br />പേടിയുടെ മൂര്ദ്ധന്യാവസ്ഥയില് ഒരു സാധാരണ മനുഷ്യന്റെ ഉള്ളില് നിന്നു പുറത്തു വരുന്ന 'അയ്യോ' എന്ന ഹയ്യ് ഫ്രീക്ക്വെന്സി വേവിനു പോലും അതേ ഫ്രീഗ്വെന്സിയില് ഡ്രോയിംഗ് റൂമില് നിന്ന് അടുക്കളയില് എത്താന് കുറഞ്ഞത് മൂന്ന് ആമ്പ്ലിഫയര് എങ്കിലും വേണ്ടി വരും... അത്ര വിശാലമായ മുറികളാണ്.<br /><br />എനിക്ക് പകല് മുഴുവന് തൊടിയില് കറങ്ങാനുള്ള കൂട്ട് ചിമ്പു എന്ന നായ ആയിരുന്നു. ഞാന് പോവുന്നിടത്തെല്ലാം എന്റെ കൂടെ അവനും വന്നിരുന്നു. രാത്രി ആയപ്പോള് ആ ഭയാനകതയില് ഒന്നും തളരാതെ ഒപ്പോളുടെ സാരിത്തുമ്പില് നിന്നു പിടി വിടാതെ ഇവിടം വരെ ഒക്കെ എത്തിച്ച എന്നോട്, സായിപ്പന്മാര് ഔട്ട് ഹൌസ് എന്ന പേരു വിളിക്കുന്ന പത്തായപ്പുരയില് പോയി കിടന്നോളാന് ആണ് പറഞ്ഞിരിക്കുന്നത്.<br /><br />മൂന്നു നിലകളുള്ള ഒരു ഭാര്ഗ്ഗവീനിലയ സമാനമായ പത്തായപ്പുര. താഴത്തെ നിലയില് പത്തായവും മുകളിലത്തെ രണ്ട് നിലകളിലായി മുറികളും ആണ്.രണ്ടാം നിലയിലെ അറ്റത്തെ മുറിയാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്. അതിഥികളിലെ ബാച്ചിലേര്സിനായി മാറ്റി വെച്ചിരിക്കുന്ന മുറിയാണ് അത്.<br /><br />രാത്രി പുറത്തു നിന്ന് നോക്കിയാല് തന്നെ പേടി തോന്നുന്ന ആ കെട്ടിടത്തില് ഒരു രാത്രി ചെലവിടുന്ന കാര്യം ആലോചിച്ചപ്പോള് തന്നെ അറിയാതെ എന്റെ ഉള്ളില് നിന്ന് ഭയം അവ്യക്ത സ്വരങ്ങളായി പുറത്തു വന്നു.<br /><br />അതുവരെ ഒന്നും മിണ്ടാതെ ചെല്ലത്തില് നിന്ന് വെറ്റിലയും അടക്കയും ചുണ്ണാമ്പും പൊകലയും ഒക്കെ അയി മല്പ്പിടുത്തം നടത്തികൊണ്ടിരുന്ന ഉണ്ണ്യമ്മാമന് മൂക്കിന് തുമ്പത്തിരിക്കുന്ന കണ്ണട ഒന്നും കൂടി വലിച്ചു താഴ്ത്തിയിട്ട് അതിന്റെ മുകളിലൂടെ എന്നെ നോക്കികൊണ്ട് പറഞ്ഞു.<br /><br />'നീ എന്തിനാടാ പേടിക്കണേ... നിന്റെ തൊട്ടടുത്ത മുറിയില് ഞാന് ഉണ്ട്. നിനക്ക് ഉറക്കം വരണ വരെ നമ്മുക്ക് ഓരോ കഥകളൊക്കെ പറഞ്ഞിരിക്കാടാ'<br /><br />പണ്ടെന്നോ മനസ്സില് കയറിക്കൂടിയ സ്ത്രീ വിദ്വേഷം മൂലം ഈ അമ്പത്തഞ്ചാം വയസ്സിലും ക്രോണിക്ക് ബാച്ചിലര് എന്ന പദവി തന്റെ പേരിനൊപ്പം കൊണ്ട് നടക്കുന്ന ക്രോ.ബാ. ഉണ്ണിയമ്മാമന്റെ ഈ വാക്കുകളില് നിന്ന് ധൈര്യം സംഭരിച്ച് പുതപ്പും ചുക്കുവെള്ള ജഗ്ഗും എടുത്ത് ഞാന് ഉണ്ണിയമ്മാമന്റെ ഒപ്പം ആ രണഭൂമിയിലേക്ക് നടന്നു.<br /><br />കുത്തനെ ഉള്ള മര ഗോവണി ചവിട്ടിക്കയറി ഇരുണ്ട ഇടനാഴിയിലൂടെ നടന്ന് ആ മുറിയിലെത്തി.<br /><br />കയ്യൊന്നു ഉയര്ത്തിയാല് ഉത്തരത്തില് തൊടാവുന്ന തട്ടുയരമുള്ള മുറി,ബുള്ബായി ജനിച്ചു പോയില്ലേ... കത്താതെ പറ്റില്ലല്ലോ എന്ന ഒറ്റ കാരണം കൊണ്ട് മാത്രം കത്തുന്ന ഒരു ബള്ബിന്റെ ഇരുണ്ട വെളിച്ചം, നിലത്തോട് ചേര്ന്നു കിടക്കുന്ന ഒരു ജനല്. വലതു ഭാഗത്ത് തുരുമ്പിച്ച് തുടങ്ങിയ കൊളുത്തുകളോടു കൂടിയ ഒരു ആട്ടുകട്ടില്.<br /><br />സാക്ഷാല് ബ്രാം സ്റ്റോക്കറിനെ അവിടെ കൊണ്ടിരുത്തിയാല് ഒറ്റയിരുപ്പിനു അഞ്ച് ഡ്രാക്കുള കഥകളെഴുതി പോവുന്ന അന്തരീക്ഷം.<br /><br />മുറിയില് കയറിയ ഉടനെ ഉണ്ണ്യമ്മാമന് ആട്ടുകട്ടിലില് ഇരിപ്പ്പ്പുറപ്പിച്ചു.<br /><br />'കുട്ടാ... നിനക്കറിയ്യോ, പണ്ട് ഞാന് എത്ര കുട്ടികഥകള് പറഞ്ഞു കൊടുത്തിരുന്നതായിരുന്നു. എല്ലാ കുട്യോളും എപ്പഴും എന്റെ ചുറ്റും ആയിരുന്നു. ഉണ്ണ്യമ്മാമാ ഒരു കഥ പറഞ്ഞു തരൂ...ഒരു കഥ പറഞ്ഞു തരൂ ന്ന് പറഞ്ഞ്.<br /><br />'ഇന്നിപ്പേ്പ്പാ ആര്ക്കും കഥേം കേക്കണ്ട പാട്ടും കേക്കണ്ട... എല്ലാവര്ക്കും ടിവീം കാര്ട്ടൂണും മതി'.<br /><br />അറക്കാന് കൊണ്ടുവന്ന പശുവിന് അറവുശാലക്ക് മുന്പില് 'ഇന്ന് കട മുടക്കം' എന്ന ബോര്ഡ് കണ്ടപ്പോള് തോന്നുന്ന ഒരു തല്കാലാശ്വാസമാണ് ആ സമയത്ത് കഥ എന്നു കേട്ടപ്പോള് എനിക്കും തോന്നിയത്. ഒരു കഥയും കേട്ട് അതിന്റെ ഓര്മ്മകളേയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങാമല്ലോ എന്ന ആശ്വാസം.<br /><br />'എന്നാ ഉണ്ണ്യമ്മാമാ ഒരു കഥ എനിക്കും പറഞ്ഞു തരൂ...'<br /><br />അത് കേള്ക്കേണ്ട താമസം എല്.ഐ.സീ ഏജന്റുമാര് പുതിയ ഇരയെ മുന്പില് കണ്ടാല് ചെയ്യുന്നതു പോലെ, ഒന്നു ചുമച്ച്, രണ്ട് വരലുകള് കൊണ്ട് കഴുത്തിലൊന്നു പിടിച്ച് ഒച്ച ശരിയാക്കി, വലം കൈ കൊണ്ട് മുടിയൊന്ന് മേല്പ്പോട്ടാാക്കി ഉണ്ണ്യമ്മാമന് കഥ പറയാന് തുടങ്ങി.<br /><br />'നീ ചങ്ങലമാടന് എന്നു കേട്ടിട്ടുണ്ടോ?'<br /><br />'ഇല്ല്യല്ലോ...' എന്നു പറഞ്ഞ് ഞാന് കിടക്കയില് ചരിഞ്ഞു കിടന്ന് ഇടം കൈ കൊണ്ട് തലയൊന്ന് താങ്ങി കഥ കേള്ക്കാന് തയ്യാറായി.<br /><br />'ആ അങ്ങനെ ഒരു വിദ്വാനുണ്ട് ഇവടെ... പകലൊക്കെ പത്തായത്തിന്റെ ഉള്ളില് എവട്യോ ഒളിച്ചിരിക്കും. പാതിരാത്രി ആവുമ്പഴാണ് പുറത്തിറങ്ങാറ്.<br /><br />കണ്ടാല് പേടി തോന്നുന്ന ഒരു ഭീകര സത്വം.<br /><br />മേലു മുഴുവന് ചങ്ങല ചുറ്റി, നാവ് കൊണ്ട് കോണകമുടുത്ത്, പല്ല് കൊണ്ട് വടി കുത്തി പാതിരാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല് പത്തായത്തില് നിന്നിറങ്ങി വരും.<br /><br />രാത്രിയുടെ നിശബ്ദതയില് ആ ചങ്ങലയും കിലുക്കി ഓരോ മുറിയിലും വന്ന് തല മാത്രം അകത്തിട്ട് നോക്കും. രാവേറെയായിട്ടും ഉറങ്ങാതെ കിടക്കുന്നവരുടേയും ഉറക്കം നടിച്ചു കിടക്കുന്നവരുടേയും കാതില് പതുക്കെ ചോദിക്കും...'<br /><br />'ഞാന് ഒന്നു നക്കിക്കോട്ടേ...'<br /><br />' ആ ചോദ്യം കേട്ടാല് നമ്മള് അറിയാതെ സമ്മതം മൂളി പോവും. ഉടനെ ചങ്ങലമാടന് ആ നീണ്ട നാവുകൊണ്ട് നമ്മളെ ചുരുട്ടിയെടുത്ത് തന്റെ പത്തായം പോലുള്ള വയറ്റിലാക്കും.'<br /><br />'ആ മതി മതി ഇനി നീ കെടന്നൊറങ്ങ്. എനിക്ക് ഉറക്കം വന്നട്ട് വയ്യ'എന്ന് പറഞ്ഞ് ഉണ്ണ്യമ്മാമന് പെട്ടന്ന് എന്റെ മുറിയിലെ ലൈറ്റും കെടുത്തി അടുത്ത മുറിയിലേക്ക് പോയി.<br /><br />മുറിയില് ഇരുട്ട് പരക്കുന്നതിന് മുന്പ് ഞാന് കണ്ണടച്ചു. ആ സെക്കന്റില് തന്നെ ചങ്ങലമാടന് കഥയുടെ വിഷ്വത്സ് മുഴുവന് ഒന്ന് റിവൈന്റ് ചെയ്ത് എന്റെ മനസ്സ് എനിക്ക് കാണിച്ചുതന്നു.<br /><br />ഒരു കൊതുകിന്റെ മൂളല് പോലുമില്ലാത്ത നിശബ്ദ രാത്രിയില് തുറന്നിട്ട ജനലിലൂടെ വരുന്ന തണുത്ത കാറ്റത്ത് ഞാന് ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു...<br /><br />എനിക്ക് ഉറക്കം വരുന്നില്ല...<br /><br />മരഗോവണിയില് നേര്ത്ത കാലൊച്ച ഞാന് കേട്ടു.ഓരോ കാല്വെയ്പ്പിലും കൂടെ കിലുങ്ങുന്ന ചങ്ങലയുടെ സ്വരം.<br /><br />അത് അടുത്തേക്കടുത്തേക്ക് വരുമ്പോള് ചങ്ങലമാടന് വന്നാല് എന്തു ചെയ്യണം എന്ന് ചിന്തിക്കുകയായിരുന്നു ഞാന്.<br /><br />പണ്ട് മാതേവന് കരടിയെ പറ്റിക്കാന് മരിച്ചതായി നടിച്ച് കിടന്നത് പോലെ ഉറങ്ങിയതായി അഭിനയിച്ചാലോ? ചെറിയ മുറി ആയതിനാല് ഇത്തരത്തിലുള്ള ഒരു ഭീകരസത്വം എങ്ങനെ ഉള്ളില് കടക്കും? എന്നിങ്ങനെ ഓരോരോ ലോ പൊയന്റ്സ് നിരത്തി നോക്കിയപ്പോഴാണ് എനിക്കു മനസ്സിലായത്...<br /><br />യാതൊരു വിധ ലൂപ് ഹോള്സും ഇടാതെയാണ് ആ ദുഷ്ടന് ക്രോ.ബാ. ഉണ്ണ്യമ്മാമന് ഉറങ്ങാന് പോയിരിക്കുന്നത്.<br /><br />ആ ചങ്ങലകിലുക്കം കോണികള് കയറി ഇടനാഴിയിലൂടെ അടുത്തടുത്ത് വരുന്നത് ഞാന് അറിഞ്ഞു. ഇതെന്താ... ചങ്ങലയും കിലുക്കി പതുക്കെ പതുക്കെ വരും എന്നു പറഞ്ഞ ചങ്ങലമാടന് ഭയങ്കര വേഗത്തില് ആണല്ലൊ വരവ്.<br /><br />ഇടക്കിടക്ക് ഒച്ച കേള്ക്കാതെ ആവുന്നുണ്ട്. ഓരോ മുറിയിലും തല അകത്തിട്ട് നോക്കാന് നില്ക്കുന്നതായിരിക്കും.<br /><br />അതാ നാലാമതും ഒച്ച കേള്ക്കാതെ ആയിരിക്കുന്നു. നാലാമത്തെ മുറിയിലാണ് ഉണ്ണ്യമ്മാമന് കിടക്കുന്നത്.<br /><br />ബാക്കി മൂന്ന് സ്റ്റോപ്പില് ഉണ്ടായതിനേക്കാള് കൂടുതല് സമയം ആ മുറിയുടെ മുന്പില് നിന്നല്ലോ... ഈശ്വരാ... ഉണ്ണ്യമ്മാമന് ഉറങ്ങിയില്ലേ? അപ്പൊ ചങ്ങലമാടന് ഉണ്ണ്യമ്മാമനെ...<br /><br />ഇല്ല... ദേ ചങ്ങലയുടെ ഒച്ച വീണ്ടും അടുത്തടുത്ത് വരുന്നു.<br /><br />അടുത്തത് എന്റെ മുറി. ഞാന് അവസാന പരീക്ഷണത്തിനായി കണ്ണുകള് മുറുക്കി അടച്ചു. മാടന്റെ ചോദ്യത്തിന് അറിയാതെ മൂളി പോവാതിരിക്കാന് പുതപ്പിന്റെ ഒരറ്റം വായില് കുത്തിത്തിരുകി.<br /><br />പ്രതീക്ഷിച്ചതു പോലെ തന്നെ ചങ്ങലയുടെ ഒച്ച എന്റെ മുറിയുടെ മുന്പില് എത്തിയപ്പോല് നിന്നു.<br /><br />മുറിയുടെ ഉള്ളിലേക്ക് നീണ്ട് വരുന്ന തലയും, 'ഞാന് ഒന്ന് നക്കിക്കോട്ടേ...' എന്നുള്ള ചോദ്യവും പ്രതീക്ഷിച്ച് ഞാന് കണ്ണടച്ച് കിടന്നു.<br /><br />പക്ഷേ ആ ചങ്ങലയുടെ ശബ്ദം അതാ മുറിയുടെ വാതിലും കടന്ന് ഉള്ളിലേക്ക് വരുന്നു.<br /><br />'അതു പറ്റില്ല... അതു പറ്റില്ല... ഫൌള്... ഫൌള്... എന്ന് ഉറക്കെ വിളിച്ച് പറയണം എന്ന് എനിക്കുണ്ടായിരുന്നു'<br /><br />പക്ഷെ അതിന്റെ ഇടയിലെങ്ങാനും മാടന് ക്വസ്റ്റ്യന് ചോദിച്ചാല് ഇത് ഒരു മൂളലായി കണക്കാക്കി എന്നെ നക്കിയാലോ എന്ന് വിചാരിച്ച് ഞാന് മിണ്ടിയില്ല.<br /><br />ചങ്ങലമാടന് പതിവില് നിന്നും വിപരീതമായി വേഗത്തില് നടന്നതിന്റെ കിതപ്പ് എനിക്ക് കേള്ക്കാം...<br /><br />അതു ഉറക്കെയാവുന്നു... എന്റെ മുഖത്ത് ഒരു തണുത്ത കാറ്റ് വന്നടിച്ചു...ഈര്പ്പമുള്ള എന്തോ എന്റെ കവിളില്തട്ടിയിരിക്കുന്നു.<br /><br />ഇതാ ഒരു ചോദ്യം ചോദിക്കാനുള്ള മര്യാദ പോലും കാണിക്കാതെ ചങ്ങലമാടന് എന്നെ നക്കാന് പോവുന്നു. എനിക്ക് ഉള്ളില് ആയിരം ഇദിമിന്നലുകല് ഒന്നിച്ച് വെട്ടുന്ന പോലെ തോന്നി. ടിവിയുടെ പിക്ച്ചര് ട്യൂബ് അടിച്ച് പോവുന്നത് പോലെ എല്ലാ ഓര്മ്മകളും ഒരു കേന്ദ്ര ബിന്ദുവിലേക്ക് അലിഞ്ഞുചേര്ന്ന് എന്റെ മനസ്സ് ശൂന്യമായി.<br /><br />കുട്ടാ എണീക്ക് ഞാന് താഴത്തേക്ക് പോണു, നീ വരുണ്ടോ? എന്ന ഉണ്ണ്യമ്മാമന്റെ ചോദ്യം കേട്ടാണ് ഞാന് കണ്ണു തുറന്നത്.<br /><br />ചങ്ങലമാടന്റെ വയറ്റിനുള്ളിലെ മുകളിലത്തെ നിലയിലാണോ ഞാനിപ്പൊ? അപ്പൊ ഉണ്ണ്യമ്മാമനേം ഇന്നലെ ചങ്ങലമാടന് വിഴുങ്ങിയോ? എന്നിങ്ങനെ ആലോച്ചിച്ച് ഉണ്ണ്യമ്മാമന്റെ മുഖത്തേക്കു നോക്കുമ്പോള് ഞാന് കേട്ടു...<br /><br />'ഈ ചിമ്പു എപ്പഴാ നിന്റെ അടുത്ത് വന്ന് കിടന്നേ... ഇന്നലെ പകല് മുഴുവന് ഒപ്പം ഉണ്ടായിരുന്നതല്ലെ, അതിന്റെ സ്നേഹം കാണിക്കണതാ...'പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com22tag:blogger.com,1999:blog-29559381.post-1153680831701851672006-07-23T11:42:00.001-07:002006-07-23T11:53:51.716-07:00കരിങ്കര്ക്കിടകംഎപ്പഴോ പെയ്തൊഴിഞ്ഞ മഴ ഈറനണിയിച്ച ആ കര്ക്കിടക സന്ധ്യയില് രാമനാമ ജപവും നിറമാലയും കഴിഞ്ഞാളൊഴിഞ്ഞ അമ്പലപറമ്പിലെ കല്വിളക്കില് ഒരു തിരി മാത്രം കെടാതെ നില്ക്കുന്നു... ആലിലകളില് നാദം ചൊരിഞ്ഞൊഴുകിയെത്തിയ ഇളം കാറ്റത്ത് ഒന്ന് മങ്ങി തെളിഞ്ഞ ആ തിരിനാളങ്ങളേക്കാള് തിളക്കമുണ്ടായിരുന്നു അവളുടെ നക്ഷത്ര കണ്ണുകള്ക്ക്...<br /><br />നിലാവിന്റെ അഴകും നിത്യം ദേവപാദങ്ങളെ പുണരാന് മാത്രമായി വിരിയുന്ന അമ്പലപറമ്പിലെ നന്ത്യാര്വട്ട പൂക്കളുടെ പുണ്യവും ഉള്ളവള്....<br /><br />ഹൊ!!! ആ കുട്ട്യേ സമ്മതിക്കണം... ഒരൊറ്റ നോട്ടതില് എന്നെ കൊണ്ട് ഇത്രയൊക്കെ എഴുതിച്ചില്യേ... അല്ലെങ്കിലും ഈ പെണ്ണുങ്ങള്ടെ കാര്യൊക്കെ ഇങ്ങന്യാ... ഒരു നോട്ടം... ഒരു ചിരി... അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു... പിന്നെ നമുക്കാണു ടെന്ഷന് മുഴുവന്... ഈ കുട്ടി ഏതാ... എവിടത്ത്യാ... എന്നൊക്കെ അന്വേഷിച്ചു കണ്ട് പിടിക്കണം... ആ എന്തു ചെയ്യാം ഞാന് ഉത്തരവാദിത്തത്തില് നിന്ന് മാറി നില്ക്കാന് താല്പ്പര്യമില്യാത്ത ഒരാളായി പോയി... ഇനി നാളെ തന്നെ അന്വേഷിച്ചിറങ്ങണം...<br /><br />കുട്ടാ... നീ ഈ രാത്രി ആല്ത്തറേല് എന്ത് ചെയ്യാ... വന്ന് ഊണ് കഴിക്ക്...<br /><br />ആ ദേ അമ്മ വിളിക്കണു... എന്റെ അടുത്ത ഉത്തരവാദിത്തത്തിനുള്ള സമയായി... ഇനി ഊണ് കഴിഞ്ഞട്ടാവാം ബാക്കി സ്വപ്നം കാണല്... അതുവരെ എന്റെ സ്വപ്നങ്ങള്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിത്തന്ന കൊതുകുകളോട് യാത്ര പറഞ്ഞ് ഞാന് വീട്ടിലേക്ക് കേറി...<br /><br />അങ്ങനെ ഊണും കഴിഞ്ഞു കട്ടിലിലേക്ക് ചരിഞ്ഞ ഞാന് പതിവ് സ്വപ്നങ്ങളുടെ കൂടെ ഒന്നു രണ്ട് എക്സ്ട്രാ ഗ്രൂപ്പ് ഡാന്സ് തള്ളി കേറ്റി അന്നത്തെ രാത്രി തള്ളി നീക്കി...<br /><br />പിറ്റേ ദിവസം പതിവില്നിന്നും വ്യത്യസ്തമായി 6 മണി ആയപ്പോഴേക്കും എന്റെ ഉത്തരവാദിത്തങ്ങളുടെ പ്രഭാതം കണ്ച്ചിമ്മിയുണര്ന്നു...പിന്നെ അധികം സമയം കളയാതെ കുളിച്ചൊരുങ്ങി ഞാന് അമ്പലതിലേക്കോടി...<br /><br />ആ സമയത്ത് എന്നെ അവിടെ കണ്ട് അത്ഭുതപരതന്ത്രനായി, എന്റെ മുഖത്തേക്കും പേര് പുറത്ത് പറയാന് താല്പര്യമില്ലാത ഏതോ ഭക്തന് സംഭാവന നല്കി അമ്പല പറാമ്പില് തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്കും മാറിമാറി നോക്കി ശംഖുചക്രഗദാഹസ്തനായി നില്ക്കുന്ന സാക്ഷാല് മഹാവിഷ്ണുവിന്റെ മുന്പില് സ്ഥിരം പരാതികളുടേയും അപേക്ഷകളുടേയും കൂട്ടത്തില് സ്വല്പം നാണത്തോടെ ഞാന് ആ ആവശ്യം കൂടി ഉന്നയിച്ചു... ആ അജ്ഞ്യാത സുന്ദരിയെ ഒന്നു പരിചയപ്പെറ്റാന് അവസരം ഉണ്ടാക്കിതരണേ ഭഗവാനേ...<br /><br />രാമായണമാസത്തോടനുബന്ധിച്ച് നിത്യവും നിറമാലയും വിളക്ക് വെയ്പ്പും ഉണ്ട് അമ്പലത്തില്. അതിനോടൊപ്പം ഭക്തര്ക്ക് ദേവസന്നിധിയില് പറ നിറക്കാനുള്ള സൗകര്യവും ഉണ്ട്... പഞ്ഞ മാസം എന്നറിയപ്പെടുന്ന കര്ക്കിടക മാസത്തില് ഒട്ടും ചേരാത്തതാണെങ്കില് കൂടി, എങ്ങനെയോ അതു അവിടത്തെ ഒരു വിശിഷ്ട ചടങ്ങായി തീര്ന്നിരുന്നു...അതിനുവേണ്ടി അനേകം ഭക്തജനങ്ങള് വരികയും പതിവാണ്...<br /><br /> അതിനായി തുറന്നിരിക്കുന്ന സ്പെഷ്യല് വഴിപാട് കൗണ്ടറില് ഇരുന്നാല് അമ്പലത്തില് വരുന്ന ആരെയും മിസ്സ് ആവാതെ കാനാം എന്നുള്ളതിനാലും കഴിഞ്ഞ 2 ദിവസവും അവള് അവിടെ വന്നു പറ നിറച്ചു എന്നതു കൊണ്ടും ആ കൗണ്ടറില് ഇരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന് നേരത്തെ അമ്പലത്തില് എത്തിയത്.<br /><br />അമ്പല കമ്മറ്റി മെംബര് എന്ന സ്ഥാനപേരിന് ഉടമയാണെങ്കില്കൂടി കഴിഞ്ഞ 1 വര്ഷമായി അമ്പലത്തിലെ ഒരു പരിപാടിക്കും ഞാനെന്റെ മഹനീയ സേവനം നല്കിയിട്ടില്ല എന്ന കാരണം കൊണ്ട് എന്റെ പെട്ടന്നുള്ള കൗണ്ടറിരുത്ത മോഹം എല്ലാവരിലും ഒരു സംശയം ജനിപ്പിക്കുമോ എന്ന സംശയമാണ് എന്നെ രാവിലെ മുതലേ അമ്പലത്തില് ചുറ്റിപ്പറ്റി നില്ക്കാന് പ്രേരിപ്പിച്ചത്.<br /><br />പതിവുപോലെ അന്നും സന്ധ്യക്കു മുമ്പേ വൈകുന്നേരമെത്തി... ഒരു കമ്മറ്റി മെംബര് എന്ന നിലക്കുള്ള എന്റെ ഉത്തരവാദിത്തം നിറവേറ്റാന് ഞാന് ആ വഴിപാട് കൗണ്ടറില് ഉപവിഷ്ടനായി...<br /><br />ഒരു പുഷ്പാഞ്ജലി... പേര് രാമന് നാള് ഭരണി... ഒരു നെല്പ്പറ... പേര് കല്യാണികുട്ടി നാള് മൂലം... ഒരു അരിപ്പറ... ഒരു മലര്... ഒരെണ്ണ... വഴിപാടുകളും നാളും പേരും എഴുതിയെഴുതി ഞാന് ചീട്ട് കീറികൊണ്ടേയിരുന്നു. ആ ശബ്ദം കേള്ക്കാനായി... പേരറിയാനായി... കാതോര്ത്ത്...<br /><br />ഒരു ഐമ്പറ...(അഞ്ചു പറ)<br /><br />ആ ശബ്ദം കേട്ട് മുഖമുയര്ത്തി നോക്കിയ ഞാന് കണ്ടത് എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്...<br /><br />പരിസരബോധം മറന്ന് ഞാനുറക്കെ ചോദിച്ചു...<br /><br />പേര്...<br /><br />പേര് അശ്വതി... നാളും അശ്വതി...<br /><br />ആ വഴിപാട് രസീറ്റില് മേല്വിലാസം എഴുതാനുള്ള ഒരു കോളം ഇടാത്ത കമ്മറ്റി സെക്രട്ടറിയെ ഞാന് ഒരു നിമിഷം ശപിച്ചു...<br /><br />ഞാന് ആ രസീറ്റ് അവള്ക്കു നേരെ നീട്ടി... ഒരു ചെറുപുഞ്ചിരിയോടെ അതു ഏറ്റു വാങ്ങിയിട്ട്വള് കാശു നീട്ടികൊണ്ട് ചോദിച്ചു...<br /><br />155 രൂപയല്ലെ?... എന്റേലിപ്പോ 150 രൂപെ ഉള്ളുലോ... 5 രൂപ നാളെ തന്ന മത്യോ?...<br /><br />അയ്യൊ മതി..മതി... നാള്യോ മറ്റന്നാളോ എപ്പഴാ കുട്ടിക്ക് സൗകര്യംച്ചാല് അപ്പൊ തന്ന മതി... ദേ കണക്ക് തെകക്കാന് വേണ്ടി തല്കാലം എന്റെ കയ്യില്നിന്ന് 5 രൂപ ഇടാം... എന്ന് പറഞ്ഞ് ഞാന് അമ്മ പച്ചക്കറി വാങ്ങാന് തന്ന കാശില് നിന്ന് അടിച്ചു മാറ്റിയ ആകെയുള്ള ആ 5 രൂപ കൗണ്ടറിലെ പണപ്പെട്ടിയില് ഇട്ടു...<br /><br /> അതു കണ്ട് നന്ദിയോടെയുള്ള ആ നോട്ടത്തിനും, ചിരിച്ചുകൊണ്ടു പറഞ്ഞ നന്ദി വാക്കിനും ഞാന് വേറെ അര്ത്ഥം കണ്ട്വോ?<br /><br />എന്തായാലും ആദ്യത്തെ ദിവസം തന്നെ പേരും നാളും കണ്ടു പിടിച്ചൂലോ എന്നോര്ത്തപ്പേ്പ്പാള് എനിക്കു എന്നെ പറ്റി ഒരു അഭിമാനമൊക്കെ തോന്നി... ബാക്കി ഡീറ്റേയ്ല്സ് വഴിയേ കണ്ടു പിടിക്കാം.<br /><br />അങ്ങനെ അതൊരു പതിവായി. ഒരു പുതിയ ജോലി കിട്ടിയ മട്ടിലായിരുന്നു ഞാന്. ദിവസവും കൃത്യ സമയത്ത് കൗണ്ടറില് ഞാന് ഇരിപ്പുറപ്പിക്കും.<br /><br />അവള് എന്നെ കാണാനും എന്നോട് സംസാരിക്കാനും വേണ്ടി ദിവസവും ഐമ്പറ വെച്ചു...<br /><br />ഒരു ഐമ്പറ...155 രൂപ... ഈ രണ്ടു വാക്കുകള് മാത്രം പറഞ്ഞ് ഞങ്ങള് ദിവസവും ഞങ്ങളുടെ മനസ്സും ഹൃദയവും കൈമാറി പോന്നു...<br /><br />അങ്ങനെ നീളം കൂടിയ പകലുകളും അവളുടെ സാനിദ്ധ്യമുള്ള നൈമിഷികസന്ധ്യകളും കൈകോര്ത്തിണങ്ങി 8 ദിവസങ്ങള് കഴിഞ്ഞു...<br /><br />എന്നാല് പിറ്റേ ദിവസം എന്റെ എല്ലാ സ്വപ്നദീപങ്ങളും ഊതിക്കെടുത്തികൊണ്ട്, ഞാന് അവള്ക്കായി എഴുതിവെച്ച രസീറ്റ് ഏറ്റു വാങ്ങാന് അവള് വന്നില്ല... അതു കഴിഞ്ഞുള്ള 2 ദിവസങ്ങളിലെ സന്ധ്യകള്ക്കും പകലുകള് പോലെ നീള കൂടുതല് അനുഭവപെട്ടു...<br /><br />മൂന്നാം ദിവസം പതിവുപോലെ ദേവസന്നിധിയില് അന്നത്തെ ലിസ്റ്റ് അവതരിപ്പിച്ച് കൗണ്ടറില് ഇരിപ്പുറപ്പിചപ്പോള് അമ്പലകമ്മറ്റി പ്രസിഡന്റ് മേനോന് ചേട്ടനും അമ്പലത്തിലെ വാര്യരും തമ്മിലുള്ള സംഭാഷണത്തിലെ ഓരോ വാക്കും കൂരമ്പുകളായി എന്റെ നെഞ്ചില് തറച്ചു...<br /><br />മേന്നേ... അറിഞ്ഞില്യേ... മ്മടെ മോഹനന് ഡോക്റ്റര്ടെ മോളില്യേ... അശ്വതി... ആ കുട്ടിടെ കല്യാണം ശരിയായിത്രേ.. പയ്യന് അമേരിക്കേല് ഏതോ വല്യേ കമ്പനീലാ ജോലീന്ന്...<br /><br />ഞാനന്നേ പറഞ്ഞില്യേ വര്രേ... ഭഗവാന്റെ നടക്കില് 10 ദിവസം മൊടങ്ങാതെ പറ വെച്ചാ എന്താഗ്രഹിച്ചാലും നടക്കുമ്ന്ന്...<br /><br />ഈശ്വരാ... അപ്പൊ ഇത്രേം ദിവസം എന്നെ നോക്കി ചിരിക്കുമ്പഴും ആ കുട്ടി മനസ്സില് ആഗ്രഹിച്ചിരുന്നത് ഇതാണോ? അപ്പൊ ആ കുട്ടി എന്ന് ചതിക്യായിരുന്നോ? എന്നൊക്കെ ആലോചിച്ചിരുന്ന എന്റെ കണ്ണുകളില് നിന്ന് വീണ ഒരു തുള്ളി കണ്ണീര് അവള്ക്കായി അന്നും എഴുതിവെച്ചിരുന്ന ആ രസീറ്റിലെ അവളുടെ പേരിനു മുകളില് വീണ് പരന്നു...<br /><br />ഒരു ഐമ്പറ...<br /><br />ദുഖഭാരത്താല് കുനിഞ്ഞ എന്റെ മുഖം ആ ശബ്ദം കേട്ടപ്പോള് ഉയര്ന്നു...<br /><br />ഇടറിയ കണ്ഠതില് നിന്ന് പുതുപ്രതീക്ഷയുടെ സ്വരം പുറത്തു വന്നു...<br /><br />പേര്...<br /><br />പേര് രേവതി... നാളും രേവതി...<br /><br />രസീറ്റെഴുതി അവള്ക്കു നേരെ നീട്ടിയപ്പോള് ഞാന് കണ്ടത് എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ച്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്...<br /><br />...ശുഭം...<br /><br />സസ്നേഹം<br />പണിക്കന്പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com24tag:blogger.com,1999:blog-29559381.post-1152110351469292512006-07-05T07:30:00.000-07:002006-07-05T07:39:11.480-07:00മാങ്കായി മാത്തന്...മാങ്കായി കവലയുടെ 2 കി.മി ചുറ്റളവിലുള്ള എല്ലാ വൃദ്ധജനങ്ങളും മരിക്കുന്നതു മാത്തനുണ്ടല്ലോ എന്ന ധൈര്യത്തിലാണ്. കാരണം മാങ്കായിലൊരു മരണം നടന്നാല് ജാതി ഭാഷ വര്ണ്ണ ഭേതമന്യേ കുഴിയാണെങ്കിലും മാവാണെങ്കിലും വെട്ടി, പരേതന്റെ ആത്മാവിനെ ഇഹ: ലോകത്തു നിന്നും വണ്ടി കേറ്റി വിടുന്ന വരെയുള്ള സര്വ്വ സഹായങ്ങളും മാത്തന് ചെയ്യും... നമ്മല് ചുമ്മാ അങ്ങു മരിച്ചു കൊടുത്താ മതി ബാക്കി മുഴുവന് മാത്തന് ഏറ്റു എന്ന അവസ്ഥ... എന്തിനേറെ പറയുന്നു സാക്ഷാല് യമദേവന് തന്റെ കമ്പനിയിലെ സത്ജന വിഭാഗത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതു മാത്തനു ഒഴിവുള്ള ഡേയിറ്റ് നോക്കിയാണ്.<br /><br />ചെയ്യുന്ന ഉപകാരങ്ങള്ക്കു മാത്തന്റെ കൂലി എന്നു പറഞ്ഞാല് വയറു നിറച്ച് ഭക്ഷണമാണ്. ഒഴിവു<br />സമയങ്ങളില് പറമ്പിലെ പണികള്, കിണറു തേവല്, ദൈവസഹയം കുമാരന്റെ 'ദൈവസഹായം' റ്റീ സ്റ്റള്ളിലേക്കും, സ്വാമിയുടെ 'ലക്ഷ്മീസ്' ഹോട്ടലിലേക്കും ഉള്ള വിറകുകീറല്, പകല് സമയങ്ങളില് ഉടമസ്ഥനു വേണ്ടിയും രാത്രി സമയത്ത് ദൈവസഹായം കുമാരനു വേണ്ടിയും ഉള്ള തെങ്ങുകേറ്റം (ഇതില് രണ്ടാമതു പറഞ്ഞ തെങ്ങുകേറ്റം ഇതു വരെ തെളിയിക്കപ്പെടാത്ത കേസ് ആണ്) എന്നീ എക്സ്റ്റ്രാ കരിക്കുലര് ആക്റ്റിവിറ്റീസ് ഉള്ളതിനാല് മാത്തന്റെ 'വയറിനു' ഒരിക്കലും തൊഴില് രഹിതനായി ഇരിക്കേണ്ടി വന്നിട്ടില്ല...<br /><br />കൂലി ഭക്ഷണമായതുകൊണ്ട്, 'പണം' എന്നു പറയുന്ന ഒരു വസ്തു ഈ ഭൂലോകത്തില് എല്ലാവരുടേയും കാണപ്പെട്ട ദൈവമായി വിരാജിച്ചിരുന്ന കാര്യം മാത്തന് അറിഞ്ഞിരുന്നില്ല.<br /><br />അത്യാവശ്യ ഘട്ടങ്ങളില് മാത്തനെ അന്വേഷിച്ച് അയല് ദേശങ്ങളില് നിന്നു ആള്ക്കാര് വന്നു തുടങ്ങിയപ്പോള് മാങ്കായിക്കാര് 'മാങ്കായി മാത്തന്' എന്ന പേരില് ഒരു പേറ്റന്റ് എടുക്കുകയും അന്നു മുതല് മാത്തന് 'മാങ്കായി മാത്തന്' എന്നറിയപ്പെടാനും തുടങ്ങി...<br /><br />അങ്ങനെ മാത്തന് മാങ്കായിയുടെ ഒരു അവിഭാജ്യ ഘടകമായി കഴിഞ്ഞിരുന്ന കാലത്താണ് ആ ദേശത്തെ പ്രശസ്ത കുടുംബങ്ങളിലൊന്നായ മാണിക്കവീട്ടിലെ പഞ്ചപാണ്ടവരില് യുധിഷ്ഠിരനും, ആ ദേശത്തെ ഏക ഗള്ഫനുമായ ദാമോദരേട്ടന് ഗള്ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിച്ചു വരുന്ന വിവരം മാങ്കായി കവലയിലെ നോട്ടീസ് ബോര്ഡിലെ പ്രധാന വാര്ത്തയാവുന്നത്.<br /><br />അതിന്റെ മുന്നോടിയായി ദാമോദരേട്ടന്, മാങ്കായിക്കവലയുടെ ഹൃദയ ഭാഗത്ത് സ്വത്ത് ഭാഗം വയ്പ്പിന്റെ പരിണിത ഫലമായി തനിക്കു പതിച്ചു കിട്ടിയ ഭൂമിയില് ഒരു വീടു പണിയാന് തീരുമാനിക്കുകയും, അതിന്റെ ചുമതല മാണിക്കവീട്ടിലെ അര്ജ്ജുനനായ രവ്യേട്ടനെ എല്പിക്കുകയും ചെയ്തു.എല്ലാം യുദ്ധ കാലാടിസ്ഥാനത്തില് ചെയ്തു തീര്ക്കണ്ടതു കൊണ്ട് മാങ്കായിയിലെ ആസ്ഥാന മേസ്തിരിയായ 'രായപ്പേട്ടന്സ് ബില്ഡിങ്ങ് കമ്പനിയെ' ഒഴിവാക്കി, ടൌണിലുള്ള ഒരു കോണ്ട്രാക്റ്ററെ ഏല്പിച്ചു.<br /><br />വീട് നന്നായി പണിയുകയും, കാശ് കൊടുക്കുന്നവനിട്ട് പണിയാതിരിക്കുകയും ചെയ്യുന്നതില് മലയാളികളേക്കാള് ഭേദം തമിഴന്മാരാണ് എന്ന് തോന്നിയതു കൊണ്ടാവാം, ആ കോണ്ട്രാക്റ്റര് ആ വീട് പണിക്കായി ഒരു ലോഡ് തമിഴന്മാരെ ഇറക്കി. താമസം ആ പറമ്പിലൊരു മുക്കിലും, ഭക്ഷണം ദൈവസഹായം റ്റീ സ്റ്റാളിലും.<br /><br />ഇവര്ക്ക് ഒരു സഹായത്തിനായി ഒരു നാട്ടുകാരന് എന്ന നിലക്ക് നമ്മുടെ മാത്തനേയും ഏര്പ്പാടാക്കി.<br /><br />തമിഴന്മാരായുള്ള സമ്പര്ഗത്തില് നിന്നും മാത്തന് പല ലോക തത്ത്വങ്ങളും മനസ്സിലാക്കി.<br /><br />കള്ളില് ചേര്ക്കാനായി ദേവസ്യയുടെ കള്ളുഷാാപ്പില് 20 കുടം വെള്ളം എത്തിച്ച് കൊടുത്താല് കിട്ടുന്ന വെള്ളം ചേര്ക്കാത്ത 2 കുപ്പി കള്ളടിക്കുമ്പോള് കാണുന്നതാണ് യഥാര്ത്ഥ സ്വര്ഗം എന്നു തെറ്റി ധരിച്ചിരുന്ന മാത്തന്, പാണ്ടികള് കയ്യിലിട്ടു പൊടിച്ചു ബീഡിക്കകത്താക്കി തരുന്ന ആ ഇലകള് കത്തിച്ചു വലിച്ചതിനു ശേഷം, താന് ഇത്രയും കാലം കണ്ടിരുന്നത് ലോക്കല് സ്വര്ഗ്ഗമാണെന്നും, ഇതു വലിച്ചപ്പോള് കണ്ടതാണ് യഥാര്ത്ഥ 5 സ്റ്റാര് സ്വര്ഗ്ഗമെന്നും തിരിച്ചറിഞ്ഞു.<br /><br />അന്നു മുതല് ദിവസവും സന്ധ്യക്കു പുതുതായി കണ്ടു പിടിച്ച ആ സ്വര്ഗ്ഗത്തിലേക്ക് ഒരു യാത്ര മാത്തന് പതിവാക്കി.<br /><br />കാര്യങ്ങളുടെ പോക്ക് ഈ വിധമായപ്പോള് ഒരു ദിവസം ഒരു തമിഴന് മാത്തനോട് ആക്രോശിച്ചു...' ഇനി ഉനക്ക് സ്വര്ഗ്ഗ ബീഡി വേണംന്നാ ദുട്ട് കൊടുക്കണം...'<br /><br />മാത്തന് അപ്പൊ തന്നെ തന്റെ ഡിക്ഷ്ണറിയില് 'ദുട്ട്' സെര്ച്ചിനിട്ടു. അപ്പോള് അതില് തെളിഞ്ഞു വന്ന "ഡിഡ് യു മീന് 'പുട്ട്' " എന്ന ചോദ്യം മലയാളതിലാക്കി മാത്തന് തമിഴനു നേരെ എറിഞ്ഞു... 'നീ പുട്ട് എന്നാണോണ്ട്രാ ഉദേശിച്ചേ ?...''<br /><br />അല്ലൈ... ദുട്ടു ന്ന പണം...' 'പണത്തുക്കു മീതെ പരുന്തും പറക്കാത്' 'പണമില്ലയെണ്ട്രാലവന് പിണം' എന്നീ വരികളുടെ സഹായത്തോടെ താന് ഉദ്ദേശിച്ച കാര്യം മാത്തനു കൂടുതല് വ്യക്തമാക്കി കൊടുക്കാന് ആ തമിഴന് ശ്രമിച്ചു.<br /><br />ആദ്യമായി 'മെഡുല്ല ഒബ്ലോങ്ങേറ്റ' എന്നു കേക്കുമ്പോള് ആര്ക്കും ഉണ്ടാവാവുന്ന ഒരു അവസ്ഥയായിരുന്നു 'പണം' എന്നു കേട്ടപ്പോള് മാത്തനും ഉണ്ടായത്... ഒന്നും മനസ്സിലാവാത്ത ഒരവസ്ഥ...<br /><br />തമിഴന് ഒരു ചെറിയ സ്റ്റഡി ക്ലാസ്സിലൂടെ പണതെ പറ്റി മാത്തനെ ബോധവാനാക്കി. പണതിന്റെ രൂപ ഭാവ ഗുണങ്ങള് മനസ്സിലാക്കിയ മാത്തന്റെ മനസ്സില് ആദ്യം തെളിഞ്ഞു വന്ന ചിത്രം പള്ളിയിലെ നേര്ച്ചപെട്ടിയും, അതിലിടാന് ഷാപ്പു ദേവസ്യ തന്റെ കയ്യില് നിത്യം തന്നു വിടാറുള്ള 'ഗ്യാസ് മിഠായിയുടെ ഷേയ്പ്പും ലക്ഷ്മീസ് ഹോട്ടലിലെ കാപ്പി ഗ്ലാസിന്റെ നിറവുമുള്ള ആ സാധനമാണ്'.<br /><br />അങ്ങനെ തന്റെ സ്വര്ഗ്ഗ യാത്രക്കുള്ള കാശ് കര്ത്താവിന്റെ കയ്യില് നിന്നു തന്നെ അടിച്ചു മാറ്റാന് മാത്തന് തീരുമാനിച്ചു.<br /><br />ഇതു കേട്ട സന്തോഷത്തില് ആ നല്ലവനായ തമിഴന് സ്വര്ഗ്ഗത്തിലേക്കുള്ള രണ്ട് ബീഡി ടിക്കറ്റ് മാത്തന് ഫ്രീ ആയി കൊടുക്കുകയും, ഒരു കയ്യ് സഹായത്തിന് താനും പള്ളിയിലേക്ക് വരാം എന്നേല്ക്കുകയും ചെയ്തു...<br /><br />അന്നു രാത്രി മാങ്കായി ഉറങ്ങിയതിനു ശേഷം 2 പേരും ഒരു ധൈര്യത്തിന് തങ്ങളുടെ കയ്യിലുള്ള 2 സ്വര്ഗ്ഗബീഡി വീതം വലിച്ചൂതിയിട്ട്, അതേകിയ ഊര്ജ്ജത്തില് പള്ളിയങ്കണത്തിലെത്തി.<br /><br />ബെക്കാം ഫ്രീ കിക്ക് എടുക്കുന്ന ലാഘവത്തോടെ ആ വഞ്ചിയുടെ രൂപത്തിലുള്ള നേര്ച്ചപ്പെട്ടി തുറന്ന തമിഴന് കയ്യില് കരുതിയിരുന്ന ഒരു ചുവന്ന തോര്ത്തു മുണ്ടിലേക്ക് കാശ് വാരിയിട്ടുകൊണ്ടിരുന്നു. തനിക്കു പുതുതായി കിട്ടിയ സുഹൃത്ത് തനിക്കു വേണ്ടി കഷ്ട്ടപ്പെടുന്നതും നോക്കി, രണ്ടു കണ്ണിന്നും ഓരോ സന്തോഷാശ്രു വീതം പൊഴിച്ച് മാത്തന് തൊട്ടപുറത്തിരുന്നു.<br /><br />നേര്ച്ചപ്പെട്ടിയിലുള്ള കാശു മുഴുവന് തോര്ത്തു മുണ്ടിലാക്കി എഴുന്നേറ്റ് 2 അടി വെച്ചപ്പോഴേക്കും നേരത്തെ പുകച്ച സ്വര്ഗ്ഗബീഡി അവരെ സ്വര്ഗ്ഗതിലെത്തിച്ചിരുന്നു.<br /><br />അവരുടെ ഭാഗ്യം കൊണ്ടോ നിര്ഭാഗ്യം കൊണ്ടോ അവര് സ്വര്ഗ്ഗത്തിലെത്തി ആദ്യം മീറ്റ് ചെയ്തത് 'നിദ്രാ ദേവിയെ' ആയിരുന്നു. ദേവി ഒരു അമാന്തവും കാണിക്കാതെ 2 കയ്യും പൊക്കി അവരെ അനുഗ്രഹിച്ചു.<br /><br />ആ അനുഗ്രഹം ഏറ്റുവാങ്ങിയ ഉടനെ അവര് 2 പേരും ഭൂമി ദേവിയെ ചുംബിച്ചു കൊണ്ട് ആ പള്ളിമുറ്റത്ത് സാഷ്ടാങ്കം നമസ്കരിച്ചു.<br /><br />പിറ്റേ ദിവസം പുലര്ച്ചെ പള്ളിയിലെത്തിയ കപ്യാര് കാണുന്നത്, തുറന്നു കിടക്കുന്ന കാണിക്ക വഞ്ചിയും , പണമടങ്ങുന്ന തോര്ത്തുമായി അവിടെ കിടക്കുന്ന തമിഴനേയും, തമിഴന്റെ മുകളിലായി കിടക്കുന്ന മാത്തനേയുമാണ്.<br /><br />പണത്തെ പറ്റി മാത്തനുള്ള അജ്ഞ്യത അറിയാവുന്ന കപ്യാരുടെ ഉള്ളിലെ തിരകഥാകൃത്തുണര്ന്നു... നിമിഷ നേരം കൊണ്ടു എഴുതി തീര്ത്ത ആന്റി ക്ലൈമാക്സുമായി കപ്പയര് നാട്ടുകാരെ വിളിച്ചുണര്ത്തി..."<br /><br />നേര്ച്ച പെട്ടിയിലെ പണം കവരാന് നോക്കിയ തമിഴനെ, മാത്തന് ഒരു മല്പിടിത്തത്തിലൂടെ കീഴടക്കി..., അതിനിടെ താഴെ വീണ 2 പേരുടേയും തല ഒരു കല്ലിലിടിച്ച് ബോധം നഷ്ടപെട്ട് പള്ളിമുറ്റത്ത് കിടക്കുന്നു..."<br /><br />നാട്ടുകാരുടെ ബഹളവും ഈ കഥയും കേട്ടുണര്ന്ന തമിഴനും മാത്തനും നേര്ച്ചപ്പെട്ടിയും ഒരേ ശബ്ദത്തില് ഞെട്ടി...<br /><br />ഒരു രാത്രി ഇരുട്ടി വെളുത്തപ്പഴേക്കും അങ്ങനെ ഉത്തമസുഹൃത്തുക്കള് ആയിരുന്ന ആ തമിഴന് വില്ലന് പരിവേഷത്തോടെ പോലീസ് സ്റ്റേഷനിലും, മാത്തന് ഒരു വീരപുരുഷനായി മാങ്കായിയിലെ ജന സഹസ്രങ്ങളുടെ ഹൃദയത്തിലും പ്രതിഷ്ഠിക്കപെട്ടു...<br /><br />...ശുഭം...<br /><br />സസ്നേഹം<br />പണിക്കന്പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com18tag:blogger.com,1999:blog-29559381.post-1151660171893796852006-06-30T02:28:00.000-07:002006-06-30T02:36:11.903-07:00വാഗണ് ട്രാജഡികഴിഞ്ഞ ശനിയാഴ്ച സൂര്യന് കട തുറക്കും മുന്പേ ഞങ്ങള് മേട്ടുപ്പാളയം റെയില്വേ സ്റ്റേഷനില് എത്തി... അവിടെ നിന്നു ഊട്ടിക്ക് മീറ്റര് ഗേജ് ട്രെയിനില് പോവുകയാണ് ഞങ്ങളുടെ ലക്ഷ്യം...<br /><br />7.15 ന് പുറപ്പെടുന്ന ട്രെയിനിന് 5.45 ന് ടിക്കറ്റ് കൊടുത്ത് തുടങ്ങും. അതിന് ഇനിയും ഒരു മണിക്കൂര് ഉണ്ടെന്ന തിരിച്ചറിവ് ഞങ്ങളെ ഒരു ചായ കപ്പും പിടിച്ച് ബെഞ്ചുകളിലേക്കു ചായാന് പ്രേരിപ്പിച്ചു... എന്നാല് ആ ചായകടക്കാരന് അവിടത്തെ ചിട്ടവട്ടങ്ങളെ കുറിച്ച് പകര്ന്നു തന്ന ജ്ഞ്യാനോപദേശം ഞങ്ങളെ കര്ത്തവ്യ നിരതരാക്കി... അവിടെ ക്യൂ നിന്നാലെ ട്രെയിനില് കയറാന് പറ്റു എന്നതായിരുന്നു അതിലെ മഹത്ത്വചനം...<br /><br />അതു വരെ അവിടെ ബെഞ്ചില് ഇരുന്നിരുന്ന ഒരു 6 അംഗ തമിഴ് കുടുംബം ഒരു ക്യൂ ആയി രൂപാന്തരം പ്രാപിക്കുന്നതു കണ്ടപ്പോള് അതിന്റെ വാലറ്റം നോക്കി ഞങ്ങളും പിടിമുറുക്കി... 2 പേര് ടിക്കറ്റ് കൌണ്ടറിലും സായുധം അണി നിരന്നു...<br /><br />5.45 ആയപ്പൊള് കൌണ്ടറിലിരുന്ന കൊമ്പന്മീശക്കാരന് ഞങ്ങളുടെ ചീട്ടു കീറി ;)... അങ്ങനെ ഞങ്ങള് 10 പേരും ട്രെയിന് കേറാനുള്ള ക്യൂവിന്റെ ഭാഗമായി. പക്ഷെ അതിനകം ഞങ്ങള് വാലറ്റം വിട്ടു നടു കഷ്ണം ആയിരുന്നു... ഞങ്ങളുടെ സഹക്യൂവന്മാരായി 3 മദാമമാരും 2 സായിപ്പുമാരും എത്തിപെട്ടിരുന്നു.<br /><br />ട്രെയിന് യാത്രക്കിടയില് കാണാന് പോവുന്ന കാഴ്ചകളെ പറ്റിയും എടുക്കേണ്ട ഫോട്ടോകളെ പറ്റിയും ആയി ഞങ്ങളുടെ ചര്ച്ച... ഇതിനിടയില് മിനിറ്റ് സൂചി ഓരൊ അടി മുന്നോട്ടു വെക്കുമ്പോഴും ഞങ്ങളുടെ മുന്നിലെ തമിഴ് കുടുംബത്തിന്റെ അംഗ സംഖ്യ കൂടിവരുന്നതു ഞങ്ങളുടെ ശ്രദ്ധയില് പെട്ടു... അതിന്റെ ഒരു ഗുട്ടന്സ് അറിയാന് ശ്രദ്ധിച്ചപ്പോള് കണ്ടതു 'മച്ചാ' 'മാമ്മീ' വിളികളോടെ കുശലം പറയാന് എത്തുന്ന തമിഴന്മാര് ബാങ്ക്ളൂര് കണ്ട സോഫ്റ്റ്വെയര് എങ്ങിനീയേര്സിനെ പോലെ (ആ കൂട്ടത്തില് പെട്ട എല്ലാവരും എന്നൊടു ക്ഷമിക്കൂ...) പിന്നീട് അവിടെ സ്ഥിരതാമസമാക്കുന്നതാണ്...<br /><br />എതാനും നിമിഷങ്ങള്ക്കകം സന്തോഷ് ട്രോഫിയുടെ ഉല്ഘാടനത്തിന് കളിക്കാര് അണി നിരക്കുന്നതു പോലെ മുന്പില് തമിഴ്നാട് ടീം തൊട്ടു പുറകിലായി കേരള ടീം എന്ന അവസ്ഥയായി...<br /><br />കാര്യങ്ങള് കൂടുതല് വഷളാവുന്നതിന് മുന്പ് ഞങ്ങള് ഇടപെട്ടു കുടിയേറ്റക്കാരുടെ ഒഴുക്കു നിയന്ത്രിച്ചു...<br /><br />റിസര്വേഷനും കഴിഞ്ഞു ബാക്കി ഉള്ള സീറ്റുകളിലേക്ക് ചായാനുള്ള ആള്കാരുടെ ക്യൂവിന്റെ വലുപ്പം ഞങ്ങളെ ചായകടക്കാരന്റെ ഉപദേശം നമ്പര് 2 ഓര്മ്മപ്പെടുത്തി... അതനുസരിച്ച് ഞങ്ങള് അവിടെ ഉണ്ടായിരുന്ന ഗാര്ഡുമാരില് ഒരാള്ക്കു നേരെ മയക്കുവെടി വെക്കാന് തീരുമാനിച്ചു... അവിടെ കണ്ട 2 ഗാര്ഡുമാരില് മനുഷ്യകോലം ഉള്ള ഒരാള്ടെ നേരെ 20 കേരള മണീസ് നീട്ടികൊണ്ട് അയാളെ കൂട്ടില് കേറ്റി... സ്വന്തമായി ഒരു ബോഗി തന്നെ ഞങ്ങളുടെ പേരില് എഴുതി തരാം എന്ന ആ ഗാര്ഡിന്റെ ഭാഷണത്തില് മനം കുളിര്ത്ത് ഞങ്ങള് വീണ്ടും ക്യൂവാന് നിന്നു...<br /><br />അവിടെ ഉണ്ടായിരുന്ന ആ രണ്ടാമന് ഗാര്ഡിന്റെ കണ്ണുകളില് കണ്ടതു 20 വെള്ളിനാണയം അയാള്ക്കു കിട്ടാത്തതിന്റെ ദീന ഭാവമോ... അതൊ ക്രോധത്തിന്റെ തീക്കനല്ലോ???<br /><br />ആ... എന്തായാലും അതൊക്കെ ചിന്തിച്ചെടുക്കാന് നമുക്കെവടെ സമയം...<br /><br />ഒരു ചെറിയ കാത്തിരുപ്പിനു ശേഷം 7 മണി ആയപ്പൊള് എഞ്ചിനില് നിന്നു പ്രതീക്ഷയുടെ വെള്ള പുക ഉയര്ന്നു. ഉടനെ തന്നെ എഞ്ചിന് വാം അപ്പ് തുടങ്ങി.. 2-3 തവണ മുന്നോട്ടും പിന്നോട്ടും ഓടി തന്റെ കഴിവില് വിശ്വാസം വന്ന എഞ്ചിന്, ബോഗി സുഹൃത്തുകളേം കൂട്ടി പടയോട്ടത്തിനു തയ്യാറായി ഞങ്ങളുടെ മുന്നിലെത്തി...<br /><br />അയ്യോ... ഇതല്ലേ കിലുക്കത്തില് രേവതി വന്നിറങ്ങിയ ആ ട്രെയിന്... ഇതല്ലേ ദില്സേയില് ഷാരുഖ്ഖാന് ചയ്യ ചയ്യ പാടിയ ആ ട്രെയിന്... അതെ അതു തന്നെ... അതില് കേറി നീലഗിരിയുടെ സിരകളിലൂടെ ഒരു യാത്ര എന്ന സ്വപ്നം ഇതാ സാക്ഷാത്ക്കരിക്കാന് പോവുന്നു...<br /><br />മുന്പിലെ ക്യൂവന്മാര് ഓരോരുത്തരായി ട്രേയിനിനുള്ളിലേക്ക് ആവുമ്പോഴും ഞങ്ങളുടെ കണ്ണുകള് ഞങ്ങള് തളച്ച ആ ഗാര്ഡിനെ തിരയുകയായിരുന്നു...<br /><br />മുന്നിലുള്ളവരെല്ലാം തീര്ന്നു ഞങ്ങളുടെ ചാന്സ് എത്തിയപ്പോള് അതുവരെ ഭയപ്പെട്ടിരുന്ന ആ വാചകം ഒരു ഗാര്ഡിന്റെ വായില് നിന്നും വീണു... "2 പേര് ഇങ്ങ വാങ്കൊ..." ഈശ്വരാ... കൂട്ടത്തിലെ 2 പേര് അയല് ബോഗിയില് ആവാന് പോവുന്നു... പക്ഷെ കൃത്ത്യ സമയത്ത് ആ 20മണീസ് ഗാര്ഡ് ദൈവദൂതന് പ്രത്യക്ഷപ്പെട്ടു...<br /><br />ഇവന്മാരു മ്മടെ സ്വന്തം ഗഡീസ് ആണ്. ഇവന്മാരെ ഒറ്റ ബോഗിയിലേക്കു താങ്ങിക്കോ എന്ന ആ ഗാര്ഡിന്റെ തമിഴിലുള്ള ഡയലോഗ് തള്ളികളയാന് ആ രണ്ടാമന് ഗാര്ഡിനായില്ല...അങ്ങനെ ഞങ്ങള് 10 പേരും 8 സീറ്റുള്ള ഒരു കൊച്ചു ബോഗിയില് ഒന്നിച്ചായി... ആനന്ദ ലബ്ധിക്കിനിയെന്തു വേണം... ഒരു മനോഹരമായ യാത്രയിതാ ഞങ്ങളുദെ മുന്പില് ഡബിള് ബെല്ല് കാത്തു കിടക്കുന്നു...<br /><br />പക്ഷെ....<br /><br />സ്വപ്നങ്ങളുടേയും ആര്മാദനങ്ങളുടേയും ഒച്ച ഉച്ചസ്ഥാനിയിലായിരുന്ന ആ ബോഗി പെട്ടന്നു സൌണ്ട് കാര്ഡ് അടിച്ചുപോയ സിസ്റ്റം പോലെ നിശബ്ദമായി... അതാ ആ ബോഗിയുടെ സ്വപ്ന കവാടം തുറന്ന് 9 ഫുള്ള് ടിക്കറ്റ്സും 2 ഹാഫ് ടിക്കറ്റ്സും ഉള്ളിലേക്കു വരുന്നു... അവര്ക്കു പുറകില് ഞങ്ങളെ നോക്കി നില്ക്കുന്ന 32 പല്ലുകള്... അതിന്റെ ഉടമസ്ഥനെ കാണാന് സൂം ഔട്ട് ചെയ്തപ്പോള് കാണുന്നത് ആ രണ്ടാമന് ഗാര്ഡിന്റെ മനുഷ്യകോലമില്ലാത്ത വദനമാണ്... തനിക്കു തരാതെ തന്റെ സഹവര്ക്കനു 20 മണീസ് കൊടുത്തതിന്റെ പ്രതികാരത്തിന്റെ പ്രദര്ശനമായിരുന്നു ആ 32 പല്ലുകള്..<br /><br />ഇവങ്കളും ടിക്കറ്റ് എടുത്തവര് താന്..ഇവങ്കളേയും ഇങ്കെ അഡ്ജസ്റ്റ് സെയ്തു താന് ആകണം... എന്ന ഗാര്ഡിന്റെ തമിഴ്മൊഴി കൂടി കേട്ടപ്പോള് ഞങ്ങള് സംതൃപ്ത്തരായി...<br /><br />യാത്രയുദെ രസം പോയെങ്കിലും സൈഡ് സീറ്റ് കിട്ടിയതു കൊണ്ട് എനിക്കെന്തായാലും കാഴ്ചകള് കണ്ടിരിക്കാം എന്നു ആശ്വസിക്കുമ്പൊള് ദേ വരുന്നു ഒരു ഹിന്ദി പാര...<br /><br />'അരേ... ചോട്ടു...ചിങ്കീ... തും ലോഗ് ഉസ് അങ്കിള് കെ സാത് ബൈട്നാ... ഉധര്സെ സബ് കുച്ച് ദേഖ് സക്താ ഹെ...'<br /><br />ഇതു പറഞ്ഞു തീരും മുന്പു എന്റെയോ എന്റെ മടിയുടേയോ അനുവാദം കൂടാതെ 2 ഹാഫ് ടിക്കറ്റ്സും എന്റെ മടിയില് സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു...<br /><br />കിലുക്കത്തില് രേവതിക്കു വട്ടായി പോയതിന്റേയും... ദില്സേയില് ഷാരുഖ്ഖാന് ട്രെയിനിന്റെ മുകളില് കേറിയതിന്റേയും ഉള്പൊരുള് എനിക്കു അപ്പഴാണ് മനസ്സിലായത്...<br /><br />നീലഗിരിയുടെ സൌന്ദര്യം ആസ്വദിക്കാന് ട്രെയിനില് കേറിയ ഞങ്ങള് തമിഴന്മാരും ഹിന്ദിക്കാരും ഉള്പ്പെടെ പതിനൊന്നു പേര് അടങ്ങുന്ന ഇന്ത്യന് ജനതയുടെ ഷര്ട്ടിലെ ബട്ടന്സെണ്ണി ആ നീണ്ട 5 മണിക്കൂര് യാത്ര ആനന്ദകരമാക്കി... ഇടയ്ക്കു കൈ ഒന്നു അനക്കാന് അവസരം കിട്ടുമ്പോള്, കയ്യിലുള്ള ക്യാമറ ഒന്നു പുറത്തേക്കു നീട്ടി...ഒന്നു ക്ലിക്കി... പുറം ലോകം കാണുകയായിരുന്നു ഏക ആശ്വാസം...<br /><br />രാവിലെ കുടിച്ച ഒരു ചായയും ചായക്കടക്കാരന് വയറു നിറച്ച് തന്ന ഉപദേശങ്ങളും ദഹിച്ചു കഴിഞ്ഞപ്പോഴും, വിശപ്പിന്റെ വിളി മനപ്പൂര്വ്വം കേട്ടില്ലെന്നു നടിക്കേണ്ടി വന്ന ഞങ്ങള്, അതുവരെ 'അങ്കിള് യെ ക്യാ ഹെ... വൊ ക്യൂ എയ്സി ഹെ' എന്നൊക്കെ ചോദിച്ച് സാമാന്യം ഭേതപ്പെട്ട രീതിയില് എന്നെ ശല്യപ്പെടുത്തികൊണ്ടിരിക്കുകയും, പിന്നീട് അഛന്റെ കയ്യില് നിന്നു റോബസ്റ്റയും ബിസ്കറ്റും കിട്ടിയപ്പോള് 'അങ്കിള്...യെ ഹം കേയ്സെ ഖാവോഗെ...' എന്നു ചോദിക്കപോലും ചെയ്യാതെ അതു മുഴുവന് തിന്നു തീര്ക്കുകയും ചെയ്ത ആ ചോട്ടുവിനും ചിങ്കിക്കും ഞങ്ങളുടെ പ്രാക്കിന്റെ ഒരു അംശം കിട്ടരുതേ എന്നു പ്രാര്ത്ഥിച്ചു കൊണ്ട് യാത്ര തുടര്ന്നു......<br /><br />ശുഭം...<br /><br />സസ്നേഹം<br />പണിക്കന്പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com24tag:blogger.com,1999:blog-29559381.post-1150210183737261582006-06-13T07:45:00.000-07:002006-06-13T07:49:43.750-07:00മൂന്നാറു പന്ത്രണ്ട് ('12') ഒടുക്കംപിന്നെ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. വലതുകൈ നഷ്ടപ്പെട്ട ആ കാര് ഒരു ഭ്രാന്തനെ പോലെ റോഡില് തീപ്പൊരി പാറിച്ചു കൊണ്ട് മുന്നോട്ടു പോയി.<br /><br />ഒരു ഡിസ്കഷനു ശേഷം വണ്ടി അടുത്ത പോസ്റ്റില് ഇടിച്ചു നിര്ത്താനുള്ള കൊണ്ക്ലൂഷനില് എത്തിയ ഞങ്ങള് കണ്ടത് ആ പഞ്ചായത്തില് ആകെ ഉള്ള ഒരു പോസ്റ്റില് ചാരി ബസ്സും കാത്തു നിക്കണ രണ്ട് ചുള്ളന്മാരേം, എന്റെ അച്ഛന്റെ റോട്ടില് ഞാന് ആര്ക്കും വഴിമാറി കൊടുക്കില്ല എന്ന മുഖഭാവത്തോടെ ഞങ്ങള്ക്കു നേരെ പാഞ്ഞടുക്കുന്ന ഒരു കെ.എസ്.ആര്.ടി.സി ബസ്സിനേം ആണ്.<br /><br />അതോടെ അവസാനമായി ഒരു വിഭവസമൃദ്ധമായ സദ്യ കഴിക്കാന് അവസരം ഒരുക്കിത്തന്ന 'ഞൂഞ്ഞി'യുടെ കുടുംബതിനോടും പള്ളി ഭാരവാഹികളോടും ഞങ്ങളുടെ പ്രത്യേക നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, ഇഹ:ലോകതെ കച്ചോടം പൂട്ടാന് ഞങ്ങള് തയ്യാറായി.<br /><br />പൊതുവെ മരണം കാണാന് ഇഷ്ടമല്ലാത്ത വ്യക്തി എന്ന നിലക്ക് ഞാനെന്റെ കണ്ണുകള് അപ്പൊതന്നെ ഷട്ടറിട്ടു.പിന്നെ ആകെ കേട്ടറിഞ്ഞത് ഒരു ഇടിമൊഴക്കവും അനുഭവിച്ചറിഞ്ഞത് ഒരു ഭൂമികുലുക്കവും മാത്രമാണ്.<br /><br />സ്വര്ഗ്ഗം കാണാനുള്ള കൊതിയോടെ കണ്ണു തുറന്നപ്പൊ കണ്ടത്, എവറസ്റ്റ് കീഴടക്കിയ ടെന്സിങ്ങിനെ പോലെ ഒരു മണ്കൂനയില് കയറികൂടി അതിന്മേലുള്ള ഒരു മരത്തിനോട് കിന്നാരോം പറഞ്ഞിരിക്കണ കാറിനെയാണ്. നിസ്സാരമായ പൊട്ടലും ചീറ്റലുമല്ലാതെ ആര്ക്കും കാര്യമായ പരിക്കുകള് ഒന്നും പറ്റീട്ടില്ല്യാന്ന് എല്ലാവരുടെയും മുഖത്ത് കണ്ട ആശ്വാസത്തില് നിന്നു മനസ്സിലായി.<br /><br />അങ്ങനെ എല്ലാം സമംഗളം പര്യവസാനിച്ചു എന്ന് കരുതി പുറത്തേക്കിറങ്ങിയപ്പൊ കാണുന്നതു അടുത്ത ഒരു പറമ്പിലൂടെ താഴേക്കോടുന്ന രാജപ്പനേം അന്തോണ്യേം ആണ്.പുറകില് ബൈക്കില് വന്ന ഇവന്മാരിതെങ്ങോട്ട ഓടണേ എന്നു വിചാരിച്ച് സൂക്ഷിചു നൊക്കിയപ്പോള് കാണുന്നത്, ഈ സകല പ്രശ്നങ്ങള്ക്കും കാരണകാരനായ ആ വലത്തെ ടയര് പ്രാണരക്ഷാര്ത്ഥം അവരുടെ മുന്നില് ഓടുന്നതാണ്.<br /><br />എന്നല് ആ ടയര് ഉരുണ്ട് ചെന്നത് ആ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന ഒന്നര വയസ്സുകാരന്റെ നേര്ക്കാണെന്നും, മ്മടെ ഗഡീസ് ഒരു അവസരോചിത ഫ്രണ്ട് ഡൈവിങ്ങിലൂടെ ആ ടയറിനെ ആക്രമണത്തിനു മുന്പ് കീഴടക്കി എന്നും, ഓടികൂടിയ ഒരു നാട്ടുകാരനില് നിന്നു ഞങ്ങല് കേട്ടറിഞ്ഞു.<br /><br />വണ്ട്യെ ഒടിഞ്ഞ കയ്യും കാലും പ്ലാസ്റ്ററിടാന് അടുത്തുള്ള ഒരു വര്ക്ക്ഷോപ്പില് അഡ്മിറ്റ് ചെയ്ത്, ഡിസ്റ്റാജ് ചെയ്യുമ്പൊ കൂട്ടികൊണ്ടുവരാന് ഞൂഞ്ഞിയെ എല്പ്പിച്ചു... ഞങ്ങള് അടുത്ത ബസ്സില് കേറി വീടണഞ്ഞു.<br /><br />അങ്ങനെ മൂന്നാര് യുദ്ധത്തില് പങ്കെടുത്ത പന്ത്രണ്ട് പോരാളികളും പിറ്റേ ദിവസം അടുത ടൂര് പ്ലാന്നിങ്ങുമായി ആ ട്യൂഷന് ക്ലാസ്സില് വീണ്ടും ഒത്തുകൂടി...<br /><br />സസ്നേഹം<br />പണിക്കന്പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com8tag:blogger.com,1999:blog-29559381.post-1150126791633217242006-06-12T08:29:00.002-07:002006-06-12T08:39:51.650-07:00മൂന്നാറു പന്ത്രണ്ട് (1'2')തലേ ദിവസത്തെ പരിഭവം മാറാത്തതു കൊണ്ടാണോ എന്നറിയില്ല്യ, മടിച്ചു മടിച്ചു സൂര്യന് ഞങ്ങളുടെ അടുത്തെതിയപ്പൊള് 9.30 ആയി. പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. 10.15 ആയപ്പഴേക്കും എല്ലാവരും കുളിച്ചൊരുങ്ങി കല്യാണത്തിനു പോവാന് തയ്യാറായി.<br /><br />കൃത്യസമയത്തു തന്നെ അടിമാലി പള്ളിമുറ്റത്ത് ഞങ്ങളുടെ വണ്ടികള് ബ്രേയ്ക്കിട്ടു. പള്ളിക്കകത്ത് കേറി, തലേ ദിവസത്തെ 'ആര്മാദന ചരിതം' ഞൂഞ്ഞിയെ പറഞ്ഞു കേള്പ്പിക്കാനുള്ള ഉണ്ണന്റെ ആവേശത്തെ ഒറ്റ നോട്ടം കൊണ്ടു അച്ചന് കെടുത്തി. 'മിമിക്സ് പരേഡ്' എന്ന സിനിമേല് ഇന്നസെന്റിന്റെ അച്ചന് കഥാപാത്രം കാണിക്കണ പോലെള്ള രണ്ട് തലയാട്ടലിലൂടെ അച്ചന് ഞങ്ങളെ പള്ളിയില് നിന്നും പള്ളിമുറ്റത്തെത്തിച്ചു.<br /><br />കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം മുറ്റത്തു നിന്നു കാണേണ്ട ഗതി വരുത്തിയ അച്ചന്റെ ക്രൂരമായ പ്രവൃത്തിയോടു തോന്നിയ നീരസം ഭക്ഷണ സമയം ആയപ്പൊള് ഞങ്ങള് സൌകര്യ പൂര്വം മറന്നു. ആങ്ങനെ അത്യന്തം അധ്വാനത്തോടും ആത്മാര്ത്ഥതയോടും കൂടി ആ ജോലിയും തീര്ത്തിട്ടു ഞങ്ങള് മടക്കയാത്രക്കൊരുങ്ങി...<br /><br />കാറിന്റെ വളയം പരവന് ഏറ്റെടുത്തു. ഏതൊരു ടൂറിന്റെയും മടക്കയാത്ര പോലെ എല്ലാവരും ഓര്മകള് അയവെറക്കി കാഴ്ചയും കണ്ടിരിപ്പായി.<br /><br />വളവും തിരിവും കൊക്കകളും താണ്ടി സാമാന്യം നേര്വഴി ഒരു ഇറക്കം ആയപ്പൊള് പെട്ടന്നു വണ്ടി ഒന്നു പാളി. സംഗതി വണ്ടിടെ കണ്ട്രോള് പരവന്റെ കൈവിട്ടതായി ഞങ്ങള്ക്കു മനസ്സിലായി. ഇടഞ്ഞ ആനപുറത്തിരുന്ന് പാപ്പാന് ഇടത്താനേ വലത്താനേ അവടെനിക്കാനേ എന്നൊക്കെ പറയണ പോലെ പരവനും എന്തൊക്കയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതൊന്നും കേട്ട ഭാവം നടിക്കാതെ കാര് പാമ്പിഴയുന്ന പോലെ വളഞ്ഞും പുളഞ്ഞും മുന്നോട്ടു പോവുന്നു.<br /><br />ആ ഇറക്കം കഴിഞ്ഞു മുന്നോട്ടു പോയപ്പൊ, പെട്ടന്നു മുന്നിലേക്കു ചാടിവീണ ഒരു ലോറിയെ കണ്ടു ഞങ്ങളുടെ കാര് ഒന്നു ഞെട്ടി... ഒപ്പം ഞങ്ങളും. എന്നാല് പരവന് ഒരു വിദഗ്ധമായ കൈ വെട്ടിക്കലിലൂദെ ഞങ്ങളുടേയും കാറിന്റെയും ജീവന് രക്ഷിച്ചു.<br /><br />ആ ഞെട്ടലില് നിന്നു ഏറ്റവും ആദ്യം സ്ഥലകാല ബോധം തിരിച്ച് കിട്ടിയ വ്യക്തി എന്ന നിലക്കു പരവന്റെ വായില് നിന്നാണ് ആദ്യ വാക്കു പുറത്തു ചാടിയത്. "മാഷെ ബ്രേക്ക് ചവിട്ടിട്ടു കിട്ടണില്ല്യ..ടയറിനും എന്തോ ഒരു എളക്കം..."<br /><br />അതു പറഞ്ഞു തീരും മുന്പ് കാര് മോഹന്ലാല് സ്റ്റൈലില് വലത്തൊട്ടൊന്നു ചരിഞ്ഞു. ഏന്താ സംഭവിച്ചതെന്നറിയാന് പുറതേക്കു നോക്കിയ ഞങ്ങള് കണ്ടത് ഞങ്ങളുടെ കാറിനെ ഓവര്ടേക്ക് ചെയ്യാന് ശ്രമിക്കുന്ന ഒരു ടയറിനെ ആണ്.<br /><br />കണ്ടപ്പൊള് നല്ല മുഖ പരിചയം തോന്നിയ ആ ടയറിനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയിട്ടു ഞങ്ങളുടെ കാര് ഉറക്കെ കരഞ്ഞു..."അയ്യൊ...എന്റെ ഫ്രന്റ് വീല്..."<br /><br />ക്ഷമിക്കൂ...ഇനീം തുടര്ന്നേ പറ്റു... അടുത്ത ഭാഗത്തോടെ തീര്ത്തോളാം<br /><br />സസ്നേഹം<br />പണിക്കന്പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com8tag:blogger.com,1999:blog-29559381.post-1150109493306251752006-06-12T03:43:00.000-07:002006-06-12T03:51:33.316-07:00മൂന്നാറു പന്ത്രണ്ട് ('1' 2)ജീവിതത്തില് ആദ്യമായാണ് ഞാന് എഴുതുന്നത്ത്. തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കുക. ഒരു യാത്ര വിവരണത്തില് നിന്നന്നെ ആവട്ടെ എന്റെയും തുടക്കം...<br /><br />മുന്കൂട്ടി നിശ്ചയിച പ്രകാരം എല്ലാവരും കൃത്യം 6 മണിക്കു തന്നെ മാഷിന്റെ അടുത്തെത്തി. ഞങ്ങള്ക്ക് ജീവിതത്തിനും അക്കൌണ്ടന്സിക്കും ട്യൂഷന് തരുന്ന മാഷിന്റെ വീട്ടില് നിന്നാണു എല്ലാ നല്ലകാര്യങ്ങളും ഞങ്ങള് തുടങ്ങാറ്. നാളെ അടിമാലി വെച്ച് 'ഞൂഞ്ഞി'ടെ അനിയത്തിടെ കല്യണാണ്... നാളത്തെ കല്യാണത്തിനു ഇന്നു രാവിലെ തന്നെ എന്തിനാ പോണെ എന്ന ന്യായമായ സംശയം ഉന്നയിച്ച വീട്ടുകാരുടെ മുന്നില്, തങ്ങളുടെ സ്വതസിത്ധമായ നുണപറച്ചില് പാടവം തെളിയിച്ചിട്ടാണ് ഓരോരുത്തരും എത്തിയിരിക്കുന്നത്.<br /><br />അങ്ങനെ മൂന്നു ബൈക്കിലും ഒരു അംബാസിഡര് കാറിലും ആയി 'പന്ത്രണ്ട്' പോരാളികള്' 'മൂന്നാര്' എന്ന ലക്ഷ്യസ്ഥാനത്തക്കു പുറപ്പെട്ടു. ഒരു കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം നടക്കുന്നതില് ഞങ്ങള്ക്കുള്ള സന്തോഷത്തെ മറികടക്കാന്, വെറും മൂന്നും നാലും പേപ്പര് പോയതിന്, ഡിഗ്രി എന്ന താങ്ങുവടി തരില്ല എന്നു പറഞ്ഞ യൂണിവേര്സിറ്റിയുടെ ശാഠ്യത്തിനുമായില്ല.<br /><br />പാട്ടും പാരകളും ഒക്കെയായി ആ പടയോട്ടം ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. ഉത്തരവാദിത്വത്തിന്റെ കെട്ടുപാടുകളില് അകപ്പെട്ടു ഞങ്ങലൊടൊത്ത് കൂടാന് കഴിയാത്തതിലുള്ള അസൂയ കൊണ്ടാണോ അതൊ ഞങ്ങളുടെ സ്വഭാവത്തിലുള്ള വിശ്വാസവും, ഞങ്ങളോടുള്ള സ്നേഹാധിക്യവും കൊണ്ടാണോ എന്നറിയില്ല ഉപദേശങ്ങളുടേയും അപകട സൂചനകളുടേയും കടിഞ്ഞാന് ഞങ്ങളിലോരോരുത്തരിലും ചാര്ത്താന് 'ഞൂഞ്ഞി' ഫോണിലൂടെ ശ്രമിച്ചു കൊണ്ടിരുന്നു.<br /><br />ഷെയിന് വോര്ണിന്റെ പന്ത് ടെന്റുല്ക്കര് തട്ടിയകറ്റുന്ന ലാഘവത്തോടെ ഞങ്ങള് ഓരൊരുത്തരായി ആ ഉപദേശങ്ങളെ ബൌണ്ടറി ലൈനിനു പുറത്തേക്ക് പായിച്ചു കൊണ്ടിരുന്നു.<br /><br />പിന്സീറ്റ് യാത്രകളെ പ്രേമിച്ചിരുന്ന ഞാന് സ്വാഭാവികമായും വഴിയില് എവിടെയൊ വെച്ച് ആ അംബാസിഡര് കാറിന്റെ പിന്നിലെ വലത്തെ അറ്റത്ത് എത്തിപെട്ടിരുന്നു.<br /><br />പഠിച്ച വിഷയത്തില് യൂണിവേഴ്സിറ്റി ഡിഗ്രി കൊടുത്തില്ലെങ്കിലും, ബൈക്ക് അഭ്യാസത്തില് അനുഭവം ഏകിയ ഡിഗ്രി സെര്ട്ടിഫികറ്റുള്ള 'പരവനും', 'രാജപ്പനും', 'തോട്ടിയും' ആയിരുന്നു ബൈകിന്റെ സാരഥികള്.<br /><br />അടിമാലി കഴിഞ്ഞു മൂന്നാര് കേറ്റം കേറാന് തുടങ്ങിയപ്പോള് മലവണ്ട് പോലെ 3 ബൈക്കും ഞാന് ആദ്യം എന്നു പറഞ്ഞു പോവുന്നതു കണ്ടു. ഞങ്ങള് കാറിലെ സി.ഡി. പ്ലെയറിലെ പാട്ടുകാരന് പാടിത്തരുന്ന പാട്ടും കേട്ട്... അങ്ങനെ... ഒരു വളവ് തിരിഞ്ഞപ്പോള് കാണുന്നത്... 'പകല് ആകാശത്തു നക്ഷത്രങ്ങളെ കാണാത്തത് എന്തുകൊണ്ട് ?' എന്നു ചിന്തിച്ചു നടു റോട്ടില് കിടക്കുന്ന 'തോട്ടി'യേം ജിപ്പനേം ആണ്... പിന്നെ അവന്റെ സംശയത്തിന് ഒരു ഉത്തരം കിട്ടാന് ഒരു ഇഞ്ജക്ഷനും 5 സ്റ്റിച്ചും ഒരു സോഡ സര്വത്തും വേണ്ടി വന്നു...<br /><br />അങ്ങനെ അവര്ക്കു 2 പേര്ക്കും കാറിലെ പിന് സീറ്റില് എന്റെ അടുത്തേക്കു പ്രമോഷന് കിട്ടി. ആ വീഴ്ചയുടെ രസം പങ്കുവെച്ചു കഴിഞ്ഞപ്പഴേക്കും മൂന്നാറെത്തി.മാട്ടുപ്പെട്ടിയിലെ ക്ടാങ്ങളേം, രാജമലയിലെ വരയാടുകളേം പോയി കണ്ടു ഞങ്ങള് പരിചയം പുതുക്കി.<br /><br />വന്നു വന്നു, ഈശ്വരന് കോടാനുകോടി വര്ഷങ്ങളുടെ പ്രയത്ന ഫലം കൊണ്ട് വരച്ചു തീര്ത്ത മുന്നാറിലെ ആ രമണീയ ക്യാന്വാസില് വരെ ഞങ്ങളുടെ കൈ പതിയും എന്ന സ്ഥിതി വന്നപ്പോള്, പ്രകൃതിയുടെ സ്പെഷ്യല് റിക്ക്വസ്റ്റ് പ്രകാരം സൂര്യന് അര മണിക്കൂര് മുന്പെ സ്കൂട്ടാവാന് തീരുമാനിച്ചു. നാട്ടുകാരുടെ സ്പെഷ്യല് റിക്ക്വസ്റ്റ് പ്രകാരം ഞങ്ങളും റ്റാറ്റാ ഗസ്റ്റ് ഹൌസ് ചില്ലകളില് ഞങ്ങള്ക്കായി ഒരുക്കിയ കൂടുകളിലേക്ക് ചേക്കേറാന് തീരുമാനിച്ചു...<br /><br />തുടരും...<br /><br />സസ്നേഹം<br />പണിക്കന്പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com8tag:blogger.com,1999:blog-29559381.post-1150047365234558642006-06-11T10:28:00.000-07:002006-06-11T11:10:05.636-07:00അങ്കം തുടങ്ങുന്നു<span style="font-size:85%;">പലരുടേയും ബ്ലോഗുകള് വായിച്ചു കിട്ടിയ പ്രചോദനം സഹിക്കവയ്യാതെ ആയപ്പൊള് അവസാനം ഞാനും ബ്ലോഗാന് തീരുമാനിച്ചു.</span><br /><span style="font-size:85%;"></span><br /><span style="font-size:85%;">ഏല്ലാവരുടേയും അനുഗ്രഹാശിസ്സുകള് പ്രതീക്ഷിച്ചു കൊണ്ട് ഞാനിതാ അങ്കം തുടങ്ങുന്നു...</span><br /><span style="font-size:85%;"></span><br /><span style="font-size:85%;">സസ്നേഹം</span><br /><span style="font-size:85%;">പണിക്കന്</span>പണിക്കന്http://www.blogger.com/profile/13005284233232394611noreply@blogger.com18